News Beyond Headlines

29 Monday
December

തിരുവനന്തപുരത്തെ തോല്‍വി പാളയത്തിലെ പട കാരണം

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകടക്കം നഷ്ടപ്പെട്ടതിനെച്ചൊല്ലി തിരുവനന്തപുരം ബിജെപിയില്‍ കലാപം കനക്കുന്നു. കോര്‍പറേഷന്‍ പിടിച്ചെടുക്കണമെന്ന ഉദ്യേശത്തോടെ നടത്തിയ വാശിയോടെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും കോര്‍പറേഷനിലെ മോശം പ്രകടനമാണ് പരാജയത്തിലേക്ക് എത്തിച്ചതെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. 61 സീറ്റുകളോടെ കോര്‍പറേഷനില്‍ അധികാരത്തില്‍ വരാമെന്നായിരുന്നു ബിജെപി പ്രതീക്ഷ. എന്നാല്‍ 35 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഉറച്ച സീറ്റുകളാണെന്ന ആത്മവിശ്വാസമുണ്ടായിരുന്ന ആറ്റുകാലിലും ശ്രീവരാഹത്തും പാര്‍ട്ടി പരാജയപ്പെട്ടു. ഒപ്പം 11 സിറ്റിങ് സീറ്റുകളുംനഷ്ടപ്പെട്ടു.
ഈ പരാജയങ്ങള്‍ക്ക് കാരണം തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്‌കെപി രമേശിന്റെ പിഴവുകളാണെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആരോപണം. രമേശും രണ്ടു ജനറല്‍ സെക്രട്ടറിമാരും തമ്മില്‍ ഐക്യമില്ല. അത് പ്രശ്നങ്ങളെ വഷളാക്കി. സെക്രട്ടറിമാര്‍ പ്രവര്‍ത്തനത്തില്‍ സജീവമായെങ്കിലും രമേശ് സജീവമായിരുന്നില്ലെന്ന ആരോപണവും ചില നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കുന്നുണ്ട്. സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് രമേശ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്‍മാറിയതെന്നും നേതാക്കള്‍ പറയുന്നു. ഒരു ജനറല്‍ സെക്രട്ടറിയുടെ ഭാര്യയെ തോല്‍പിക്കണമെന്നു രമേശ് നിര്‍ദേശിക്കുന്ന ഓഡിയോ സന്ദേശവും തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്നിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ജില്ലയിലെ പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണിക്കാണ് നേതൃത്വം ഒരുങ്ങുന്നത്. തിരുവനന്തപുരം മണ്ഡലം കമ്മറ്റി ബിജെപി ജില്ലാ നേതൃത്വം പിരിച്ചുവിട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ 44 എ ക്ലാസ് വാര്‍ഡുകളടക്കം 62 എണ്ണത്തില്‍ വിജയിക്കാമെന്നായിരുന്നു ബിജെപി ആര്‍എസ്എസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡണ്ടിനെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സംഘടനക്കകത്തെ പ്രശ്‌നം പാര്‍ട്ടി പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് പാറശാല, വര്‍ക്കല മണ്ഡലം പ്രസിഡണ്ടുമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങള്‍ തിരുവനന്തപുരം ജില്ലയിലേതാണ്. ആറോളം സംസ്ഥാന നേതാക്കളാണ് ഇപ്പോള്‍ തന്നെ അവിടെ പ്രചരണം ആരംഭിച്ചിരിക്കുന്നത്.
കുമ്മനം രാജശേഖരന്‍ നേമത്തും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും വി മുരളീധരന്‍ കഴക്കൂട്ടത്തും വിവി രാജേഷ് വട്ടിയൂര്‍ക്കാവിലും സംസ്ഥാന സമിതി അംഗം സുധീര്‍ ആറ്റിങ്ങലിലും പ്രചരണം ആരംഭിച്ചു കഴിഞ്ഞു. നേരത്തെ തന്നെ പ്രചരണം ആരംഭിച്ച് മേല്‍ക്കൈ നേടി തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കുക എന്ന പദ്ധതിയാണ് ബിജെപി നടപ്പിലാക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....