News Beyond Headlines

02 Friday
January

കോട്ടയം നല്‍കി കുതിപ്പിന്റെ വഴികള്‍

മാറുന്ന കേരളത്തിനൊപ്പം കുതിക്കാന്‍ കോട്ടയത്തിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന വികസന പദ്ധതികള്‍ കോട്ടയം ജില്ല മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി വ്യവസായം തുടങ്ങിയ മേഖലകളില്‍ കോട്ടയം ജില്ലയുടെ സാധ്യതകള്‍ എങ്ങനെ വിനയോഗിക്കാം എന്നതിനുള്ള വിശദമായ നിര്‍ദേശങ്ങളാണ് ഒരോമേഖലയില്‍ നിന്നുള്ള മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ സമര്‍പ്പിച്ചത്.

പുതുകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തില്‍ ജില്ലയുടെ വികസന ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹാര നിര്‍ദേശങ്ങളുമെല്ലാം വിവിധ തലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദഗ്ധരും പൗരമുഖ്യരുമായിട്ടാണ് മുഖ്യമന്ത്രി ആശയവിനിമയം നടത്തിയത്. അവരുടെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനങ്ങളും വാങ്ങി. കാലാനുസൃതമായി നാടിന്റെ വികസനവേഗം കൂട്ടാനും ഫലപ്രദമാക്കാനുമുള്ള അതിനൂതനങ്ങളായ ആശയങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്രി സ്വീകരിച്ചു. പ്രത്യേകിച്ച് കോട്ടയത്തെ വികസന നയങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്തു. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, പരിസ്ഥിതി വിദഗ്ധന്‍ ഡോ. ജയചന്ദ്രന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍, ആരോഗ്യമേഖലയിലെ വിദഗ്ധന്‍ ഡോ. പി ജി ആര്‍ പിള്ള, , ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡ. പ്രസിഡന്റ് ജോര്‍ജ് വാലി, ദുരന്തനിവാരണം സംബന്ധിച്ച് സുനു സാറാ ജോണ്‍, ബസ് ഓപ്പറേറ്റേഴ്സ് ഫെഡ. പ്രസിഡന്റ് വി വി ചാക്കോ, സിവിഎച്ച്ആര്‍ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍, കോട്ടയം പോര്‍ട്ട് എംഡി എബ്രഹാം വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി, എന്നിവര്‍ക്കുപുറമെ സാങ്കേതിക വിദഗ്ധര്‍, ചെറുകിട വ്യവസായ മേഖലയിലെ പ്രതിനിധികള്‍, കലാ--സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവരും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

അവതരിപ്പിച്ച വിലപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വെറുംവാക്കും വാഗ്ദാനവുമല്ല വികസനം, ഫലപ്രദമായ കാഴ്ചപ്പാടും ഇടപെടലുകളും അനിവാര്യമാണെന്ന നേര്‍ക്കാഴ്ച്ചയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പര്യടനം. നാടിനെ കൈകോര്‍ത്തുപിടിച്ചുള്ള പ്രയാണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി. നാട്ടകം മണിപ്പുഴയിലെ പാംഗ്രൂം ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിന് പരിപാടിക്ക് തുടക്കംകുറിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ചര്‍ച്ചകള്‍ക്കുള്ള കോ--ഓഡിനേറ്ററായി പ്രവര്‍ത്തിച്ചു.സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ അധ്യക്ഷനായി.എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടന്‍, എംഎല്‍എമാരായ സുരേഷ്‌കുറുപ്പ്, മാണി സി കാപ്പന്‍, സി കെ ആശ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....