കോഴിക്കോട്: സ്ഥലം വാങ്ങിയതിനേ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ പോലീസുകാരനും സുഹൃത്തും ചേര്‍ന്ന് പോക്‌സോ കേസില്‍ കുടുക്കിയ 70-കാരനെ അഞ്ച് വര്‍ഷത്തിന് ശേഷം കോടതി വെറുതെ വിട്ടു. കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയാണ് പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയായ കൊയ്യൂക്കണ്ടിയില്‍ ബാലനെ വെറുതെ വിട്ടത്. കേസില്‍ പ്രതി അമ്പത് ദിവസത്തോളം വിചാരണ തടവുകാരനായി ജയിലില്‍ കിടന്നിരുന്നു. 2017-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഒമ്പത് വയസുകാരിയെ പ്രതി 2015 മുതല്‍ 2017 വരെ അഞ്ച് തവണ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇയാള്‍ക്കെതിരേ പേരാമ്പ്ര പൊലീസായിരുന്നു 2017 ജനുവരി 24 ന് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പേരാമ്പ്ര സ്റ്റേഷനില്‍ അന്ന് ജോലി ചെയ്തിരുന്നു പൊലീസുകാരന്‍ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ കുടുക്കിയ പൊലീസുകാരന്റേയും പ്രതിയായ ബാലന്റേയും വീടിന് ഇടയിലുള്ള മറ്റൊരു സ്ഥലം ബാലനും കേസിലെ പെണ്‍കുട്ടിയുടെ അച്ഛനും പോലീസുകാരനും ചേര്‍ന്ന് വാങ്ങാന്‍ താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ ബാലന്‍ സ്ഥലം തന്റെ മകളുടെ ഭര്‍ത്താവിന്റെ പേരില്‍ ആദ്യം വാങ്ങിച്ചതിലെ വൈരാഗ്യമാണ് കേസിന് കാരണമായതെന്ന് പ്രതിഭാഗം അഭിഭാഷകരായ അഡ്വ.ടി.ഷാജിത്ത്, അഡ്വ.എം അശോകന്‍ എന്നിവര്‍ വാദിച്ചു. ഈ വാദം കണക്കിലെടുത്താണ് പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ കഴിയാതെ പോയെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്‌സോ ജഡ്ജ് സി.ആര്‍ ദിനേശ് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള നിര്‍ണായക വിധി പുറപ്പെടുവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയടക്കം രൂപീകരിച്ച് പ്രതിഷേധവും നടന്നിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഒന്ന് മുതല്‍ 19 വരെയുള്ള സാക്ഷികളെ വിസ്തരിച്ചു. മറ്റ് സാക്ഷികള്‍ക്ക് പുറമെ ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും പ്രതിക്കെതിരേ തെളിവ് കൊടുത്തിരുന്നു. പ്രതിഭാഗം അന്വേഷണ സമയത്ത് പേരാമ്പ്ര മജിസ്‌ട്രേറ്റായ ആന്‍മേരി കുര്യുക്കോസ് അടക്കമുള്ള അഞ്ച് സാക്ഷികളെ വിസ്തരിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....