News Beyond Headlines

30 Tuesday
December

പത്തനംതിട്ടയില്‍ യോഗി വന്നത് എന്തിന്

ശബരിമല വിശ്വാസ സംരക്ഷണ പ്രക്ഷോഭ വിഷയം കൈവിടില്ലന്ന് അണികളെ ബോധ്യപ്പെടുത്തി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെങ്കില്‍ യോഗി ആദിത്യനാഥിനെപ്പോലെ നേതാവിനെ തന്നെ എത്തിക്കണമെന്നതിനാലാണ് ആര്‍ എസ് എസ് നേതൃത്വം പത്തനംതിട്ടയില്‍ ആദ്യം അദ്ദേഹത്തെ കൊണ്ടുവന്നത്. ബിജെപി ബൂത്ത് തല നേതാക്കളായ ശക്തി കേന്ദ്ര കോഓര്‍ഡിനേറ്റര്‍മാരുടെയും ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പേജ് പ്രമുഖന്‍മാരുടെയും യോഗത്തിലും അയോധ്യയെയും ശബരിമലയെയും താരതമ്യം ചെയ്തു പ്രസംഗിച്ച അദ്ദേഹം ശബരിമല വിഷയത്തില്‍ തിരിച്ചടി വോട്ടിലൂടെ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നും ആഹ്വാനം ചെയ്തു. അയോദ്ധ്യയും അയ്യപ്പനും താതരമ്യം ചെയ്ത പ്രയോഗവും വളരെ തന്ത്രപൂര്‍വമാണ്. സമര പരിപാടികളില്‍ ആളെ എത്തിച്ച സംഘപരിവാര്‍ പൊതുയോഗത്തിന്റെ ചുമതല ശ്രീധരന്‍ പിള്ളയ്ക്കാണ് നല്‍കിയത്. എന്നാല്‍ കസേര നിറയ്ക്കാന്‍ പോലും ആളെ കിട്ടാതിരുന്നത് ബി ജെ പി നേതാക്കള്‍ക്ക് തിരിച്ചടി ആയിരിക്കുകയാണ്. ശബരിമല സംബന്ധിച്ച കോടതി വിധിയെയും തന്റെ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് വിമര്‍ശിച്ചു. ''ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. തര്‍ക്കമന്ദിരവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്നും നിയമപരമായ പരിഹാരം കാണണമെന്നും സര്‍ക്കാരും കോടിക്കണക്കിനു ജനങ്ങളും സുപ്രിംകോടതിയോടും ഈ രാജ്യത്തെ നിയമസംവിധാനങ്ങളോടും ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. എന്നാല്‍, കോടതിയോ ഇതുമായി ബന്ധപ്പെട്ടവരോ ചെവിക്കൊള്ളാന്‍ പോലും തയാറായിട്ടില്ല. ഇതേപോലെ തന്നെയാണ് ശബരിമലയുമായി ബന്ധപ്പട്ട കോടതി വിധി. അത് ഇന്നാട്ടിലെ അയ്യപ്പഭക്തരുടെയും വിശ്വാസികളുടെയും വിശ്വാസത്തിനും എതിരാണ്.-അദ്ദേഹം പറഞ്ഞു. ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെല്ലാം രാജ്യത്തെ ബിജെപി പ്രവര്‍ത്തകരുടെയും വിശ്വാസികളുടെയും പിന്തുണയുണ്ടെന്ന് പറഞ്ഞ് ആവേശമുയര്‍ത്തിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. അതേ സമയം ബി ജെ പി നേതാക്കള്‍ സീറ്റിനാതി തമ്മിലടി തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പട്ടികയും ബിജെപിക്ക് തലവേദനയാകുമെന്ന് കണക്കാക്കുന്നുണ്ട്. മണ്ഡലത്തില്‍ എംടി രമേശ്, പന്തളം രാജകുടുംബാംഗം പിജി ശശികുമാര വര്‍മ്മ എന്നിവരുടേ പേരാണ് പട്ടികയില്‍ ഉള്ളത്. എന്നാല്‍ സിപിഎം അനുഭാവിയായിരുന്ന ശശി കുമാര വര്‍മ്മ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ മുറുമുറുപ്പ് ഉയരുന്നുണ്ട്. അതേസമയം സാധ്യതാ പട്ടികയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. . പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. മുരളീധരപക്ഷത്തേയും കൃഷ്ണദാസ് പക്ഷത്തേയും നേതാക്കളാണ് പിള്ളയ്‌ക്കെതിരെ രംഗത്തെത്തിയത്. പിള്ളയ്‌ക്കെതിരെ ഇവര്‍ ദേശീയ നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്. പിള്ളയുടേത് ഏകപക്ഷീയമായ നീക്കമാണെന്നാണ് ഇവരുന്നയിക്കുന്ന ആക്ഷേപം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....