News Beyond Headlines

01 Thursday
January

രാജസ്ഥാനില്‍ അനുരഞ്ജനം ലക്ഷ്യം എഐസിസി

കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ പിടി മുറിക്കിയിരിക്കുന്ന കേരള ലോബിക്കെതിരായ നീക്കങ്ങളുടെ ഭാഗമായി ഉത്തരേന്ത്യന്‍ നേതാക്കള്‍ ഒന്നിക്കുന്നു. അഹമദ് പട്ടേല്‍ , ഗാലാംനബി ആസാദ് എന്നിവരാണ് ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. രാജസ്ഥാനില്‍ രണ്ടു ചേരിയില്‍ നില്‍ക്കുന് ഗലോട്ടിനെയും സച്ചിനെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണിവര്‍ . ഇത് വിജയിച്ചാല്‍ വീണ്ടും തങ്ങള്‍ക്ക് നേതൃത്വത്തില്‍ മുന്നിലെത്താം കെ സി വേണുഗോപാലിനെയും സംഘത്തെയും മാറ്റാം എന്നിവര്‍ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം ഇവര്‍ ഗലോട്ടുമായി ചര്‍ച്ച നടത്തിയിരുന്നു, ഇതിനെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് അടക്കം കോണ്‍ഗ്രസ് വിമതരോടുള്ള നിലപാട് മയപ്പെടുത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. വിമതരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തനിക്കു തുറന്ന സമീപനമാണെന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണു തീരുമാനിക്കേണ്ടത്. ഹൈക്കമാന്‍ഡ് വിമതരോടു പൊറുത്താല്‍ ഞാനും അവരെ സ്വാഗതം ചെയ്യാന്‍ തയാറാണ്. കോണ്‍ഗ്രസ് നേതൃത്വം എന്ത് ആഗ്രഹിക്കുന്നുവോ അതാണു ഞാന്‍ ചെയ്യുക- ഗെഹ് ലോട്ട് പറഞ്ഞു. പൈലറ്റിനും വിമത എംഎല്‍എമാര്‍ക്കുമെതിരേ ഇതുവരെ കടുത്ത ഭാഷയിലാണ് ഗെഹ് ലോട്ട് സംസാരിച്ചിരുന്നത്. ഇതാദ്യമായി അനുരഞ്ജനത്തിന്റെ സ്വരം മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടാകുന്നു എന്നതാണു ശ്രദ്ധേയം. രാഹുല്‍ പ്രസിഡന്റ് പുത്തില്‍ വന്നാല്‍ വര്‍ക്കിങ്ങ് പ്രസിഡന്റായി സച്ചിന്‍ ഉണ്ടാകും എന്ന ഒഫറാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് സച്ചിനും സംഘവും അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ എന്നും വിശ്വസിച്ചിട്ടുണ്ട്. ഞാന്‍ കേന്ദ്ര മന്ത്രിയായി, എഐസിസി ജനറല്‍ സെക്രട്ടറിയായി, സംസ്ഥാന പ്രസിഡന്റായി, മുഖ്യമന്ത്രിയായി. ഇതില്‍ കൂടുതല്‍ എന്തുവേണം. ഞാന്‍ ഇതെല്ലാം ചെയ്യുന്നത് പൊതുജന സേവനത്തിനായാണ്- ജയ്‌സാല്‍മറില്‍ ഗെഹ് ലോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ജയ്‌സാല്‍മറിലെ സൂര്യഗഡ് റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാരോടൊപ്പമായിരുന്നു മുഖ്യമന്ത്രിയും. അവിടെ നിന്ന് ജയ്പുരിലേക്കു മടങ്ങുന്നതിനു മുന്‍പാണ് അദ്ദേഹം ഹോട്ടലിനു പുറത്ത് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. സച്ചിന്‍ പൈലറ്റിനെയും മറ്റ് 18 കോണ്‍ഗ്രസ് എംഎല്‍എമാരെയും വഴി തെറ്റിച്ചത് ബിജെപിയാണെന്ന ആരോപണം കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. സര്‍ക്കാരിനെ പിന്നില്‍ നിന്ന് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ഉപേക്ഷിക്കണമെന്ന് നേതാക്കളെ ഉപദേശിക്കാന്‍ ഗെഹ് ലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. '' എനിക്ക് ആരോടും വ്യക്തിപരമായി വിരോധമില്ല. ആശയങ്ങളുടെയും നയങ്ങളുടെയും പരിപാടികളുടെയും പേരില്‍ ജനാധിപത്യത്തില്‍ പോരാട്ടങ്ങളുണ്ടാകും. എന്നാല്‍, അത് സര്‍ക്കാരിനെ അട്ടിമറിക്കാനാവരുത്''- മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ രാഷ്ട്രീയ നാടകം അവസാനിപ്പിക്കാന്‍ മോദി മുന്‍കൈയെടുക്കണം. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന്റെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണ്. അദ്ദേഹം കേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണം. സഹകരണ സംഘം അഴിമതിയിലും ശെഖാവത്തിന്റെ പേര് ഉയര്‍ന്നിട്ടുണ്ട്. പാവപ്പെട്ട ജനങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. ധര്‍മേന്ദ്ര പ്രധാന്‍ അടക്കം മറ്റു ചില കേന്ദ്ര മന്ത്രിമാരും തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും ഗെഹ് ലോട്ട് ആരോപിച്ചു. രാജ്യത്തു ജനാധിപത്യം അപകടത്തിലായിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്റെ സര്‍ക്കാരിനു പിന്നാലെയാണ്- മുഖ്യമന്ത്രി ആരോപിക്കുന്നു. ബിജെപിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് മായാവതി കോണ്‍ഗ്രസില്‍ ലയിച്ച ആറ് മുന്‍ ബിഎസ്പി എംഎല്‍എമാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതെന്ന് ജയ്പുരില്‍ മടങ്ങിയെത്തിയ ശേഷം ഗെഹ് ലോട്ട് പറഞ്ഞു. സംസ്ഥാനത്ത് ബിഎസ്പി ടിക്കറ്റില്‍ ജയിച്ച ആറു പേരും ഒന്നിച്ചാണു കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....