News Beyond Headlines

07 Thursday
May

ഹിന്ദിക്കാരെ പിന്തള്ളി ഹിന്ദി സംഗീത റിയാലിറ്റി ഷോയില്‍ കിരീടം ചൂടി

മുംബൈയിലെ സീടിവി ചാനല്‍ ഫ്‌ലോറില്‍ നിന്നും ആര്യനന്ദയെന്ന കോഴിക്കോട്ടുകാരി കഴിഞ്ഞദിവസം മടങ്ങിയത് മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന നേട്ടവുമായാണ്. ഇന്ത്യയിലെ തന്നെ ജനപ്രിയ സംഗീത റിയാലിറ്റി ഷോകളിലൊന്നായ സരിഗമപ ലിറ്റില്‍ ചാംപ്സിന്റെ കിരീടം സ്വന്തമാക്കിക്കൊണ്ട്. തനിക്കു വശമില്ലാത്ത ഹിന്ദി ഭാഷയില്‍ തനിമയൊട്ടും ചോരാതെ ഗാനങ്ങള്‍ ആലപിച്ച് വിധികര്‍ത്താക്കളെയും പ്രേക്ഷകരെയും അമ്പരപ്പിച്ചുകൊണ്ടാണ് ഈ ഏഴാം ക്ലാസുകാരി ജേതാവായത്. അഞ്ചുലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. ഒപ്പം ചലചിത്രങ്ങളില്‍ പാടാനുള്ള അവസരവും ലഭിച്ചു.
കൊയിലാണ്ടിക്കടുത്ത് കീഴരിയൂരാണ് ആര്യനന്ദയുടെ സ്വദേശം. സംഗീത അധ്യാപകരായ രാജേഷ് ബാബുവിന്റെയും ഇന്ദുവിന്റെയും മകളാണ്. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ സംഗീതലോകത്താണ് ആര്യനന്ദ. രണ്ടര വയസുള്ളപ്പോള്‍ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവ വേദിയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ പല വേദികളിലും തിളങ്ങി. ദേശീയതലത്തിലുള്‍പ്പെടെ നിരവധി സംഗീതമത്സരങ്ങളില്‍ ജേതാവായി. ഏഴുവയസുള്ളപ്പോള്‍ മൂന്നുമണിക്കൂര്‍കൊണ്ട് നാലുഭാഷകളിലെ 25 ഗാനങ്ങള്‍ തുടര്‍ച്ചയായി ആലപിച്ച് വിസ്മയിപ്പിച്ചു. സംഗീതപ്രതിഭകള്‍ക്കു ആദരവര്‍പ്പിച്ചു കോഴിക്കോട്ട് നടത്തിയ ഈ പരിപാടി ഗിന്നസ് റെക്കോര്‍ഡിനായി സമര്‍പ്പിച്ചിട്ടുണ്ട്.
2018 ല്‍ സീടിവി തമിഴ് ചാനലിന്റെ സംഗീത റിയാലിറ്റി ഷോയില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു ആര്യനന്ദ. ഒരു കിലോ തങ്കമാണ് അന്ന് സമ്മാനമായി ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളുമായാണ് സരിഗമപ ലിറ്റില്‍ ചാംപ്സ് തുടങ്ങിയത്. ആദ്യറൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ ഷോയിലെ ഏക ദക്ഷിണേന്ത്യന്‍ മത്സരാര്‍ഥിയായി ആര്യനന്ദ മാറി.
ഹിന്ദി അറിയാത്തത് ആദ്യഘട്ടത്തില്‍ നല്ല ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ പരിശ്രമത്തിലൂടെ കുറേയൊക്കെ ഇതുമറികടക്കാനായി. വിധികര്‍ത്താക്കളുടെയും ഗ്രൂമര്‍മാരുടെയും പിന്തുണ ഇക്കാര്യത്തില്‍ ഏറെ സഹായകമായെന്ന് ആര്യനന്ദ സമയം മലയാളത്തോടു പറഞ്ഞു. അല്‍ക്ക യാഗ്‌നിക്, കുമാര്‍സാനു, ഉദിത് നാരായണ്‍ എന്നിവരായിരുന്നു ആദ്യഘട്ടത്തിലെ വിധികര്‍ത്താക്കള്‍. ലോക്ക് ഡൗണ്‍ ബ്രേക്കിനുശേഷം ഹിമേഷ് രേഷാമിയ, ജാവേദ് അലി, അല്‍ക്ക യാഗ്‌നിക് എന്നിവരായിരുന്നു ജഡ്ജസ്. ഓരോ ഘട്ടത്തിലും ഇവരുടെ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് മുന്നോട്ടുപോയത്. ഓരോ എപ്പിസോഡിലും അതിഥികളായെത്തിയ പ്രമുഖരും ആര്യനന്ദയെയും അവളുടെ പാട്ടിനെയും ചേര്‍ത്തുപിടിച്ചു. ഇത്രയേറെ പ്രമുഖരുടെ മുന്നില്‍ പാടാന്‍ സാധിച്ചതു തന്നെ വലിയ ഭാഗ്യമായാണ് ആര്യനന്ദ കാണുന്നത്.
ഫൈനലില്‍ നടന്‍ ഗോവിന്ദ, ജാക്കിഷറോഫ്, ശക്തി കപൂര്‍ എന്നിവരായിരുന്നു അതിഥികള്‍. ലോകമെമ്പാടുമുള്ള പ്രേക്ഷകരും ഓരോ ഘട്ടത്തിലും ആര്യനന്ദയുടെ പാട്ടിനു പിന്തുണയേകി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആര്യനന്ദ ആലപിച്ച പല ഗാനങ്ങളും വൈറലായി. ഞായറാഴ്ച നടന്ന ഫൈനലില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഹിന്ദി നന്നായറിയാവുന്ന ഇവരെയെല്ലാം പിന്തള്ളിക്കൊണ്ട് ടൈറ്റില്‍നേട്ടം കൈവരിച്ച ആര്യനന്ദയെ തേടി പ്രമുഖരുടേതുള്‍പ്പെടെയുള്ള അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണിപ്പോള്‍. പന്തീരാങ്കാവിലാണ് ആര്യനന്ദയുടെ കുടുംബം താമസിക്കുന്നത്. കടലുണ്ടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....