News Beyond Headlines

29 Monday
December

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടുക്കം വിടാതെ നാട്


വെഞ്ഞാറമൂട്∙ തേമ്പാംമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട  സംഭവത്തിൽ   നിന്നും ഇനിയും പ്രദേശവാസികൾക്ക് നടുക്കം മാറിയിട്ടില്ല. തേമ്പാംമൂട്, വെമ്പായം  മേഖലകളിൽ  സാമൂഹിക പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന  ഡിവൈഎഫ്ഐ വെമ്പായം തേവലക്കാട് യൂണിറ്റ് ജോ.സെക്രട്ടറി വെമ്പായം തേവലക്കാട് സഫിയുൽ നിസാം മൻസിലിൽ മിഥിലാജ് (30), ഡിവൈഎഫ്ഐ പേരുമല കലുങ്കിൻമുഖം യൂണിറ്റ് സെക്രട്ടറി തേമ്പാമൂട് കലുങ്കിൻമുഖം ബിസ്മി മൻസിൽ ഹക്ക് മുഹമ്മദ് (24) എന്നിവരുടെ കൊലപാതകമാണ് നാടിനെ ദുഖത്തിലാഴ്ത്തിയത്. സുഹൃത്തായ മിഥിലാജിനെ ഓണക്കച്ചവടത്തിനു സഹായിക്കാനാണ് ഹഖ് മുഹമ്മദ് ഉത്രാട നാളിൽ വെമ്പായത്ത് പച്ചക്കറി കടയിൽ പോയത്. രാത്രി കടയടച്ചതിനുശേഷം മിഥിലാജ്, മുഹമ്മദ് ഹഖ്, മറ്റൊരു സുഹൃത്തായ ഷഹിൻ എന്നിവർ രണ്ടു ബൈക്കുകളിലായി തേമ്പാംമൂട് കലിങ്കിൻമുഖം ഭാഗത്തേക്ക് വന്നപ്പോൾ മിഥിലാജിനെയും ഹക്കിനെയും സംഘം തട‍ഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ഇരുവരെയും ആക്രമിക്കുന്നതു കണ്ട ഷഹിൻ ഓടി മറ‍ഞ്ഞു. ഷഹിൻ നൽകിയ വിവരത്തെത്തുടർന്നാണ്  കൊലപാതകം മറ്റുള്ളവർ അറിയുന്നത്. നാട്ടുകാരെയും പൊലീസിനെയും അറിയിച്ച ശേഷം പരുക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നേരിൽ കണ്ട ഷഹിൻ ഇനിയും ഭയത്തിൽ നിന്നും മോചിതനായിട്ടില്ല. കോവിഡ് രോഗ വ്യാപനവും കോവിഡ് മരണവും പുല്ലമ്പാറ പ‍ഞ്ചായത്തിനെ വല്ലാതെ ബുദ്ധിമുട്ടിച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ മാസം. ഇതിൽ നിന്നും മുക്തിയാകുന്നതിനു മുൻപ് തങ്ങളുടെ നാട്ടിൽ അരങ്ങേറിയ അരുംകൊല പ്രദേശവാസികളെ വല്ലാതെ നൊമ്പരത്തിലാക്കിയിരിക്കുകയാണ്. പാർലമെന്റ് തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കലാശക്കൊട്ടിൽ ആരംഭിച്ച വാക്കു തർക്കം പിന്നീട് വിവിധ സമയങ്ങളിൽ കോൺഗ്രസ്, സിപിഎം സംഘർഷത്തിനു കാരണമായിട്ടുണ്ടെന്നും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇതിന്റെ തുടർച്ചയാണ് ഞായറാഴ്ച നടന്ന കൊലപാതകമെന്നാണ്   വെഞ്ഞാറമൂട്  പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....