തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സാമൂഹിക അടുക്കളകള്‍ക്ക് തുടക്കമാകും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. വീട്ടില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ പരിചരണത്തിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കണ്‍ട്രോള്‍ റൂമും ഗൃഹപരിചരണ കേന്ദ്രവും ആവശ്യമെങ്കില്‍ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും തുറക്കും. ആംബുലന്‍സ് സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്താനായി കൊവിഡ് ദ്രുതകര്‍മ സേനയുടെ സേവനം കൂടുതല്‍ സജീവമാക്കും കൊവിഡ് രോഗികളുടെ എണ്ണ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കൊവിഡ് ഒന്നാം തരംഗത്തില്‍ രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സാമൂഹിക അടുക്കളകള്‍ ഉണ്ടായിരുന്നു.പിന്നീട് വ്യാപനം കുറഞ്ഞതോടെ അടുക്കളകള്‍ നിര്‍ത്തുകയായിരുന്നു ഇതിനിടെ എറണാകുളം ജില്ലയില്‍ കൊവിഡ് ചികില്‍സക്കായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കാന്‍ ജില്ലാഭരണകൂടം നീക്കം തുടങ്ങി . അമ്പത് ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സക്കായി മാറ്റി വയ്ക്കണമെന്നാണ് ആവശ്യം. അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് ജില്ലയിലെ നാല് താലൂക്ക് ആശുപത്രികള്‍ കൊവിഡ് ചികിത്സ കേന്ദ്രങ്ങളാക്കാനും നടപടികള്‍ തുടങ്ങി. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ദിവസങ്ങള്‍ക്കകം അരലക്ഷം പിന്നിട്ടതോടെയാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.ജില്ലയിലെ ആകെ പൊസിറ്റീവ് രോഗികളില്‍ 40ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നു.സര്‍ക്കാര്‍ മേഖലയിലെ 70ശതമാനം ഐസിയു കിടക്കകളും,സ്വകാര്യ ആശുപത്രികളിലെ 40ശതമാനം ഐസിയു കിടക്കകളിലും കൊവിഡ് രോഗികളുണ്ട്. രണ്ടാം തരംഗവുമായി താരതമ്യപ്പെടുത്തുന്‌പോള്‍ ഇത് ആശ്വാസകരമാണ്.എങ്കിലും ഗുരുതര രോഗികളുടെ എണ്ണം വരും ദിവസങ്ങളില്‍ ഉയരുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനങ്ങള്‍.നിലവിലെ ആറ് താലൂക്ക് ആശുപത്രികള്‍ക്ക് പുറമെ പള്ളുരുത്തി,തൃപ്പൂണിത്തുറ,ഫോര്‍ട്ട് കൊച്ചി ,പിറവം താലൂക്ക് ആശുപത്രികള്‍ കൂടി കൊവിഡ് ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റും. സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ ഉറപ്പാക്കാനും ശ്രമങ്ങള്‍ തുടങ്ങി. ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ പൊസിറ്റീവാകുന്നതാണ് മറ്റൊരു പ്രതിസന്ധി. ഇത് കൊവിഡ് പരിശോധനയെയും ബാധിച്ച് തുടങ്ങി. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താത്കാലികമായി നിയമിക്കാനുള്ള നടപടികള്‍ ജില്ലയില്‍ തുടരുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....