എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിനു പിന്നാലെയുണ്ടായ ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്ക്തമാക്കി .അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ടെന്നും ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം: അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവയ്‌ക്കേണ്ടത് മറച്ചു വച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റെ ആഘാതം അവര്‍ക്ക് ജീവനുള്ളിടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് നോട്ടീസ് തന്റെ മലപ്പുറത്തെ മേല്‍വിലാസത്തിലാണ് ലഭിച്ചതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും പറഞ്ഞു. അതാണ് സ്വകാര്യ വാഹനത്തില്‍ പോയത്. താന്‍ രണ്ടര മണിക്കൂര്‍ അവിടെ ഉണ്ടായിരുന്നു. എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയാത്തതിന് താന്‍ എന്ത് പിഴച്ചു-- ജലീല്‍ ചോദിച്ചു.വളരെ സൗഹാര്‍ദപരമായാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം. കോണ്‍സുലേറ്റില്‍നിന്ന് സമ്മാനം കൈപ്പറ്റിയിട്ടുണ്ടോയെന്നും ചേദിച്ചു. ഒരിക്കല്‍ അവിടെ പോയപ്പോള്‍ ചായ കുടിച്ചതല്ലാതെ മറ്റൊന്നും വാങ്ങിയിട്ടില്ലെന്ന് മറുപടിയും നല്‍കി. വഖഫ് ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. മലപ്പുറത്ത് 19.5 സെന്റ് സ്ഥലവും വീടുമുണ്ട്. അതിന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അത് ഈടുവച്ച് വീട് നന്നാക്കാന്‍ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ട്. ഒന്നര ലക്ഷം തിരിച്ചടയ്ക്കാനുമുണ്ട്. എന്റെ പേരില്‍ 3.25 ലക്ഷം രൂപയും അധ്യാപികയായ ഭാര്യയുടെ പേരില്‍ 13 ലക്ഷം രൂപയും ട്രഷറി അക്കൗണ്ടിലുണ്ട്. ഞങ്ങള്‍ രണ്ട് പേരുടെ പക്കലും ഒരു തരി സ്വര്‍ണമില്ല. മക്കളും സ്വര്‍ണം ധരിക്കാറില്ല-- ഇഡി ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങളെല്ലാം അറിയിച്ചതായും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....