കോട്ടയം : കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ പടലപ്പിണക്കം മറ നീക്കി പുറത്തേക്ക് വരുന്നതിനു പിന്നില്‍ പി ജെ ജോസഫല്ല വില്ലനെന്ന് സൂചന. . കേരള യാത്ര കഴിഞ്ഞ തോടെ തങ്ങള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് മുതിര്‍ന്ന നേതാക്കളുടെ സംഘം കെ എം മാണിയെ അറിയിച്ചു. പാര്‍ട്ടി വിട്ടു പോകരുതെന്നും എന്തു പ്രശ്‌നമുണ്ടെങ്കിലും ജോസ് കെ മാണിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നുമാണ് മാണി ഇവരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ജോസ് കെ മാണിക്കൊപ്പം കൂടിയിരിക്കുന്ന പുതിയ അനുചരന്‍മാരെ സഹിക്കാന്‍ ലവില്ലന്നും അവരുടെ അടിമകളായി പാര്‍ട്ടിയില്‍ ഇല്ലെന്നുമാണ് ഇവരുടെ നിലപാട്. മുന്‍ എം എല്‍ എ അടക്കമുള്ള നേതാക്കളാണ് കെ എം മാണിയെ നിലപാട് അറിയച്ചിരിക്കുന്നത്. ഒരു ആാേചനയും ഇല്ലാതെ പുതിയ കിച്ചന്‍ ക്യാബിനറ്റിനൊപ്പം മാത്രം ആലോചിച്ച് മുന്നോട്ടു നീങ്ങുന്ന ജോസ് കെ മാണിയുടെ ശൈലി അംഗീകരിക്കാന്‍ ഇല്ലെന്നും അഭിമാനം പണയം വച്ച് പാര്‍ട്ടിയില്‍ ഇനി ഇല്ലന്നുമാണ് ഇവര്‍ പറയുന്നത്. പി ജെ ജോസഫ് ഉയത്തുന്ന കലാപത്തിനു പുറമെയാണ് പുതിയ പ്രശ്‌നം . അതിനിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സജീവമായി ഈ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കെ എം മാണിക്ക് കഴിയാത്തതും കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയിട്ടുണ്ട്. യു.ഡി.എഫില്‍ കേരളകോണ്‍ഗ്രസ്- എമ്മിന്റെ സീറ്റാണ് കോട്ടയം. മകനെ രാജ്യസഭാ സീറ്റ് കൊടുത്ത് ഡല്‍ഹിക്കയച്ച മാണി ഇക്കുറി ആരെ കളത്തിലിറക്കുമെന്ന് ഉറപ്പിച്ചില്ല. അച്ചനല്ല താനാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക എന്ന വാശിയിലാണ് മകന്‍. സീറ്റ് കൊതിച്ച് നില്‍ക്കുന്നത് സീനിയര്‍ നേതാക്കളില്‍ ജോയ് എബ്രഹാം , തോമസ് ചാഴികാടന്‍, തോമസ് ഉണ്ണിയാടന്‍, മരങ്ങാട്ടു പിള്ളി സ്വദേശിയും പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ആയ സണ്ണി തെക്കേടവും ആണ് മുന്‍നിരയില്‍. ഇവരില്‍ ഒരു മുന്‍ എം പി കൂടിയായ നേതാവ് ഉമ്മന്‍ ചാണ്ടിയും ആയി ഇത് സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ പോയത് വിവാദം ആയിരുന്നു. എന്നാല്‍ കെഎം മാണിയുമായി നല്ല അടുപ്പത്തില്‍ ആയിരുന്ന ഉമ്മന്‍ ചാണ്ടി ഇദ്ദേഹത്തെ സമയം ആവട്ടെ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു വിടുക ആയിരുന്നു. എന്നാല്‍ സാദ്യത ലിസ്റ്റില്‍ ഇവരൊന്നും അല്ല എന്നാണ് ജോസ് കെ മാണിയുടെ അടുത്ത ആളുകള്‍ വ്യക്തമാക്കുന്നത് . മോന്‍സ് ജോസഫ്, എന്‍ ജയരാജ് ,സ്റ്റീഫന്‍ ജോര്‍ജ്, പ്രിന്‍സ് ലൂക്കോസ് , മറ്റൊരു പ്രമുഖനായ പാര്‍ട്ടി അനുയായുമാണ് ലിസ്റ്റില്‍. ഒരു സീറ്റ് പിടിക്കാന്‍ ആര്‍എസ്എസ് തുഷാര്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....