News Beyond Headlines

03 Sunday
May

‘ഇന്ന് മോഫിയ, നാളെ നിങ്ങള്‍ കേള്‍ക്കുന്നത് എന്റെ മരണവാര്‍ത്തയായിരിക്കും’; ഗാര്‍ഹിക പീഡനത്തിനിരയായ യുവതി

താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ആലുവ സിഐ സിഎല്‍ സുധീറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഗാര്‍ഹിക പീഡന പരാതി നല്‍കിയ യുവതി. ഇന്ന് ആത്മഹത്യ ചെയ്ത മോഫിയയ്ക്ക് തന്നെ പോലെ സംസാരിക്കാന്‍ അവസരം ലഭിച്ചു കാണില്ലെന്നും ഇങ്ങനെ അനുഭവിച്ച് ജീവിക്കുന്നവര്‍ ഒരുപാടുണ്ടെന്നും യുവതി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. യുവതി പറഞ്ഞത്: ''ഇന്ന് മോഫിയയുടെ പേരാണ് നിങ്ങള്‍ കേട്ടത്. നാളെ എന്റെ പേരും കേള്‍ക്കേണ്ടി വരും. വിധിയുള്ളത് കൊണ്ടാണ് ഇന്നും ജീവിച്ചിരിക്കുന്നത്. അധികം മുന്നോട്ട് പോകില്ല. ഇന്ന് അല്ലെങ്കില്‍ നാളെ ഞാന്‍ ജീവിതം അവസാനിപ്പിക്കും. അന്നെന്റെ പേര് വെളിപ്പെടും. ഞാന്‍ മരിക്കുമ്പോള്‍, ഈ പറയുന്നത് വൈറലാകും. നാളെ നിങ്ങള്‍ കേള്‍ക്കുന്ന എന്റെ മരണവാര്‍ത്തയായിരിക്കും. ഗതികേടാണ്. മരണം നേരിട്ട് കാണുകയാണ് ഞാന്‍. നാളെ മറ്റൊരാള്‍ എന്റെ ഈ അവസ്ഥ വരരുത്. ഇന്ന് മരിച്ച മോഫിയയ്ക്ക് എന്നെ പോലെ സംസാരിക്കാന്‍ അവസരം ലഭിച്ചു കാണില്ല. എന്നെ പോലെ അനുഭവിച്ച് ജീവിക്കുന്നവര്‍ ഒരുപാടുണ്ട്.'' സിഐ സുധീറിനെതിരെ ഗുരുതര ആരോപണങ്ങളും യുവതി ഉന്നയിച്ചു. വെറും 50,000 രൂപ വാങ്ങിയിട്ടാണ് സിഐ തന്റെ ജീവിതം നശിപ്പിച്ചതെന്നും പണത്തിന് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് സുധീറെന്നും യുവതി പറഞ്ഞു. യുവതി പറഞ്ഞത്: ''സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ല. പണത്തിന് വേണ്ടി അയാള്‍ എന്തും ചെയ്യും. ആലുവ സ്റ്റേഷനിലെത്തിയ എന്റെ പരാതി രേഖപ്പെടുത്താന്‍ പോലും അയാള്‍ തയ്യാറായില്ല. ആലുവയില്‍ അറിയപ്പെടുന്ന തറവാട്ടിലെ അംഗമാണ് എന്റെ ഭര്‍ത്താവ്. എന്റെ പരാതി തേച്ചുമായ്ച്ച് കളയാന്‍ 50000 രൂപയാണ് അവരില്‍ നിന്ന് സിഐ വാങ്ങിയത്. ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഭര്‍ത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊളിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവും സിഐയും കൂടി എല്ലാം തേച്ചു മായച്ചു കളഞ്ഞു.'' ''എന്നെ മാനസികരോഗിയാക്കിയാണ് സുധീര്‍ ചിത്രീകരിച്ചത്. എന്നെ ഒഴിവാക്കി ജീവിക്കാനാണ് ഭര്‍ത്താവിനോട് സുധീര്‍ ആവശ്യപ്പെട്ടത്. വെറും 50,000 രൂപ വാങ്ങിയിട്ടാണ് സുധീര്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിച്ചത്. അത് വാങ്ങിയതും അയാളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്ക് വേണ്ടിയല്ലേ. പെരുവഴിയിലാണ് ഞാനിപ്പോഴും. ഭക്ഷണം പോലും കഴിക്കാന്‍ പണമില്ല. നീതി വേണമെങ്കിലും പണം വേണം. ഇതാണ് ഇന്നത്തെ കേരള പൊലീസ്. ഇവിടെ ഗതികേട് കൊണ്ടാണ് ഒരാള്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. അവിടെയും മോശം അനുഭവം നേരിട്ടാല്‍ എന്ത് ചെയ്യും. പിന്തുണയ്ക്കാന്‍ ആരുമില്ലെന്ന് അറിഞ്ഞിട്ടാണ് സിഐ വൃത്തിക്കെട്ട കളി കളിച്ചത്. എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്. പണത്തിന് വേണ്ടി മാത്രമാണ് അയാള്‍ ജീവിക്കുന്നത്. നീതിക്ക് വേണ്ടിയാണ് പൊലീസിനെ സമീപിച്ചത്. എന്നിട്ടും നീതി ലഭിച്ചില്ല, ഗതികേട് കൊണ്ടാണ് പൊലീസില്‍ പോകുന്നത്. അപ്പോള്‍ അവര്‍ സ്വന്തം വീട്ടിലെ കുട്ടിയെന്ന് കരുതി ആശ്വസിപ്പിക്കുകയല്ലേ ചെയ്യേണ്ടത്. പണം നോക്കിയാണ് കേസെടുക്കുന്നത്.''

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....