സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്രക്ക് മുമ്പ് നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചിക്കാന്‍ തീരുമാനിച്ച് ബിജെപി. സിനിമാ, കായിക താരങ്ങളെ അടക്കം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് ദേശീയ നേതൃത്വം ബംഗളൂരുവിലെ ഒരു ഏജന്‍സിയെ ഉപയോഗിച്ച് അഭിപ്രായ സര്‍വ്വേ നടത്തുന്നുണ്ട്. പാര്‍ട്ടി സംസ്ഥാനത്ത് നിന്നും നല്‍കുന്ന സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളവരുടെ വിജയ സാധ്യത പഠിക്കും. ഇവര്‍ നലല്‍കുന്ന റിപ്പോര്‍ട്ട് മുന്നില്‍ വച്ചാണ് പാര്‍ലമെന്റ് ബോര്‍ഡ് നേതാക്കളെ പരിഗണിക്കുക.
പാര്‍ട്ടിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ ഇക്കുറി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാനാധ്യക്ഷനുമായ പികെ കൃഷ്ണദാസിനെ ഇറക്കിയേക്കുമെന്ന് സൂചന. നേരത്തെ വട്ടിയൂര്‍ക്കാവ് വിവി രാജേഷിന് വിട്ടുകൊടുക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഈ ചര്‍ച്ചകളില്‍ പിന്നീട് പുരോഗതിയുണ്ടായില്ലെന്നാണ് വിവരം.തിരുവനന്തപുരത്ത് ബിജെപി വളരെയേറെ പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. സിറ്റിങ് എംഎല്‍എയായ സിപിഐഎമ്മിന്റെ വികെ പ്രശാന്ത് തന്നെയാവും ഇക്കുറി പ്രധാന എതിരാളി. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ പ്രശാന്ത് വമ്പിച്ച ഭൂരിപക്ഷം നേടിയതും പ്രശാന്തിനുള്ള ജനപിന്തുണയും പരിഗണിച്ചാണ് പികെ കൃഷ്ണദാസിനെപ്പോലെ ഒരു നേതാവിനെ വട്ടിയൂര്‍ക്കാവിലേക്ക് ആലോചിക്കുന്നത്.
കഴിഞ്ഞ തവണ പാര്‍ട്ടി ഇവിടെ ശക്തമായ പോരാട്ടം നടത്തി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ കെ മുരളീധരനോട് കുമ്മനം രാജശേഖരനായിരുന്നു മത്സരിച്ചത്. മുരളീധരന് 51322 വോട്ടും കുമ്മനത്തിന് 43700 വോട്ടുകളും ലഭിച്ചു. സിപിഐഎമ്മിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളിനീക്കിയായിരുന്നു ബിജെപിയുടെ മുന്നേറ്റം. സിപിഐഎമ്മിന്റെ ടിഎന്‍ സീമയ്ക്ക് 40441 വോട്ടുകളായിരുന്നു ലഭിച്ചത്. പിന്നീട് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്ഥിതി മാറിമറിയുകയും സിപിഐഎം ഒന്നാമതാവുകയുമായിരുന്നു. വട്ടിയൂര്‍ക്കാവില്‍ ബിജെപിക്കുള്ള വോട്ടുവിഹിതം വര്‍ധിപ്പിച്ച് ഇക്കുറി നേട്ടെൈം കെവരിക്കാമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍നിന്നും മാറ്റി നേമത്ത് മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. കുമ്മനത്തിന് വേണ്ടി നേമത്ത് വീട് വാടകയ്ക്കെടുത്തിരിക്കുകയാണ് പാര്‍ട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാതിരുന്ന കുമ്മനത്തോട് നേമത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരുമാനമായ സ്ഥാനാര്‍ത്ഥികളോട് അതത് മണ്ഡലങ്ങളില്‍ വാടകയ്ക്ക് താമസ്ഥലം തയ്യാറാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് കുമ്മനത്തിനുവേണ്ടിയും വാടകയ്ക്ക് വീട് എടുത്തിരിക്കുന്നതെന്നാണ് വിവരം.
രാജഗോപാലിന്റെ പ്രായാധിക്യം കണക്കിലെടുത്താണ് അദ്ദേഹത്തോട് മത്സരിക്കേണ്ടന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേമത്ത് രാജഗോപാലിനുണ്ടായിരുന്ന ബിജെപിക്ക് അതീതമായ ജനപിന്തുണ കണക്കിലെടുത്തായിരുന്നു കഴിഞ്ഞ തവണ സീറ്റ് നല്‍കിയത്. രാജഗോപാലിനുള്ള ജനപിന്തുണ ജനകീയനായ കുമ്മനത്തിലൂടെ നേടിയെടുക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....