News Beyond Headlines

01 Thursday
January

കേരളത്തില്‍ ഗ്രൂപ്പ് അനുവദിക്കില്ല; ബി.ജെ.പി. നേതാക്കള്‍ക്ക് കേന്ദ്ര ഘടകത്തിന്റെ മുന്നറിയിപ്പ്

പാര്‍ട്ടിയില്‍ ഒരുതരത്തിലുമുള്ള ഗ്രൂപ്പുപ്രവര്‍ത്തനം അനുവദിക്കില്ലെന്നു സംസ്ഥാനത്തെ നേതാക്കള്‍ക്ക് ബി.ജെ.പി. കേന്ദ്രഘടകത്തിന്റെ മുന്നറിയിപ്പ്. കേഡര്‍ നേതാക്കളും മാസ് നേതാക്കളും വേണം. ഗ്രൂപ്പ് വേണ്ടാ. എല്ലാവരെയും ഉള്‍പ്പെടുത്തിയും ഒറ്റക്കെട്ടായും മുന്നോട്ടുപോകണമെന്ന് സംസ്ഥാന നേതൃയോഗത്തില്‍ ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ആര്‍ക്കും സ്ഥാനമാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പുനഃസംഘടനയുടെ ഭാഗമായി ഇനിയും മാറ്റങ്ങള്‍ ഉണ്ടാകാമെന്ന് അദ്ദേഹം സൂചന നല്‍കി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സ്ഥാനം ഉറച്ചതാണെന്ന തരത്തിലായിരുന്നു യോഗത്തിന്റെ പോക്ക്. എല്ലാവരെയും ഉള്‍പ്പെടുത്തിയും മുതിര്‍ന്ന നേതാക്കളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തിയും മുന്നോട്ടുപോകാന്‍ സന്തോഷ് ആവശ്യപ്പെട്ടു. മുതിര്‍ന്നവര്‍ പ്രധാനവും ബഹുമാനിക്കപ്പെടേണ്ടതുമാണെങ്കിലും ഗുണത്തിനാണ് പ്രാധാന്യം. അച്ചടക്കനടപടി അവസാനത്തെ നീക്കമാണ്. പാര്‍ട്ടി ചുമതലയുള്ള പ്രഭാരിമാര്‍ ചടങ്ങുകളില്‍ പങ്കെടുത്ത് ഫോട്ടോയെടുത്തു മടങ്ങരുത്. അവിടെ തങ്ങി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ജോലിചെയ്യണം -സന്തോഷ് ആവശ്യപ്പെട്ടു. സന്തോഷിന്റെ സാന്നിധ്യത്തില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ വിമര്‍ശനത്തിന് തയ്യാറായില്ല. സംസ്ഥാന ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തു. ഇന്ധനവില കുതിക്കുന്നത് പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജില്ലകളില്‍ സഹപ്രഭാരിമാര്‍ വരുന്നു പാര്‍ട്ടി പോഷകഘടകങ്ങളുടെയും ജില്ലകളിലെയും പ്രഭാരിമാരെ മാറ്റി പുതിയ നേതാക്കളെ നിശ്ചയിച്ചു. ഇനിമുതല്‍ ജില്ലകളില്‍ സഹപ്രഭാരിമാരുണ്ടാകും. ഇതോടെ പാര്‍ട്ടിയുടെ സംഘടനാചുമതലയുള്ള പ്രഭാരിമാരുടെ എണ്ണം കൂടും. 140 മണ്ഡലം കമ്മിറ്റികളും വിഭജിക്കാനുള്ള തീരുമാനം അംഗീകരിച്ചതോടെ ഭാരവാഹികളുടെ എണ്ണവും ഇരട്ടിക്കും. നിലവിലെ മണ്ഡലം ഭാരവാഹികള്‍ തുടരുമെന്ന് ഉറപ്പില്ല. അടുത്ത ദിവസംമുതല്‍ മണ്ഡലം കമ്മിറ്റികള്‍ വിഭജിച്ച് ഭാരവാഹികളെ നിശ്ചയിക്കുന്നതിലേക്ക് പാര്‍ട്ടി കടക്കും. ജില്ലാപ്രസിഡന്റുമാര്‍, ഉപസമിതി ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗവും ബുധനാഴ്ച നടന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....