News Beyond Headlines

01 Thursday
January

അമ്മയെ രക്ഷിക്കാനുള്ള ചെറുത്തുനില്‍പ്പ്, കൊലപാതകം; തെളിവുകള്‍ നല്‍കി, പുസ്തകങ്ങളുമായി അവര്‍ മടങ്ങി

അമ്പലവയല്‍ : ആയിരംകൊല്ലിയില്‍ മുഹമ്മദിനെ (68) കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായവര്‍ മാത്രമാണ് പ്രതികളെന്ന് പോലീസ്. കൊലപാതകം ആസൂത്രിതമല്ലെന്നും പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും അവരുടെ മാതാവിനെയും പോലീസ് കൊലനടന്ന വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുത്തു. ആദ്യം മാതാവിനെയും പിന്നാലെ പെണ്‍കുട്ടികളെയുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിനുപയോഗിച്ച കോടാലിയും വെട്ടുകത്തിയും സംഭവസമയം ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. അടുക്കളയില്‍ ഒളിപ്പിച്ചിരുന്ന കോടാലിയും വെട്ടുകത്തിയും മാതാവാണ് പോലീസിന് എടുത്തുനല്‍കിയത്. ചാക്കില്‍ക്കെട്ടിയ മൃതദേഹം വീടിനുസമീപത്തെ പറമ്പിലെ കുഴിയിലേക്ക് തങ്ങള്‍ മൂന്നുപേരും ചേര്‍ന്നാണ് വലിച്ചുകൊണ്ടുപോയതെന്നും ഇവര്‍ മൊഴിനല്‍കി. സംഭവം നടന്നയുടനെ വെള്ളമൊഴിച്ചും മണ്ണുവാരിയിട്ടും നിലത്തെ രക്തം കഴുകിക്കളഞ്ഞെന്നും അവര്‍ പോലീസിനോടു പറഞ്ഞു. മ്യൂസിയത്തിനുസമീപം ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ കുട്ടികള്‍തന്നെ കണ്ടെത്തി നല്‍കുകയുംചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. സംഭവംനടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് വിവരം പുറംലോകമറിയുന്നത്. മുഹമ്മദ് മാതാവിനെ മര്‍ദിക്കുന്നത് തടയാന്‍ നടത്തിയ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കോടാലികൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കഷ്ണങ്ങളായി ഉപേക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വലതുകാല്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റിയെങ്കിലും പരിഭ്രമിച്ചുപോയതിനാല്‍ ശ്രമം പൂര്‍ത്തിയാക്കാനായില്ല. ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി പറമ്പിലെ കുഴിയില്‍ തള്ളുകയും വലതുകാല്‍ അമ്പലവയല്‍ ടൗണിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ വലിച്ചെറിയുകയും ചെയ്തു. കാല്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ സ്‌കൂള്‍ബാഗ് കുട്ടികള്‍ തെളിവെടുപ്പിനിടെ പോലീസിനു നല്‍കി. കൊല്ലപ്പെട്ട മുഹമ്മദ് പെണ്‍കുട്ടികളുടെ മാതാവിനെ ഇതിനുമുമ്പും ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ മാതാവിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കും. കൊല്ലപ്പെട്ട മുഹമ്മദിന്റെ പോസ്റ്റുമോര്‍ട്ടം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നിര്‍വികാരതയോടെ അമ്മയും മക്കളും, മുക്കാല്‍ മണിക്കൂറോളം തെളിവെടുപ്പ്… ആയിരംകൊല്ലിയില്‍ മുഹമ്മദിന്റെ കൊലപാതകക്കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും അമ്മയെയും തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ആയിരംകൊല്ലിയെന്ന നാടും നാട്ടുകാരും ശാന്തമായിരുന്നു. ആകെ ഉണ്ടായിരുന്നത് മുഹമ്മദിന്റെ രണ്ടു ഭാര്യമാരുടെ നിലവിളിമാത്രം. രാവിലെ പത്തേകാലോടെ പോലീസ് ജീപ്പില്‍ മാതാവും പിന്നാലെ കാറില്‍ കുട്ടികളുമെത്തിയത് നിസ്സംഗഭാവത്തോടെ. തികഞ്ഞ നിര്‍വികാരതയോടെ മൂവരും പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറയില്ലാതെ ഉത്തരം നല്‍കി. ഒരേ പറമ്പിലുള്ള രണ്ടു ഷെഡ്ഡുകളിലായിരുന്നു കൊല്ലപ്പെട്ട മുഹമ്മദും കുടുംബവും പ്രതികളായ മാതാവും രണ്ടു പെണ്മക്കളും താമസിച്ചിരുന്നത്. ആദ്യം മാതാവ് തെളിവെടുപ്പിനായി വീട്ടിലേക്ക് കയറി. ഉണ്ടായ കാര്യങ്ങളൊക്കെയും പോലീസിനോട് വിശദീകരിച്ചു. അടുക്കളയില്‍ വെച്ചിരുന്ന, കൊലനടത്താനുപയോഗിച്ചിരുന്ന വെട്ടുകത്തിയും കോടാലിയും പോലീസിന് എടുത്തുനല്‍കി. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടിവലിച്ചുകൊണ്ടുപോയ ഭാഗത്തെത്തിച്ചും തെളിവെടുത്തു. ഇതിനുശേഷമാണ് കുട്ടികളെ വീടിനടുത്തേക്ക് കൊണ്ടുവന്നത്. കുട്ടികളും ഉണ്ടായകാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. മുഹമ്മദിന്റെ മുറിച്ചുമാറ്റിയ കാല് ഉപേക്ഷിക്കാന്‍ കൊണ്ടുപോയ സ്‌കൂള്‍ ബാഗും ഉപേക്ഷിച്ച മൊബൈല്‍ ഫോണുമെല്ലാം കുട്ടികള്‍ തന്നെ പോലീസിന് എടുത്തുനല്‍കി. വീട്ടുപരിസരത്ത് മുക്കാല്‍ മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. കല്പറ്റ ഡിവൈ.എസ്.പി. എം.ഡി. സുനില്‍, ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി. ബെന്നി, അമ്പലവയല്‍ എസ്.ഐ. സോബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ചൊവ്വാഴ്ച കൊലപാതകത്തിന് മുമ്പ് മുഹമ്മദ് തന്നെ മര്‍ദിച്ചതായി പെണ്‍കുട്ടികളുടെ മാതാവ് നല്‍കിയ പരാതിയില്‍ മുഹമ്മദിന്റെ പേരിലും പോലീസ് കേസെടുത്തു. തെളിവുകള്‍ നല്‍കി, പുസ്തകങ്ങളുമായി മടങ്ങി തെളിവെടുപ്പിനുശേഷം കുട്ടികള്‍ മടങ്ങിയത് ആവശ്യമായ പുസ്തകങ്ങളും വസ്ത്രങ്ങളും മുഖാവരണവുമെല്ലാം എടുത്തായിരുന്നു. നാട്ടുകാരുമായി അധികം ബന്ധമില്ലാതെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു മുഹമ്മദിന്റേത്. ഇവിടെനിന്ന് ബഹളം കേട്ടാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. അതിനാല്‍ ചൊവ്വാഴ്ച രാവിലെ കൊലപാതകം നടന്നിരുന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് എത്തിയപ്പോഴാണ് പരിസരവാസികള്‍പോലും സംഭവം അറിയുന്നത്. കുട്ടികളുടെ മാതാവിനെ അടുക്കളയില്‍ വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയും ഇതിനിടയില്‍ കുട്ടികളുമായി മുഹമ്മദ് മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഈ സമയം കുട്ടികള്‍ സമീപത്തുണ്ടായിരുന്ന കോടാലും കത്തിയും ഉപയോഗിച്ച് നേരിടുകയായിരുന്നു. ഇതിനിടയിലാണ് മുഹമ്മദ് കൊല്ലപ്പെട്ടത്. സ്വയരക്ഷയ്ക്കും അമ്മയെ രക്ഷിക്കാനുള്ള ചെറുത്തുനില്‍പ്പിനിടയിലുണ്ടായ കൊലപാതകത്തിന്റെ തെളിവുകളെല്ലാം നല്‍കി മൂവരും മടങ്ങി. ഇതോടെ കൊലപാതകം ആസൂത്രിതമല്ലെന്നും കൂടുതല്‍ പ്രതികളില്ലെന്നും പോലീസിനും വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ മാതാവിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലുമാക്കി. കുട്ടികളല്ല കൊലനടത്തിയതെന്ന് മുഹമ്മദിന്റെ ഭാര്യ കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യമാരില്‍ ഒരാള്‍ കൊലപാതകം നടത്തിയത് പെണ്‍കുട്ടികളല്ലെന്നും മറ്റൊരാളുടെ സഹായമുണ്ടെന്നും ആരോപണം ഉന്നയിച്ചു. സ്ഥലത്തില്ലാതിരുന്ന കുട്ടികളുടെ പിതാവിനുനേരേയായിരുന്നു ഇവരുടെ സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആ വഴിക്കും അന്വേഷണം നടത്തി. എന്നാല്‍, സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ പിതാവ് മറ്റൊരിടത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംഭവം നടന്നശേഷം മൂന്നുമണിയോടെയാണ് കുട്ടികള്‍ പിതാവിനെ ഫോണില്‍ വിളിച്ചറിയിച്ചത്. അതിനുശേഷമാണ് ഇയാള്‍ പോലീസ് സ്റ്റേഷനിലും പിന്നീട് വീടിനടുത്തേക്കും വന്നതെന്ന് പോലീസ് പറഞ്ഞു. മാതാവിനെ മര്‍ദിച്ചതില്‍ മനംനൊന്ത് തങ്ങളാണ് കൊലനടത്തിയതെന്ന് ഇവര്‍ സമ്മതിക്കുമ്പോഴും കാല്‍ അറുത്തുമാറ്റിയത് ഇവര്‍ തനിച്ചാണോ എന്ന സംശയം ഏവര്‍ക്കുമുണ്ടായി. തന്റെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന മാധ്യമങ്ങളോട് പറയുകകൂടി ചെയ്തതോടെ സംശയം ഇരട്ടിച്ചു. കുട്ടികള്‍ക്ക് തനിച്ച് ഇത്തരമൊരു കൃത്യം ചെയ്യാന്‍ സാധിക്കില്ലെന്നും കുട്ടികളുടെ അമ്മ രോഗിയാണെന്നും അതുകൊണ്ടുതന്നെ ഇവര്‍ തനിച്ചാണ് ഇത് ചെയ്തതെന്ന് പറയുന്നത് നുണയാണെന്നും സക്കീന ആരോപിച്ചു. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ചൊവ്വാഴ്ച അന്വേഷണം നടത്തിയ പോലീസ് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....