പേരാവൂര്‍ : സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി 'കേരളത്തോടുള്ള കേന്ദ്ര അവഗണന' വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവുമെന്ന കാഴ്ചപാടിന് വിരുദ്ധമായാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരായി ഗവര്‍ണര്‍മാര്‍ ഇടപെടുന്നു. കേന്ദ്രത്തിന് വേണ്ടി ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുന്ന രീതി കോണ്‍ഗ്രസിനെപോലെ ബിജെപിയും തുടരുന്നു. സംസ്ഥാനത്തിനുള്ള വിഹിതം വര്‍ധിപ്പിക്കാതെ കേന്ദ്രം നികുതികള്‍ ഏറ്റെടുക്കുകയാണ്. പ്രധാനപ്പെട്ട നികുതി വരുമാനങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ കൈയടക്കി. ജിഎസ്ടി കൊണ്ടുവന്ന് സംസ്ഥാനത്തിന് സ്വന്തമായി നികുതി ചുമത്താനുള്ള അവകാശം ഇല്ലാതാക്കി. നികുതി വര്‍ധിപ്പിക്കാനോ കുറയ്ക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലാതായി. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ സംസ്ഥാനത്തിന് കിട്ടേണ്ട തുക ലഭിക്കുന്നില്ല. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ള കേരളത്തിന് എയിംസ് അനുവദിക്കാത്തത് കേന്ദ്രം കേരളത്തോട് കാട്ടുന്ന കടുത്ത അവഗണനയുടെ ഉദാഹരണമാണ്. വിദ്യാഭ്യാസ മേഖലയില്‍ ഒന്നാമതായ കേരളത്തിന് കൂടുതല്‍ ഐഐടി അനുവദിക്കുന്നില്ല. കേരളം എല്ലാ മേഖലയിലും മികവുണ്ടാക്കുമ്പോള്‍ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനങ്ങളുടെ കരുത്ത് വര്‍ധിക്കരുതെന്ന നിലപാടാണ് ആര്‍ എസ്എസിന് പ്രാകൃത സംസ്‌കാരമുള്ളവര്‍ ജനങ്ങളെ രണ്ടായി കാണുന്നു.ദേശീയതക്കൂം ശാസ്ത്രത്തിനും എതിരായ ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഭരണം സംസ്ഥാനങ്ങള്‍ക്ക് എതിരാണ്. ദേശീയ പാതയുടെയും കെ റെയിലിന്റെയും കാര്യത്തിലും കേന്ദ്രഅവഗണന കാണാം. കേരളത്തിന്റെ ന്യായവും അര്‍ഹവുമായ ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ നടത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. സമാനതകളില്ലാത്ത അവഗണന: അഹമ്മദ് ദേവര്‍കോവില്‍ ലോകത്തിന് മാതൃകയായ കേരളത്തോട് ബിജെപി സര്‍ക്കാര്‍ കാണിക്കുന്നത് സമാനതകളില്ലാത്ത അവഗണനയാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണഘടനാവകാശങ്ങള്‍ കവരുകയാണ്. ഇത് ഗൗരവമായ വിഷയമാണ്. ഇതിനെതിരെ ബഹുജന പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കടുത്ത അവഗണന: ബീന ഫിലിപ്പ് കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കിടയിലും സംസ്ഥാനം അനുവദിക്കുന്ന ഫണ്ടുകൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചുനില്‍ക്കുന്നതെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. നികുതി വാങ്ങും സംസ്ഥാനങ്ങള്‍ക്ക് നല്‍കില്ല എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേന്ദ്രം എത്ര അവഗണിച്ചാലും കേരളം പിടിച്ചു നില്‍ക്കുമെന്നും സ്വയം പര്യാപ്തത നേടാന്‍ കേരളീയര്‍ സജ്ജമാകണമെന്നും ബീന ഫിലിപ്പ് പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ വി ജി പത്മനാഭന്‍ അധ്യക്ഷനായി. കണ്‍വീനര്‍ അഡ്വ. എം രാജന്‍ സ്വാഗതം പറഞ്ഞു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....