വെഞ്ഞാറുംമൂട് ചുരുളഴിയുന്നത് കോണ്‍ഗ്രസ് കോട്ടയിലെ ക്രൂരത
ഉത്രാടരാത്രയില്‍ രണ്ടു കടുംബങ്ങളെ അനാഥമാക്കിയ വെഞ്ഞാറും മൂട്ടിലെ കോണ്‍ഗ്രസ് ക്രൂരത സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകളില്‍ ഏറ്റവും ക്രൂരവും സമാനതകള്‍ ഇല്ലാത്തതും.
തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ഓളംതീര്‍ക്കലില്‍ മേല്‍ക്കോയ്മ നഷ്ട്ടപ്പെട്ടതിന്റെ പ്രതികാരംതീര്‍ത്തത് ഇതുവരെ കേരളം കേരളം കേട്ടിട്ടില്ലാത്ത രീതിയില്‍ ആസൂത്രണത്തിലൂടെ. മുദ്രാവാക്യം വിളിക്കുന്നതിനുള്ള റോഡ് അധികാരം കൈവശപ്പെടുത്തിയതിന്റെ പേരില്‍ രണ്ടു യുവാക്കളെ അരിഞ്ഞു തള്ളിയ കോണ്‍ഗ്രസിനാണ് കേരളത്തിലെ കുത്തക പത്രങ്ങള്‍ സമാധനത്തിന്റെ വെള്ളരിപ്രവുകള്‍ എന്ന മുദ്രചാര്‍ത്തി നല്‍കുന്നത്.
ഏറ്റവും പുതിയ അന്വേഷണ വിവരങ്ങള്‍ നല്‍കുന്ന സൂചന പൊലീസ് കണ്ടത്തലുകള്‍ കോണ്‍ഗ്ഡ്ഡിലെ ഉന്നതരിലേക്ക് നീങ്ങുന്നുവെന്നാണ്.
വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ അന്വേഷണം. തലയില്‍ വാര്‍ഡ് അംഗം ഗോപന് പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഗോപനെ വിളിച്ചിരുന്നു എന്നും പൊലീസ് അറിയിച്ചു. ഇതിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. ഗോപന്റെ വീട്ടില്‍ ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു.
അതേസമയം, കേസില്‍ കൂടുതല്‍ പ്രതികളെ ഇന്ന് റിമാന്‍ഡ് ചെയ്‌തേക്കും. മുഖ്യപ്രതികളായ സജീവ്, സനല്‍ എന്നിവരും ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ച പ്രീജയുമാണ് ഇന്നലെ പിടിയിലായത്. ഇന്നലെ നാല് പേരെ റിമാന്‍ഡ് ചെയ്തിരുന്നു. കേസിലെ ഗൂഢാലോചനയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേസിലെ പ്രതികളിലൊരാള്‍ നേരത്തെയുണ്ടായ ആക്രമണത്തിന് ശേഷം അടൂര്‍ പ്രകാശിനെ വിളിച്ചതായി പറയപ്പെടുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പുറത്തുവിട്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങളാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ തുടക്കമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലപ്പെട്ട ഹഖ് മുഹമ്മദും മിഥിലാജും അടക്കമുള്ള ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളും തമ്മില്‍ തേമ്പാമൂട് വെച്ച് സംഘര്‍ഷമുണ്ടായി. ഏപ്രില്‍ നാലിന് ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകനായ ഷഹീനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ ആക്രമിച്ചു. മെയ് 25-ന് ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകന്‍ ഫൈസലിന് നേരെയും വധശ്രമമുണ്ടായി. ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ തന്നെയാണ് ഈ കേസിലും അറസ്റ്റിലായത്. ഫൈസല്‍ വധശ്രമക്കേസില്‍ അറസ്റ്റിലായതിന്റെ വൈരാഗ്യമാണ് ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കൊലപാതകത്തിലേക്ക് നയിച്ചത്.
പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസില്‍ വച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത്. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന മറ്റുചിലരും ഗൂഢാലോചനയുടെ ഭാഗമായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചനയിലും പ്രതികളെ സഹായിക്കുന്നതിലും കൂട്ടുനിന്ന ഷജിത്ത്, സതി, അജി, നജീബ്, പ്രീജ, എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. ഒളിവിലായിരുന്ന ഉണ്ണി, അന്‍സാര്‍ എന്നീ പ്രതികളെ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇരട്ടക്കൊലക്കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിച്ച് വരികയാണെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി പറഞ്ഞു.
കൊലപാതകങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സിപിഎം ആരോപിക്കുന്നു. ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.