വന്ദേഭാരത് വിമാനങ്ങളില്‍ കേരളത്തില്‍ നിന്നു ദുബായിലേക്ക് 10 കോടി രൂപ വിലമതിക്കുന്ന വിദേശകറന്‍സികളും കടത്തിയതായി മൊഴി. ദേശീയ അന്വേഷണ ഏജന്‍സി യുഎഇ പൊലീസിന്റെ സഹായത്തോടെ ചോദ്യം ചെയ്ത ചിലരില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. സംഭവത്തില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. കേന്ദ്രസര്‍ക്കാരിലെ ചില ഉന്നതന്‍മാരിലേക്ക് പരിശോധനകള്‍ നീണ്ടേക്കും, വിമാനതാവളങ്ങളില്‍ നിന്ന് നല്ല പിന്‍തുണ നല്‍കുന്ന ഒരു മാഫിയ രാഷ്ട്രീയ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാന്‍ ജൂണ്‍ പകുതിയോടെ പറന്ന വിമാനങ്ങളില്‍ കയറിപ്പറ്റി ദുബായില്‍ ഇറങ്ങിയ 5 വിദേശികളെയും അവര്‍ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇവരുടെ ബാഗേജുകള്‍ പരിശോധിച്ചു കയറ്റിവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. ഈ യാത്രക്കാര്‍ക്കുള്ള വിമാനടിക്കറ്റുകളെടുത്തു നല്‍കിയതു തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നാണെന്ന മൊഴികളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വന്ദേഭാരത് വിമാനങ്ങളില്‍ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നു വിദേശികളെ ദുബായിലേക്കു കയറ്റിവിടാന്‍ സ്വര്‍ണകടത്ത് കേസിലെ ചിലര്‍ നേരിട്ട് ഇടപെട്ടതിന്റെ രേഖകളും തെളിവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. . സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ വന്‍തോതില്‍ വിദേശ കറന്‍സി ശേഖരിച്ചതായി അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചെങ്കിലും അവരുടെ ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ 8034 യുഎസ് ഡോളറും 711 ഒമാന്‍ റിയാലും മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 3 അന്വേഷണ ഏജന്‍സികള്‍ 34 ദിവസം സ്വപ്നയെ ചോദ്യം ചെയ്തിട്ടും വിദേശ കറന്‍സികള്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇവരെ കൂടാതെ ചില വന്‍ തോക്കുകള്‍ നതിനു പിന്നില്‍ ഉണ്ടെന്ന നിഗമനത്തിലാണ് സംഘം. പണം വിദേശത്തേക്ക് കടത്തണമെങ്കില്‍ അവിടുത്തെ വിമാന താവളങ്ങളിലും ബന്ധമുള്ള സംഘത്തിനേ സാധ്യമാവൂ, മുന്‍പ് ഇതേ രീതിയില്‍ നിസ്ലാധിച്ച നോട്ടുകള്‍ ശേഖരിച്ച് വിദേശ കറന്‍സിയാക്കി മാറ്റിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറത്ത് വേരുള്ള വന്‍ സംത്ഭായിരുന്നു ഇതിനു പിന്നില്‍ പെരുമ്പാവൂരിലെ ചില ലിങ്കുകളും കണ്ടെത്തിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം ഉണ്ടായില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....