ഐഎന്‍എല്‍ നേതൃത്വമറിയാതെ സംസ്ഥാന പ്രസിഡന്റ് മറ്റൊരു സംഘടനയുടെ പേരില്‍ പൊതുപരിപാടി നടത്തുന്നു; പ്രസിഡന്റിനെതിരെ അണികളുടെ വോയ്‌സ്‌ക്ലിപ്പുകളുമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രചാരണം. ഒരിക്കല്‍ ഒത്തുതീര്‍പ്പിലെത്തിയ ഐഎന്‍എല്‍ വിഭാഗീയപ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലേക്ക് അടുക്കുന്നതായി സൂചന. വഖഫ് ആക്ഷന്‍ കൗണ്‍സിലിന്റെ പേരില്‍ കോഴിക്കോട്ട് നടത്തുന്ന ബഹുജന കണ്‍വെന്‍ഷന്റെ ചുമതലക്കാരനാണ് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ്. നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്ലില്‍ ലയിച്ചപ്പോള്‍ ഐഎന്‍എല്ലില്‍ എത്തുകയും എന്നാല്‍ സ്വതന്ത്രനായി തുടരുകയും ചെയ്യുന്ന പി.ടി.എ. റഹീം എംഎല്‍എയ്‌ക്കൊപ്പമാണു പരിപാടി സംഘടിപ്പിക്കുന്നത്. ഐഎന്‍എല്‍ പാര്‍ട്ടി നേരിട്ടു നടത്തേണ്ടതാണ് ഇത്തരം സമരപരിപാടികള്‍. എന്നാല്‍ പഴയ എന്‍എസ്സി നേതാവ് നടത്തുന്ന പരിപാടിയില്‍ സഹായിയായി നില്‍ക്കേണ്ടിവരുന്നത് ഇടതുമുന്നണിയിലെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെയും സംഘത്തിന്റെയും തകര്‍ച്ചയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ രാത്രിയോടെ പ്രചാരണം ശക്തമായത്. വ്യാഴാഴ്ച ഉച്ചയ്ക്കാണു സംസ്ഥാന പ്രസിഡന്റും എംഎല്‍എയും പത്രസമ്മേളനം നടത്തിയത്. ഐഎന്‍എല്‍ ഭാരവാഹിയെന്ന നിലയിലല്ല ബഹുജന കണ്‍വെന്‍ഷന്‍ നടത്തുന്നതെന്നും വഖഫ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയെന്ന നിലയിലാണു പരിപാടി നടത്തുന്നതെന്നുമാണ് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബ് കോഴിക്കോട്ടെ പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് മറ്റൊരു സംഘടനയുടെ പേരില്‍ പരിപാടി നടത്തുന്നത് പാര്‍ട്ടിക്ക് അറിയില്ലെന്ന നിലപാടിലാണു സംസ്ഥാന നേതാക്കള്‍. കാന്തപുരം വിഭാഗത്തിലെ ആരും നാളെ നടക്കുന്ന പരിപാടിയിലില്ലെന്നും സംസ്ഥാന നേതാക്കള്‍ സൂചിപ്പിച്ചു. നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്ലില്‍ ലയിച്ചതോടെ പാര്‍ട്ടിയിലെത്തിയ പലര്‍ക്കും പരിഗണന കിട്ടാത്തതില്‍ അമര്‍ഷമുണ്ടെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഈയൊരു വിഭാഗത്തെ കൂടെ നിര്‍ത്തി ഐഎന്‍എല്‍ കേരളയെന്ന പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം നടക്കുന്നതായി ഔദ്യോഗിക വിഭാഗത്തിലെ നേതാക്കള്‍ ആരോപണമുയര്‍ത്തിയിരുന്നു. മുന്‍പ് ഇതേവിഭാഗം നേതാക്കളെ പങ്കെടുപ്പിച്ചു യുവജന വിഭാഗം ജില്ലാക്കമ്മിറ്റി മാനാഞ്ചിറയില്‍ പ്രതിഷേധപരിപാടി നടത്തിയതും വിവാദമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....