കൊവിഡ് കാലത്ത് നീണ്ടൊരു ഇടവേളയ്ക്കുശേഷം കേരളത്തില്‍ മദ്യവില്പന പുനരാരംഭിച്ചതോടെ ക്രൂരമായ കുറ്റകൃത്യങ്ങളും തിരിച്ചുവരുകയാണ്. മദ്യം മടങ്ങിവന്ന് ആദ്യത്തെ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മദ്യലഹരിയില്‍ ഒരു യുവാവ് അമ്മയെയും മറ്റൊരുവന്‍ പിതാവിനെയും കൊലപ്പെടുത്തിയതായി കേസുകള്‍. വാഹനാപകടങ്ങള്‍ അനേകം. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തു മദ്യശാലകള്‍ തുറന്നതോടെ മദ്യോപയോഗവുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ വാര്‍ത്തകള്‍ കുറച്ചൊന്നുമല്ല വരുന്നത്. മദ്യവിതരണം പുനരാരംഭിച്ച ദിവസവും അതിനടുത്ത രണ്ടു ദിവസങ്ങളിലുമായി മദ്യലഹരിയിലുണ്ടായ നിരവധി വാഹനാപകടങ്ങളും അതിദാരുണമായ കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചങ്ങനാശേരിക്കടുത്തു തൃക്കൊടിത്താനത്ത് മദ്യപിച്ചെത്തിയ യുവാവ് അമ്മയെ കറിക്കത്തികൊണ്ടു കഴുത്തറത്തു കൊലപ്പെടുത്തിയതാണ് ഒരു കേസ്. മലപ്പുറത്തു മദ്യലഹരിയില്‍ മകന്‍ തള്ളിവീഴ്ത്തിയതിനെത്തുടര്‍ന്നു വയോധികന്‍ മരിച്ചു. മദ്യപാനവുമായി ബന്ധപ്പെട്ടു മലപ്പുറത്തെ തീരപ്രദേശത്ത് ഈ ദിവസങ്ങളില്‍ നടന്ന രണ്ടാമത്തെ ദുരന്തമാണിത്.ഈ സംഭവങ്ങളുടെ പിന്നില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മദ്യത്തിന്റെ സ്വാധീനത്തിലാണ് അവ നടന്നത്. തിരുവനന്തപുരം ബാലരാമപുരത്ത് കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തലയ്ക്കടിയേറ്റു യുവാവു മരിച്ച സംഭവവുമുണ്ടായി. ഇവിടെയും മദ്യംതന്നെയായിരുന്നു വില്ലന്‍. മദ്യം വാങ്ങി മറിച്ചുവില്‍ക്കുന്ന സംഘത്തില്‍പ്പെട്ടവര്‍ തമ്മില്‍ പണം പങ്കുവയ്ക്കുന്നതിനെക്കുറിച്ചുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. പത്തനംതിട്ട എആര്‍ ക്യാന്പില്‍ മദ്യലഹരിയില്‍ അടികലശല്‍ അരങ്ങേറി.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തില്‍ ഡല്‍ഹിയും തമിഴ്‌നാടും മദ്യവില്പന പുനരാരംഭിച്ചപ്പോള്‍ കേരളം അതില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍, അതു തകൃതിയായ മദ്യവില്പനയ്ക്കുവേണ്ടിയുള്ള ഒരുക്കം മാത്രമായിരുന്നുവെന്നു വേണം മനസിലാക്കാന്‍.മദ്യവിതരണത്തിനായി സജ്ജമാക്കിയ സാങ്കേതികവിദ്യ പരാതികളില്ലാതെയും ശാസ്ത്രീയമായും വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ബെവ്ക്യു പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്ന ടോക്കണുകള്‍ പരിശോധിക്കാനുള്ള ക്യുആര്‍ കോഡ് സ്‌കാനിംഗ് സംവിധാനം ഇനിയും ശരിയായിട്ടില്ല. ടോക്കണ്‍ ലഭിച്ചവരുടെ പട്ടിക മദ്യവില്പന നടത്തുന്ന കടകള്‍ക്ക് അയച്ചുകൊടുത്ത് താത്കാലിക പരിഹാരം തേടുകയാണു ചെയ്തത്. ഇതിനിടെ ടോക്കണില്ലാതെയും മദ്യവില്പന നടന്നതായി പറയപ്പെടുന്നു. വെര്‍ച്വല്‍ മദ്യവിതരണത്തിന്റെ സാങ്കേതികത്തികവ് സംശയത്തിന്റെ നിഴലിലായെങ്കിലും ശനിയാഴ്ചയും നിരവധിയാളുകള്‍ മദ്യം വാങ്ങി.മദ്യം ലഭിക്കാനുള്ള ബെവ്ക്യുആപ് ഇതിനോടകം പതിനഞ്ചു ലക്ഷത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. എസ്എംഎസ് വഴിയുള്ള രജിസ്‌ട്രേഷനും ഇത്രത്തോളം വരും. ടോക്കണില്‍ മദ്യം വാങ്ങാനുള്ള സമയം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ക്ഷമാശീലരായ മദ്യപര്‍ സമയത്തിനു വളരെമുന്പു സ്ഥലത്തെത്തി ക്യൂവില്‍ നില്‍ക്കുന്നു. പത്തും ഇരുപതും ലക്ഷം രൂപയ്ക്കുള്ള മദ്യമാണ് ഓരോ ബാറില്‍നിന്നും ദിവസേന വിറ്റുപോകുന്നത്. എന്തു മഹാമാരി പടര്‍ന്നാലും മലയാളിയുടെ മദ്യാസക്തിക്കു വലിയ കുറവൊന്നും ഉണ്ടാകുന്നില്ലെന്നാണു മദ്യവില്പനയുടെ ആദ്യദിനങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ടു മാസത്തിലേറെ നീണ്ട ലോക്ക് ഡൗണ്‍ മൂലം നിരവധിപേര്‍ യാതൊരു വരുമാനവുമില്ലാതെ ക്ലേശിക്കുന്‌പോഴും മദ്യം വാങ്ങാന്‍ പലര്‍ക്കും പണമുണ്ട്. ടോക്കണുപയോഗിച്ചു പരമാവധി മൂന്നു ലിറ്റര്‍ മദ്യം വാങ്ങാമെന്നിരിക്കേ സ്വരുക്കൂട്ടി വച്ചതോ കടംവാങ്ങിയതോ ആയ പണംകൊണ്ടു മൊത്തം ക്വാട്ടയാണ് ഒട്ടുമിക്കവരും വാങ്ങുന്നത്. ചിലര്‍ സുഹൃത്തുക്കളുമായി മദ്യം പങ്കുവയ്ക്കുന്നുണ്ടെങ്കിലും മറ്റു ചിലര്‍ മുഴുവന്‍ ക്വാട്ടയും സ്വയം അകത്താക്കുന്നു. അധികമദ്യലഭ്യത പലരുടെയും അമിത മദ്യപാനത്തിനു വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. ഈ പംക്തിയില്‍ ഇതിനുമുന്പു പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ മദ്യവ്യാപനം ഉണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളും ദാരിദ്ര്യവും കോവിഡിനേക്കള്‍ വിപത്കരമാണ്.ലോക്ക് ഡൗണിന്റെ ഭാഗമായി മതപരമായ ചടങ്ങുകള്‍പോലും നിരോധിച്ചിരിക്കുകയാണ്. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണു മദ്യവിതരണം ആരംഭിച്ചത്. വെര്‍ച്വല്‍ മദ്യവിതരണത്തിലെ പാകപ്പിഴകള്‍ പരിഹരിച്ചുവെന്നു സര്‍ക്കാര്‍ അവകാശപ്പെടുന്‌പോഴും പാകപ്പിഴകളും ക്രമക്കേടുകളും തുടരുന്നുവെന്ന് ആരോപണമുണ്ട്. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും വില്പനശാലകള്‍ക്കു പുറമേ ബാറുകളില്‍നിന്നുകൂടി മദ്യം വാങ്ങാമെന്നു വന്നതോടെ ബാറുകളുടെ മുന്നിലാണു വലിയ തിരക്ക്. സാമൂഹ്യ അകലം പാലിക്കണമെന്നു സര്‍ക്കാര്‍ ജനങ്ങളെ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നുണ്ടെങ്കിലും മദ്യവില്പനശാലകളില്‍ അതു തെല്ലും പാലിക്കപ്പെടുന്നില്ല. മദ്യം വാങ്ങുന്നവര്‍ക്കു സാമൂഹ്യ അകലമൊന്നും പ്രശ്‌നമല്ലെന്നുണ്ടോ മാസ്‌ക് ധരിക്കാത്തവരെയും അക്കൂട്ടത്തില്‍ കാണാനായി. ഇതൊന്നും പരിശോധിക്കാന്‍ പോലീസോ ആരോഗ്യപ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല, പലയിടത്തും. ഇങ്ങനെയെങ്കില്‍ മദ്യശാലകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതു കേരളത്തില്‍ കോവിഡിന്റെ സാമൂഹ്യ വ്യാപനത്തിനു വഴിതെളിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. മദ്യം വാങ്ങാനെത്തുന്നവര്‍ സാമൂഹ്യ അകലം പാലിക്കുന്നില്ലെങ്കില്‍ മദ്യം കഴിച്ചവര്‍ ഏതെങ്കിലും നിയമം പാലിക്കുമെന്നു പ്രതീക്ഷിക്കാനും വയ്യ. രോഗവ്യാപനം കണ്ണൂരില്‍ സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ് എന്നു മുഖ്യമന്ത്രി പറഞ്ഞു. അത്തരം പ്രദേശങ്ങളില്‍ മദ്യശാലകള്‍കൂടി തുറന്നാല്‍ മുന്‍കരുതലുകളൊക്കെ കാറ്റില്‍ പറക്കും. നിയന്ത്രണങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടില്‍ പലരും പ്രവര്‍ത്തിക്കുന്നതായി കണ്ണൂര്‍ കളക്ടര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞു. മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും അവഗണിച്ച് ഒരുകൂട്ടര്‍ സമൂഹത്തെ അപകടത്തിലാക്കാന്‍ തയാറാകുന്‌പോള്‍ അതിനു വഴിയൊരുക്കുന്ന തരത്തിലുള്ള നടപടികള്‍ സര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നതു കഷ്ടമാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....