News Beyond Headlines

28 Sunday
December

കോഴിക്കോട് വീണ്ടും ഗുണ്ടാ വിളയാട്ടം; തുടര്‍ ആക്രമണങ്ങള്‍ക്കു സാധ്യതയെന്ന് രഹസ്യറിപ്പോര്‍ട്ട്

കോഴിക്കോട്: നഗരത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും; രാത്രി നഗരത്തെ നടുക്കിയ ഗുണ്ടാ ആക്രമണത്തിനു പകരംവീട്ടാന്‍ തുടര്‍ ആക്രമണങ്ങള്‍ക്കു സാധ്യതയെന്ന് രഹസ്യറിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണമാണെന്നാണ് ആദ്യനിഗമനം. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കോയാറോഡ് പള്ളിക്കു സമീപത്തുവച്ച് പള്ളിക്കണ്ടി അര്‍ഷാദെന്ന പൂത്തിരി അര്‍ഷാദിനു വെട്ടേറ്റത്. മൂന്നു ബൈക്കിലായെത്തിയ ആറംഗ സംഘമാണ് വെട്ടിയതെന്നാണ് പൂത്തിരി അര്‍ഷാദ് പൊലീസിനു നല്‍കിയ മൊഴി. ബൈക്കിലെത്തിയവരില്‍ ഒരാള്‍ മൂന്നു തവണ തലയ്ക്കു നോക്കി വീശിയെങ്കിലും ഒഴിഞ്ഞുമാറിയതോടെ കാലിനുമാത്രം പരുക്കേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പ്രതികളുടേതെന്നു സംശയിക്കുന്ന ഫോണും കണ്ടെടുത്തു. ഇത് ഫൊറന്‍സിക് പരിശോധന നടത്തിയാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇരുള്‍മൂടിയ പ്രദേശത്ത് സിസിടിവി ക്യാമറകളില്ലാത്ത സ്ഥലം കണ്ടെത്തിയാണ് ആക്രമണം നടത്തിയതെന്നതിനാല്‍ കൃത്യമായ പദ്ധതി തയാറാക്കി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് നിഗമനം. ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അരക്കിണര്‍ പരിധിയില്‍ വിവിധ ലഹരികേസുകളില്‍ സംശയിക്കപ്പെടുന്ന അമ്പാടി ബാബുവെന്ന റസല്‍ ബാബുവിന്റെ സംഘത്തിനു സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സ്വര്‍ണക്കടത്തിനു സംരക്ഷണം നല്‍കല്‍, സ്വര്‍ണക്കടത്ത് പൊട്ടിക്കല്‍, പൊട്ടിച്ച സ്വര്‍ണത്തിനു സംരക്ഷണം നല്‍കല്‍ തുടങ്ങിയ വിവിധ സംഭവങ്ങളില്‍ ഈ സംഘം പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംഘമാണ് ഇത്. ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം നടന്നതായി പൊലീസ് പറഞ്ഞു. അതേസമയം പൂത്തിരി അര്‍ഷാദിന്റെ സംഘത്തിന് ലഹരി ഇടപാടുകളുമായി ബന്ധമില്ലെന്നതാണ് പൊലീസിനെ സംശയത്തിലാക്കുന്നത്. അര്‍ഷാദിന്റെ സമീപകാലത്തെ പണമിടപാടുകള്‍ ചുറ്റിപ്പറ്റി അന്വേഷണത്തിനും പൊലീസ് തയാറെടുക്കുന്നുണ്ട്. അനാവശ്യമായി സമൂഹത്തില്‍ ഭീതി സൃഷ്ടിക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്. രണ്ടാഴ്ച മുന്‍പ് റെയില്‍വേ സ്റ്റേഷനു മുന്നില്‍ മദ്യപരുടെ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു. റൂറല്‍ പരിധിയില്‍ വായ്പാസംഘങ്ങള്‍ സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ വെടിവയ്പ്പ് നടത്തിയത് ശനിയാഴ്ച രാത്രിയാണ്. അക്രമങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ എത്രകാലം പൊലീസിന് സമദൂര സിദ്ധാന്തവുമായി മുന്നോട്ടുപോവാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....