News Beyond Headlines

07 Thursday
May

കര്‍ഷക പ്രതിഷേധം തെരുവില്‍

കര്‍ഷകദ്രോഹ ബില്ലുകള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം കശക്തമാവുന്നു.പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍പാളങ്ങള്‍ ഉപരോധിച്ചുകൊണ്ടിരിക്കുയാണ്. അമൃതസറിലും ഫിറോസ്പുരിലും കര്‍ഷകര്‍ റെയില്‍വേ ലൈനുകളില്‍ കുത്തിയിരുന്നുമാണ് പ്രതിഷേധിക്കുന്നത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 27 വരെ പല ട്രെയിന്‍ സര്‍വീസുകളും പഞ്ചാബില്‍ റദ്ദാക്കി. മൂന്ന് ദിവസം ട്രെയിന്‍ തടയുമെന്നാണ് പ്രഖ്യാപനം. അഖിലേന്ത്യാ കിസാന്‍സംഘര്‍ഷ് കോ--ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത പ്രതിഷേധദിനാചരണത്തിന് 10 കേന്ദ്ര ട്രേഡ് യൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചു. അഞ്ച് ഇടതുപാര്‍ടിയുടെ പിന്തുണയും ഐക്യദാര്‍ഢ്യവും ഉണ്ട്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കര്‍ഷകസംഘടനകള്‍ ബന്ദിന് ആഹ്വാനം നല്‍കി. തെരുവുകളില്‍ പ്രതിഷേധസമരം തുടരുന്ന ഉത്തരേന്ത്യന്‍ കര്‍ഷകരെ നേരില്‍ക്കണ്ട് പിന്തുണ അറിയിച്ച് സിപിഐ എം എംപിമാര്‍. രാജ്യസഭാ നേതാവ് എളമരം കരീം, രാജ്യസഭാംഗങ്ങളായ കെ കെ രാഗേഷ്, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ എന്നിവരും കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിവിജൂ കൃഷ്ണനും വ്യാഴാഴ്ച ഹരിയാനയിലെ വിവിധ സമരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഹരിയാനയിലെ പരുത്തി കൃഷി കേന്ദ്രങ്ങളായ ഉച്ചാന, ആദംപ്പുര്‍, നര്‍നോദ്, ബര്‍വാല എന്നിവിടങ്ങളില്‍ സമരത്തിലുള്ള കര്‍ഷകരെയാണ് സന്ദര്‍ശിച്ചത്. രാജ്യസഭയില്‍ ബില്ലുകള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തതിന്റെ പേരില്‍ സഭയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരെ സമര കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ ആവേശത്തോടെ സ്വീകരിച്ചു. ബില്ലുകള്‍ പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് കര്‍ഷകര്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. കാര്‍ഷികമേഖലകൂടി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനാണ് മോഡി സര്‍ക്കാര്‍ തിടുക്കത്തില്‍ ബില്ലുകല്‍ പാസാക്കിയതെന്ന് എളമരം കരീമും കെ കെ രാഗേഷും പറഞ്ഞു. മാപ്പുപറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അധികാരികള്‍ക്ക് മുന്നില്‍ മാപ്പുപറച്ചില്‍ സംഘപരിവാരത്തിന്റെ ശീലമാണ്. എന്തെല്ലാം നടപടി നേരിടേണ്ടിവന്നാലും കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളുമെന്നും - എംപിമാര്‍ പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....