സി പി എം രാഷ്ട്രീയ ആയുധമാക്കിയ യു എ ഇ കോണ്‍സുലേറ്റിലെ ഐ ഫോണ്‍ വിവാദത്തില്‍ കോടതി വഴി നിലപാടുകള്‍ സ്വീകരിച്ചില്ലങ്കില്‍ രമേശ് ചെന്നിത്തലയിലേക്കും സി ബി ഐ അന്വേഷണം എത്തിച്ചേരും.
ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെയാണ് സിബിഐക്ക് ഇനി അന്വേഷിക്കാന്‍ കഴിയുന്ന ഗണത്തിലേക്ക് പ്രതിപക്ഷനേതാവ് ചെന്നിത്തലയ്ക്കായി ഐ ഫോണ്‍ വാങ്ങിനല്‍കിയതടക്കമുള്ള കാര്യങ്ങള്‍ എത്തുന്നത്.
രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിക്കാന്‍ ഐ ഫോണ്‍ വാങ്ങി നല്‍കിയിരുന്നുവെന്ന് യൂണിടാക് ഉടമ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു.
ഇതടക്കം യൂണിടാക് ഉടമ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിബിഐക്ക് അന്വേഷിക്കാം എന്നാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല വിധിയില്‍ വ്യക്തമാക്കുന്നത്.
ലൈഫ്മിഷനും കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കി സിബിഐ അന്വേഷണം സ്റ്റേ ചെയ്ത വിധിയില്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണം കോടതി വിലക്കുന്നില്ല. കരാറുകാരായ യൂണിടാക്കിന്റെ മാനേജിങ് ഡയറക്ടര്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ചിലര്‍ക്കും പണം നല്‍കിയതായി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. പണം നല്‍കിയത് വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ നിരോധനമുള്ള ഗണത്തില്‍പ്പെട്ട രാഷ്ട്രീയ പാര്‍ടികള്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ആണെങ്കില്‍ അന്വേഷിക്കേണ്ടതുണ്ട്. വിദേശത്തുനിന്ന് ലഭിക്കുന്ന പണം നിരോധിത പട്ടികയിലുള്ളവര്‍ക്ക് നല്‍കുന്നത് കുറ്റകൃത്യമാണ്-- വിധി ചൂണ്ടിക്കാട്ടുന്നു.
കോണ്‍സുലേറ്റില്‍നിന്ന് തുടര്‍ന്നും കരാറുകള്‍ കിട്ടാനായി കോണ്‍സുലേറ്റ് ജനറലിന് നല്‍കാനെന്ന പേരില്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടപ്രകാരം 20 ലക്ഷം രൂപ നല്‍കിയെന്നും സന്തോഷ് ഈപ്പന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പിന്നീട് മൂന്നുകോടി 80 ലക്ഷം രൂപ അമേരിക്കന്‍ ഡോളര്‍ ആക്കി കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന ഈജിപ്ത് പൗരനായ ഖാലിദിന് കൈമാറിയതായും പറയുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ എന്ന കമ്പനിയുടെ പേരില്‍ 68 ലക്ഷം രൂപ മാറ്റിയതായും പറയുന്നുണ്ട്. ഇവിടെത്തന്നെയാണ് രമേശ് ചെന്നിത്തലയ്ക്ക് കൊടുത്തതടക്കം അഞ്ച് ഐ ഫോണ്‍ വാങ്ങിയതായി സന്തോഷ് ഈപ്പന്‍ പറഞ്ഞത്.
ഇതില്‍ വക്കീല്‍ നോട്ടീസ് അയ്ക്കും എന്ന് പറഞ്ഞതിലപ്പുറം ഒരു നടപടിയിലേക്കും നീങ്ങിയതായി പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തിയിട്ടില്ല ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്ങ് മൂലത്തില്‍ തന്നെ അപമാനിക്കുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ കേസില്‍ കക്ഷി ചേര്‍ന്ന് എതിര്‍ സത്യവാങ്ങ്മൂലം നല്‍കി കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകള്‍ കണ്ടത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്യാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....