മലബാറില്‍ സജീവമായില്ലെങ്കില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ഹൈക്കമാന്‍ഡിനോട് ലീഗ്
കെ മുരളീധരന്‍ ശക്തമായ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ നടത്തണമെന്ന് മുസ്ലീം ലീഗ്. കെ മുരളീധരന്‍ പ്രചാരണ രംഗത്ത് സജീവമായില്ലെങ്കില്‍ മലബാറില്‍ യുഡിഎഫ് തിരിച്ചടി നേരിടുമെന്ന് ലീഗ് നേതൃത്വം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ അറിയിച്ചെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടകര മണ്ഡലത്തില്‍ മാത്രമേ പ്രചാരണത്തിന് ഇറങ്ങൂയെന്ന് കെ മുരളീധരന്‍ മാസങ്ങള്‍ക്ക് മുന്‍പേ പ്രഖ്യാപിച്ചിരുന്നു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെ സമയത്തും എഐസിസി നിയമസഭാ തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയതിന് ശേഷവും കെ മുരളീധരന്‍ നിലപാട് തിരുത്തിയിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര പാതിവഴിയില്‍ എത്തിയിട്ടും മുരളീധരന്റെ സാന്നിധ്യമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ലീഗിന്റെ ഇടപെടല്‍.
കെ മുരളീധരനെ പോലെ എല്‍ഡിഎഫിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിക്കുന്ന നേതാക്കള്‍ കുറവാണെന്ന് ലീഗ് ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനം കൂടുതലുള്ള, അണികളെ ആവേശ ഭരിതനാക്കുന്ന നേതാവാണ് മുരളീധരന്‍. അതിനിര്‍ണായകമായ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ഇത്രയും സ്വാധീനമുള്ള നേതാവ് പ്രചാരണ രംഗത്ത് ഇറങ്ങിയില്ലെങ്കില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് ലീഗ് നേതാക്കള്‍ എഐസിസിയ്ക്ക് മുന്നില്‍ പ്രകടിപ്പിച്ച ആശങ്ക.
മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന തരത്തില്‍ യുഡിഎഫിനെതിരെ എല്‍ഡിഎഫ് പ്രചാരണം കടുപ്പിച്ചാല്‍ ശക്തമായ മതേതര മുഖമായി മലബാറില്‍ കെ മുരളീധരനെ അവതരിപ്പിക്കാമെന്നും ലീഗ് കണക്ക് കൂട്ടുന്നു. പൗരത്വനിയമത്തിനെതിരെ നടന്ന സമരങ്ങളിലും ബാബ്റി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി ഉത്തരവുണ്ടായപ്പോഴും ഉറച്ച പ്രസ്താവനകളുമായി മുരളീധരന്‍ രംഗത്തുണ്ടായിരുന്നു. ലീഗിന്റെ നേതൃത്വത്തില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ നീക്കുപോക്കിനേയും വടകര എംപി പിന്തുണച്ചിരുന്നു.
കഴിഞ്ഞ ദിവസം ലീഗ് പോഷക സംഘടനയായ കെഎംസിസി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരത്തില്‍ ഉദ്ഘാടനത്തിനായി മുരളീധരനെയാണ് ക്ഷണിച്ചത്. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയും കെ സി വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയില്‍ തന്നെയുള്ളപ്പോഴാണിത്. കെ മുരളീധരനെ ഉദ്ഘാടകനായി എത്തിച്ചത് എഐസിസിക്കുള്ള സന്ദേശം കൂടിയാണെന്നും വിലയിരുത്തലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....