തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലെ സീറ്റ് ധാരണ കഴിഞ്ഞപ്പോള്‍ കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ കലാപം. സീറ്റ് മോഹിച്ച് മറുപക്ഷത്തുനിന്ന് എത്തിയ പലര്‍കകും മത്‌സരിക്കാന്‍ ഇടമില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ജോസഫിന് ഒന്‍പത് സീറ്റുകള്‍ നല്‍കാന്‍ ധാരണ. നിലവില്‍ പിജെ ജോസഫും സംഘവും ഉണ്ടാക്കിയിരിക്കുന്ന ധാരണ അനുസരിച്ച് കടുത്തുരുത്തി പൂഞ്ഞാര്‍ സീറ്റുകള്‍ വേണ്ടന്ന് വയ്ക്കാനാണ്. എന്നാല്‍ പാരമ്പര്യ കേരള കോണ്‍ഗ്രസ് സീറ്റുകള്‍ വേണ്ടന്ന് വച്ചുള്ള കളിയില്‍ മാണി ഗ്രൂപ്പില്‍ നിന്ന് എത്തിയ യുവജന നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്.
ജില്ലാ പ്രസിഡന്റിന് സജി മഞ്ഞകടമ്പന്‍ പൂഞ്ഞാറില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കാന്‍ തയാറെടുത്തിരിക്കുകയായിരുന്നു. അതിനാണ് തിരിച്ചടി വന്നിരിക്കുന്നത്. ഏറ്റുമാനൂരും, കടുത്തുരുത്തിയിലും ഇതേ സ്ഥിതിയാണ്. പലരും തങ്ങളുടെ വിയോജിപ്പ് അറിയിച്ചു കഴിഞ്ഞു.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് ഒന്നായിരുന്നപ്പോള്‍ 11 സീറ്റിലാണ് അവര്‍ മത്സരിച്ചത്. ഇത്രയും സീറ്റ് തന്നെ വേണമെന്ന് ജോസഫ് ഇത്തവണയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ച ആറ് എണ്ണം നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 13 സീറ്റുകളില്‍ കോണ്‍ഗ്രസ്സും മത്സരിക്കുമെന്നാണ് പറയുന്നത്. പക്ഷെ ഒരു സീറ്റ് ലീഗിന് വിട്ടു നല്‍കാന്‍ സാധ്യതയുണ്ട്. അത് ഏതെന്ന കാര്യത്തില്‍ അടുത്ത ദിവസമേ ധാരണയുണ്ടാകൂ. കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
വൈക്കം. വെള്ളൂര്‍. കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ .തൃക്കൊടിത്താനം, കിടങ്ങൂര്‍ , അതിരമ്പുഴ ഡിവിഷനുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്.
പിളര്‍പ്പിന് മുമ്പുള്ള കേരള കോണ്‍ഗ്രസ് മത്സരിച്ച അത്രയും സീറ്റുകള്‍ ഇനി തരാന്‍ കഴിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ജയിച്ച സീറ്റുകള്‍ എന്ന കണക്ക് പ്രകാരം ആറ് സീറ്റേ കിട്ടൂ. അത് അംഗീകരിക്കാന്‍ ജോസഫ് തയ്യാറയില്ല. കുറഞ്ഞത് 10 സീറ്റെങ്കിലും കിട്ടണം എന്നതായിരുന്നു ആവശ്യം. ഒടുവില്‍ ഒമ്പത് സീറ്റില്‍ ധാരണയായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....