News Beyond Headlines

02 Friday
January

എഐസിസിയിൽ നിന്ന് ഒന്നു കിട്ടിയിട്ടില്ല : മുല്ലപ്പള്ളി

താൻ കെപിസിസി പ്രസിഡന്റായ ശേഷം അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പ്രവർത്തനത്തിയായി ക്കരു സഹായവും കിട്ടിയിട്ടില്ലന്ന് കെ പി സി സി പ്ഡ്ഡിഡന്റ് മുല്ലപ്പളി രാമചന്ദ്ര.
മലയാള മനോരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി ഇത് പറയുന്നത്ണ . ഒന്നും കിട്ടിയിട്ടില്ല. ചോദിച്ചിട്ടുമില്ല, എന്നിട്ടും സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, വീക്ഷണത്തിനും ജയ്ഹിന്ദിനും 1.65 കോടി രൂപ ഇപ്പോൾ നൽകി. ശമ്പളത്തിനുള്ള പണം നൽകി. ഈ പരിമിതികളും പ്രയാസങ്ങളും എല്ലാവർക്കും അറിയാവുന്നതല്ലേ? കാശ് പിരിക്കാൻ ഞാൻ സമർഥനല്ല എന്നതും അറിയാം.

തന്റെ കസേര കണ്ട് ആരും ഒരു നീക്കവും നടത്തേണ്ട കാര്യമില്ല. ഞാനും 'ലീഡറും' തമ്മിലെ തെറ്റിദ്ധാരണ ഉണ്ടായിരുന്നില്ലെങ്കിൽ എൺപതുകളിൽ തന്നെ ഞാൻ ഇവിടെ വരേണ്ടതായിരുന്നു. അദ്ദേഹത്തെ പോയി ഒന്നു കണ്ടാൽ മാത്രം മതിയായിരുന്നു. ഇന്ദിരാജി പറഞ്ഞിട്ടും ഞാൻ പോയില്ല, എന്റെ വിവരക്കേടായിരിക്കും. ഗ്രൂപ്പുകൾക്ക് അതീതമായി എല്ലാവരെയും സംരക്ഷിക്കുന്ന, അതേസമയം രണ്ടു ഗ്രൂപ്പുകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് എന്നെ ഇവിടേക്ക് എഐസിസി നിയോഗിക്കുന്നത്. തോണി മറിയും എന്ന് അറിയാവുന്നതു കൊണ്ട് ഇവിടുത്തെ ഒരു സമവാക്യവും തെറ്റിക്കാൻ ഞാൻ ശ്രമിച്ചില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പാഠം ഉൾക്കൊണ്ട് എല്ലാവരും ഇനി മുന്നോട്ടു നീങ്ങും.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച സ്ഥാനാർഥി എന്ന തീരുമാനം എഐസിസി എടുത്തു കഴിഞ്ഞു. ചെറുപ്പക്കാർക്കും സ്ത്രീകൾക്കും പ്രാധാന്യം കൊടുക്കും. പല കാരണങ്ങളാലും കോൺഗ്രസ് അവഗണിച്ച വിവിധ സാമുദായിക വിഭാഗങ്ങൾക്കു പരിഗണന നൽകും. പിണറായി വിജയൻ മന്ത്രിസഭയിൽ ഈഴവ വിഭാഗത്തിൽ നിന്ന് ഒൻപതു പേരുണ്ട്. നമുക്ക് ഒറ്റ എംഎൽഎ ഇല്ല. പിന്നോക്കക്കാരനായ ഞാൻ കെപിസിസി പ്രസിഡന്റായിട്ട് ഇതാണ് സ്ഥിതി എന്ന വിമർശനം കേൾക്കുകയാണ്. ഞങ്ങൾ ഇതിനകം തുടങ്ങിവച്ച പരിശ്രമങ്ങൾ ഫലം കാണാതെ പോകില്ല. കൂട്ടായ ശ്രമം വേണമെന്നും എല്ലാവർക്കും ബോധ്യപ്പെട്ടു കഴിഞ്ഞു.
ജോസ് കെ മാണി പോയത് ദോഷമായി എന്ന് മുല്ലപ്പള്ളി ഈ അഭിമുഖത്തിൽ പറയുന്നുണ്ട്.
ജോസ് കെ മാണിയെ പറഞ്ഞയക്കുമ്പോൾ, അല്ലെങ്കിൽ വിട്ടുപോകുമ്പോൾ ജനത്തിനു കൂടി അതിന്റെ കാരണം ബോധ്യപ്പെടണം. അദ്ദേഹം സ്വയം ഒരു തീരുമാനം പോകുന്നുവെങ്കിൽ പോകട്ടെ. പക്ഷേ വാതിലടച്ചു എന്ന പ്രതീതി ഉണ്ടാക്കാൻ പാടില്ല. ഇപ്പോൾ കൂടെയില്ലെങ്കിലും കെ.എം.മാണി ഒരു വലിയ ശക്തിയാണ്. അദ്ദേഹത്തെ പൂർണമായി നിരാകരിക്കാനോ മായ്ച്ചുകളയാനോ കഴിയില്ല. കരുതലോടെ ഒരു നിലപാട് എടുക്കേണ്ടിയിരുന്നു എന്നാണ് ഈ ചോദ്യത്തിന് ൽകിയ ഉത്തരം .

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....