കോട്ടയം : പ്രീയപ്പെട്ട നേതാവ് സ്ഥാനാര്‍ത്ഥിയായതോടെ കോട്ടയംകാര്‍ ആവേശ തിമിര്‍പ്പിലാണ്. ഇതുവരെ മണ്ഡലം കാണാത്ത സ്വീകരണമാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് ജനങ്ങള്‍ നല്‍കുന്നത് ഹൃദ്യമായ സ്നേഹ സ്വീകരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ദിനങ്ങള്‍ അടുത്തതോടെ ജില്ല കൂടുതല്‍ ആവേശത്തിലേക്ക്. തിരക്കു പിടിച്ച പരിപാടികളാണ് ഈ ആഴ്ചയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അരങ്ങേറുന്നത്. അതില്‍ മുന്നിലാണ് കോട്ടയം കാരുടെ വാസവന്‍ ചേട്ടന്‍. ചേട്ടാന്ന് വിളിക്കാവുന്ന ആളുപ്പോള്‍ സാറേന്ന് വിളിക്കണ്ടവര്‍ക്ക് ഞങ്ങള്‍ എന്തിനാണ് വോട്ടു ചെയ്യുന്നത് , കെ എം മാണിയുടെ കുത്തക മണ്ഡമായ പാലയിലെ പ്രചരണത്തിന് എത്തിയ വി എന്‍ വാസവനെ ജനങ്ങള്‍ സ്വീകരിച്ചത് ഈ വാക്കുകള്‍ കൊണ്ടാണ്. തങ്ങളിലൊരാളായി കണ്ട് അവര്‍ സ്ഥാനാര്‍ഥിയെ നെഞ്ചേറ്റുന്നു. തരംഗമാണ് എവിടെയും. പ്രചാരണം പുരോഗമിക്കുമ്പോള്‍ കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രണ്ടു തവണ ജനങ്ങളെ നേരില്‍ കണ്ട് താന്‍ സംസാരിച്ചു കഴിഞ്ഞു. ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദശിച്ച ശേഷമുള്ള പൊതുപര്യടനമാണിപ്പോള്‍ പുരോഗമിക്കുന്നത്. നഗരത്തിന്റെയും ഗ്രാമത്തിന്റെയും സ്‌നേഹം ഒരുപോലെ ഏറ്റുവാങ്ങിയാണ് പ്രചാരണം. അശരണര്‍ക്ക് അഭയമേകുന്ന കേന്ദ്രങ്ങളും സ്ഥാപനങ്ങളും വാസവന്‍ സന്ദര്‍ശിച്ചത് സാന്ത്വന സ്പര്‍ശത്തോടെ. അനേകര്‍ക്ക് ആലംബമായ അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നായകന്‍ അവിടങ്ങളിലെ കണ്ണീരൊപ്പി. കൈപ്പുഴയിലെ വികലാംഗ ഭവനമായ സെന്റ് തോമസ് അസൈലയിലെ സന്ദര്‍ശനവും വികാര നിര്‍ഭരമായിരുന്നു. ''നിങ്ങള്‍ക്കല്ലാതെ വേറെ ആര്‍ക്കും വോട്ടു കൊടുക്കില്ല. ഒന്നുമില്ലാതിരുന്ന ഞങ്ങളെ ഇത്രയൊക്കെ ആക്കിയത് നിങ്ങളാ'- അവിടുത്തെ അന്തേവാസി അച്ചുക്കുട്ടി വാസവനോട് പറഞ്ഞത് ഇങ്ങനെ. കലാലയങ്ങളിലെല്ലാം ത്രസിപ്പിക്കുന്ന വരവേല്‍പ്പാണ് ലഭിക്കുന്നത്. ക്യകമ്പസുകളുടെ പ്രിയ താരമായി വി എന്‍ വി മാറി. വ്യവസായ സ്ഥാപനങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും സ്ഥാനാര്‍ഥി എത്തിയപ്പോള്‍ ദൃശ്യമായത് വര്‍ധിത ആവേശം. കാര്‍ഷിക മേഖലയിലും ലഭിക്കുന്നത് സ്‌നേഹ നിര്‍ഭര വരവേല്‍പ്പ്. പൊതുപര്യടനം ആരംഭിച്ചത് വൈക്കത്തിന്റെ ചുവന്ന മണ്ണില്‍നിന്ന്. ജനനായകന് ഓരോയിടവും സമ്മാനിച്ചത് അവിസ്മരണീയ വരവേല്‍പ്പ്. പിറവം മണ്ഡലത്തിലായിരുന്നു അടുത്ത പര്യടനം. മീനച്ചൂടിനെ വെല്ലുന്ന ആവേശത്തോടെയാണ് എല്ലായിടത്തും സ്ഥാനാര്‍ഥിയെ ഹൃദയത്തിലേറ്റിയത്. കാര്‍ഷിക മേഖലയായ കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ കിഴക്കന്‍ പ്രദേശത്തായിരുന്നു അടുത്ത ദിവസത്തെപ്രയാണം. ''മോനെ ഒന്ന് അടുത്ത് കാണാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചതില്‍ വലിയ സന്തോഷം'-- 84 കാരിയായ അന്നമ്മ മത്തായി ഉഴവൂരില്‍ വാസവനെ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ പറഞ്ഞത് .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....