കല്പറ്റ : ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുന്നതില്‍ നേരിട്ട് പങ്കെടുത്ത കിര്‍മാണി മനോജിന് ജയിലും ശിക്ഷയും വിവാദങ്ങളും പുത്തരിയില്ല. ക്വട്ടേഷന്‍ ആക്രമണങ്ങള്‍ക്കിടെ പരിചയപ്പെട്ട സുഹൃത്തുകൂടിയായ കമ്പളക്കാട് മുഹസിന്റെ വിവാഹവാര്ഷികാഘോഷത്തിനെത്തിയത് സൗഹൃദത്തെമാത്രം മുന്‍നിര്‍ത്തി. എന്നാല്‍, എന്‍.ഡി.എം.എ.യും കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തതോടെ ചെറിയകേസുകളില് ഉള്‍പ്പെട്ടതിന്റെ നാണക്കേടിലാണ് കിര്‍മാണി മനോജെന്ന് പോലീസുകാര്‍ പറഞ്ഞു. ചെറിയകേസിലെല്ലാംപെട്ട് നാണക്കേടായല്ലോ എന്നാണ് അന്വേഷണോദ്യോഗസ്ഥരോടും അയാള്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ മാസ്കിട്ട് മുഖംമറച്ചാണ് കിര്‍മാണി മനോജ് പ്രത്യക്ഷപ്പെട്ടതും. കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള ഇളവുകളുടെ ഭാഗമായാണ് വിയ്യൂരില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കിര്‍മാണി മനോജ് പുറത്തിറങ്ങിയത്. 2021 മേയ് അഞ്ചിന് പരോളില്‍ ഇറങ്ങിയ മനോജ് കഴിഞ്ഞ ഒമ്പതുമാസത്തോളമായി പുറത്താണ്. മനോജടക്കം 1201 പേര്‍ക്കാണ് പരോള്‍ അനുവദിച്ചിരുന്നത്. ഇതിനിടെ 2021 സെപ്റ്റംബറില്‍ തിരിച്ചുകയറാന്‍ തടവുകാര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍, ചില തടവുകാര്‍ ഇതിനെതിരേ കോടതിയില്‍ പോയി സ്റ്റേ വാങ്ങി. ഈ സ്റ്റേയുടെ ആനുകൂല്യം പറഞ്ഞാണ് മനോജ് പുറത്തു തുടര്‍ന്നത്. കിര്‍മാണി മനോജ് ഉള്‍പ്പെടെയുള്ള സംഘം വിവാഹവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുമെന്ന സൂചന ലഭിച്ചതോടെ നേരത്തേതന്നെ റിസോര്‍ട്ടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ആര്.എസ്.എസ്. പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും കിര്‍മാണി മനോജ് പ്രതിയാണ്. ടി.പി. കേസ് വിചാരണക്കാലയളവില്‍ ജയിലില്‍നിന്ന് ഫെയ്സ്ബുക്ക് ഉപയോഗിച്ചത് വിവാദമാവുകയും ആ കേസിലും വിചാരണ നേരിടുകയും ചെയ്തിരുന്നു. ജയില്‍വേഷത്തില്‍ നില്ക്കുന്ന ചിത്രങ്ങളടക്കമാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കിട്ടത്. വിചാരണക്കാലയളവില്പ്പോലും ടി.പി. വധക്കേസ് പ്രതികള്‍ക്ക് മൊബൈലും മറ്റു സൗകര്യങ്ങളും ജയിലില്‍ ലഭിച്ചത് വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....