ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇൻഡോർ തിയറ്ററുകൾ, മ്യൂസിക്-സിനിമാ തിയറ്ററുകൾ എന്നിവ തുറക്കും. 30 പേർ വരെ പങ്കെടുക്കുന്ന വിവാഹ പാർട്ടികൾ അനുവദിക്കും. കായിക മൽസരങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ കാണികളെ അനുവദിക്കും. കസീനോകൾ, ബോളിങ് സെന്ററുകൾ, സ്കേറ്റിംങ് റിങ്കുകൾ, സോഫ്റ്റ് പ്ലേ സെന്ററുകൾ എന്നിവയും തുറക്കാം. ആളുകൾ വളരെ അടുത്തിടപഴകുന്ന ഫേഷ്യൽ പാർലറുകൾ, ഐബ്രോ ത്രെഡിങ് സെന്ററുകൾ, ഐലാഷ് ട്രീറ്റ്മെന്റ്, മേക്ക് അപ്പ് ആപ്ലിക്കേഷൻ എന്നിവയ്ക്കും പ്രവർത്തനാനുമതിയുണ്ട്. മാസ്ക് ധരിച്ചും സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സോഷ്യൽ ഡിസ്റ്റൻസിങ് മാനദണ്ഡങ്ങൾ പാലിച്ചുമാകണം ഇവയുടെയെല്ലാം പ്രവർത്തനം. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഫ്രാൻസ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽനിന്നും വരുന്നവർക്ക് നാളെമുതൽ ബ്രിട്ടൺ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി. നിലവിൽ പാരീസിലും മറ്റും വിനോദയാത്രയിലും ഔദ്യോഗിക യാത്രയിലുമുള്ള ആയിരക്കണക്കിന് ആളുകളെ പുതിയ തീരുമാനം വലയ്ക്കും. മൊണോക്കോ, മാൾട്ടാ അരൂബ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർക്കും ഇന്നു മുതൽ ക്വാറന്റൈൻ ബാധകമാകും. യൂറോപ്യൻ രാജ്യങ്ങളെയെല്ലാം തന്നെ നേരത്തെ ക്വാറന്റീൻ നിബന്ധനകളിൽ നിന്നും ബ്രിട്ടൻ ഒഴിവാക്കിയിരുന്നെങ്കിലും ജൂലൈ 25 മുതൽ സ്പെയിനിൽ നിന്നും വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ കൂടുതൽ രാജ്യങ്ങളെ ക്വാറന്റീൻ പട്ടികയിൽ ഉൾപ്പെടുത്തിയത്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തതിന് ആവർത്തിച്ച് പിടിയിലായാൽ 3,200 പൗണ്ട് വരെ പിഴ നിശ്ചയിച്ച് സർക്കാർ പുതിയ ഉത്തരവിറക്കി. പൊതുഗതാഗത സംവിധാനങ്ങളിലോ ഷോപ്പുകളിലോ മാസ്ക് ധരിക്കാതെ പിടിയിലായാൽ 100 പൗണ്ടാണ് സാധാരണ പിഴ. ഇത് 14 ദിവസത്തിനുള്ളിൽ അടച്ചാൽ 50 പൗണ്ടായി കുറച്ചുകിട്ടും. എന്നാൽ മാസ്ക് ധരിക്കാതെ രണ്ടാംതവണ പിടിയിലായാൽ പിഴ 200 പൗണ്ടാകും. പിന്നീട് ഓരോ തവണ പിടിയിലാകുമ്പോഴും പിഴ ഇരട്ടിക്കും. ഇത്തരത്തിൽ മാസ്ക് വിരോധികൾക്ക് 3200 പൗണ്ട് വരെ പിഴ ചുമത്താൻ അനുമതി നൽകുന്നതാണ് സർക്കാരിന്റെ പുതിയ തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....