കേരള വികസനത്തിനായി പിണറായി അവതരിപ്പിച്ച നയരേഖ പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളിൽ ഉറച്ചു നിന്ന്. 1956 ൽ പാർട്ടി മുന്നോട്ടു വച്ച വികസന സമീപത്തിൽ കാലോചിതമായ ചില പരിഷ്‌കാരങ്ങൾ വന്നിട്ടുണ്ടെങ്കിലും കാലതലായ ഒരുമാറ്റവും വരുത്തിയിട്ടില്ല. സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച് അന്നെടുത്ത നിലപാട് ലാഭം മുഴുവൻ കുത്തകൾ കൊണ്ടുപോകാൻ അനുവദിക്കാതെ സംസ്ഥാനത്ത് ചിലവിടീക്കണം എന്നതായിരുന്നു. ഇന്നത് സർക്കാർ പങ്കാളിത്തത്തോടെ ഉറപ്പിക്കാനുള്ള നീക്കമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സിപിഎം .സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന രേഖയിലൂട വ്യക്തമാകുന്നത് ഇതാണ്. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് തീരുമാനം. 25 വർഷത്തെ സംസ്ഥാന വികസനം മുന്നിൽക്കണ്ടാണ് സിപിഎമ്മിന്റെ നയരേഖ. നാടിന്റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനം സ്വീകരിക്കേണ്ടിവരുമെന്ന് സി പി എം വ്യക്തമാക്കുന്നു. പശ്ചാത്തല സൗകര്യവും മറ്റ് ആനുകൂല്യവും ഉറപ്പ് വരുത്തേണ്ടിവരും. കേരളത്തിലെ സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അഞ്ചു മുതൽ 10 വർഷം വരെയുള്ള വികസന പദ്ധതികൾ തയാറാക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശനാനുപാതം അഞ്ചു വർഷം കൊണ്ട് 50 ശതമാനമാക്കണം. ഉന്നത വിദ്യാഭ്യാസത്തെ ലോക നിലവാരത്തിലെത്തിക്കണം. സർക്കാർ സഹകരണ മേഖലകൾക്കു പുറമേ പിപിപി മാതൃകയിലും സ്വകാര്യ മേഖലയിലും വൻകിട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണം. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വർധിപ്പിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണമെന്നും നയരേഖ നിർദേശിക്കുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർന്നോയെന്ന് പരിശോധിക്കണം. പുതിയ കാലത്തിന്റെ സാധ്യത മനസിലാക്കി സിലബസ് നവീകരിക്കണം. ആരോഗ്യ രംഗത്ത് സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പാലിയേറ്റീവ് രംഗത്തെ പാർട്ടി ഇടപെടൽ ശക്തമാക്കാനും നിർദേശമുണ്ട്. സംസ്ഥാന സമ്മേളനത്തിലെ ചർച്ചകൾക്കു ശേഷം ഇടതുമുന്നണിയിലും രേഖയുടെ വിശദാംശങ്ങൾ ചർച്ചയാകും. അതിനു ശേഷമാകും മുൻഗണന നിശ്ചയിച്ച് സർക്കാർ ഇവ നടപ്പാക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....