രാഹുല്‍ ഗാന്ധിയുടെ ഓഫിസിലുണ്ടായ അക്രമം ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍. രാഹുലിന്റെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം ഉടച്ചത് കോണ്‍ഗ്രസുകാരാണ്. വൈകാരികമായ തലം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് ഗഗാറിന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഒരു പിടിപിടിച്ചാല്‍ സിപിഎമ്മുകാര്‍ പുറത്തിറങ്ങില്ലെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയ്ക്കും ഗഗാറിന്‍ മറുപടി നല്‍കി. സുധാകരന് സിപിഎമ്മിനെ മനസ്സിലാകാത്തതുകൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം പരിഹസിച്ചു. സുധാകരനും ടി.സിദ്ധിഖിനും അഹങ്കാരത്തിന്റെ ഭാഷയാണെന്നും ഗഗാറിന്‍ പറഞ്ഞു. ''സിപിഎം ഇത്തരമൊരു അക്രമത്തെ പിന്തുണയ്ക്കില്ല. ആ സമയത്തു തന്നെ അതിനെ അപലപിച്ചതാണ്. എസ്എഫ്‌ഐ തന്നെ ഇങ്ങനെയൊരു അക്രമം ആസൂത്രണം ചെയ്യുമെന്നു കരുതുന്നില്ല. രാഹുല്‍ ഗാന്ധി എംപി ജില്ലയിലെ ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്ന പരാതി എല്ലാവര്‍ക്കുമുണ്ട്, ഞങ്ങള്‍ക്കുമുണ്ട്. ഒരു പ്രതിഷേധ മാര്‍ച്ച് മാത്രമാണ് സംഘടിപ്പിച്ചതെന്നാണ് അവരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. പക്ഷേ, അവിടേക്കു ചെന്നപ്പോള്‍ കുറച്ചു കുട്ടികള്‍ അകത്തേക്കു കയറി. അത് തെറ്റായ രീതിയാണ്. അത് ഒരു തരത്തിലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.' - ഗഗാറിന്‍ വിവരിച്ചു. ''വിദ്യാര്‍ഥികള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍നിന്നു പുറത്തുവന്നതിനു ശേഷം എടുത്ത ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഗാന്ധിജിയുടെ ചിത്രം ചുവരില്‍ തന്നെയാണെന്നു കാണാന്‍ കഴിയും. എസ്എഫ്‌ഐക്കാര്‍ വന്നതിനുശേഷം ഗാന്ധിജിയുടെ ചിത്രം കോണ്‍ഗ്രസുകാര്‍ തന്നെ എടുത്ത് നിലത്തിട്ട് ഉടച്ചതാണ്. അത് വ്യക്തമാണ്. ഈ സംഭവത്തിനു കുറച്ചുകൂടി മാനങ്ങളുണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. രാഹുല്‍ ഗാന്ധി ദേശീയ നേതാവാണ്. ഗാന്ധിജിയുടെ ചിത്രം കൂടി എസ്എഫ്‌ഐക്കാര്‍ ഉടച്ചു എന്നുപറഞ്ഞാല്‍ അതിനു കുറച്ചുകൂടി വൈകാരികതയുണ്ടാകും.' - ഗഗാറിന്‍ ചൂണ്ടിക്കാട്ടി. 'എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അവിടെ നടത്തിയ ഒരു അക്രമത്തെയും ഞങ്ങള്‍ ന്യായീകരിച്ചിട്ടില്ല. എല്ലാവരും അപലപിച്ചു. സിപിഎമ്മോ സര്‍ക്കാരോ മറിച്ചൊരു നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ പെണ്‍കുട്ടികളടക്കം ഇത്രയേറെ പേരെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ? അങ്ങനെയല്ലേ യുഡിഎഫിന്റെ കാലത്തൊക്കെ ചെയ്തിട്ടുള്ളത്. ഭാവിയില്‍ ഇത്തരം പ്രശ്‌നം ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ചാണ് ഞങ്ങള്‍ മുന്നോട്ടു പോയത്. പക്ഷേ ഇവിടെ എന്താണു നടക്കുന്നത്? ടി.സിദ്ദിഖിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ ഗുണ്ടകളെ പോലെയാണ് ആളുകളോടു പെരുമാറുന്നത്. ഞങ്ങള്‍ കൃത്യമായൊരു നിലപാട് സ്വീകരിച്ചാല്‍ മാന്യമായൊരു നിലപാട് ഇങ്ങോട്ട് സ്വീകരിക്കണ്ടേ?' - ഗഗാറിന്‍ ചോദിച്ചു. ''ഞങ്ങളൊരു പിടിപിടിച്ചാല്‍ കേരളത്തില്‍ സിപിഎമ്മുകാര്‍ക്കു പുറത്തിറങ്ങാന്‍ പറ്റില്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. അത് അഹങ്കാരത്തിന്റെ ഭാഷയാണ്. ഞങ്ങളെ ഒരു പിടി പോയിട്ട് നൂറ് പിടിപിടിച്ചാലും രോമത്തില്‍ തൊടാന്‍ സുധാകരന് സാധിക്കില്ല. സുധാകരന് ഞങ്ങളെ ശരിക്ക് മനസ്സിലാകാഞ്ഞിട്ടാണ്. സിദ്ദിഖ് എന്താണ് ചെയ്തത്? വയനാട്ടില്‍വന്ന് എംഎല്‍എയായിട്ട് കോഴിക്കോട് നിന്ന് ആളുകളെയെത്തിച്ച് ഗുണ്ടായിസം കാണിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ സ്റ്റാഫായിരുന്ന അവിഷിത്ത് ഇപ്പോള്‍ വിദ്യാര്‍ഥി സംഘടനയില്‍ ഇല്ല. അവിഷിത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ ഉണ്ടായിരുന്നില്ല. കുട്ടികള്‍ ആക്രമിക്കപ്പെടുന്നു എന്നു കേട്ട് അങ്ങോട്ടു പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ ഉണ്ടായിരുന്നയാളാണ് അവിഷിത്ത്. വിഡിയോ പരിശോധിച്ചാല്‍ അതൊക്കെ കാണാം. ഇക്കാര്യം പൊലീസിനെയും അറിയിച്ചിട്ടുണ്ട്'- ഗഗാറിന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....