കണ്ണൂര്‍: ഏഴാംക്ലാസില്‍ പഠിക്കുന്ന മകനെ കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് റോഡിലെവിടെയോ ഇറക്കിവിട്ടതിനെതിരേ രക്ഷിതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കെ.എസ്.ആര്‍.ടി.സി.ക്കെതിരേ അധ്യാപകന്‍ കൂടിയായ രക്ഷിതാവ് പിലാത്തറയിലെ പി.രമേശന്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിക്ക് ഫുള്‍ടിക്കറ്റ് മുറിക്കണമെന്നും പിലാത്തറയില്‍ സ്റ്റോപ്പില്ലെന്നും പറഞ്ഞ് റോഡില്‍ ഇറക്കിവിട്ടുവെന്നാണ് പരാതി. മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ എം.നിരഞ്ജനാണ് ഇങ്ങനെ വിഷമിച്ചത്. പിലാത്തറയിലാണ് വീട്. അധ്യാപകരായ പി.രമേശന്റെയും സില്‍ജയുടെയും മകനാണ്. ഇതു സംബന്ധിച്ച് പരിയാരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി പി.രമേശന്‍ പറഞ്ഞു. രക്ഷിതാവ് പറയുന്നു: സാധാരണ കെ.എസ്.ആര്‍.ടി.സി.യിലാണ് വരാറ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ധര്‍മശാലയില്‍നിന്ന് കയറിയത്. പിലാത്തറയിലാണ് ഇറങ്ങേണ്ടത്. രാവിലെ 70 രൂപ നല്‍കിയിരുന്നു. അതില്‍ 30 രൂപ ബാക്കിയുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി.യില്‍ ചിലര്‍ പകുതി ടിക്കറ്റാണ് എടുക്കാറ്. ഫുള്‍ടിക്കറ്റ് എടുക്കണമെന്നും പിലാത്തറയില്‍ സ്റ്റോപ്പില്ലെന്നും പറഞ്ഞാണ് വിദ്യാര്‍ഥിയെ ഇറക്കിവിട്ടത്. അവിടെയിറങ്ങി മഴയത്ത് നടന്ന് ഒരു സ്റ്റോപ്പിലെത്തി. തളിപ്പറമ്പ് വരെയുള്ള സ്വകാര്യബസില്‍ കയറി. പാസെടുക്കില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ഥി കരഞ്ഞു. അവര്‍ വിവരം ചോദിച്ചു. കാര്യം മനസ്സിലാക്കി ബസിലെ ജീവനക്കാര്‍ വേറൊരു ബസില്‍ പിലാത്തറയിലേക്ക് വിദ്യാര്‍ഥിയെ കയറ്റിവിട്ടു. കുട്ടിയെ ആള്‍ക്കാറുള്ള സ്റ്റോപ്പിലെങ്കിലും കണ്ടക്ടര്‍ക്ക് ഇറക്കിവിട്ടൂകൂടേ. അല്ലെങ്കില്‍ തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡില്‍ ഇറക്കിവിട്ട് സഹായിക്കാമായിരുന്നു. പിലാത്തറയില്‍ എല്ലാ ബസുകള്‍ക്കും സ്റ്റോപ്പുണ്ടെന്നും ഒരു കുട്ടിയെ ഇറക്കിവിടുമ്പോള്‍ ബസിലെ ഒരാള്‍ പോലും ചോദിച്ചില്ലെന്ന സങ്കടം ഉള്ളിലുണ്ടെന്നും രക്ഷിതാവ് പറയുന്നു. അധികൃതര്‍ പറയുന്നു വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറഞ്ഞു. 11 വയസ്സിന് മുകളില്‍ ഫുള്‍ടിക്കറ്റെടുക്കണം. എന്നാല്‍ പാതിവഴിയില്‍ കുട്ടിയെ ഇറക്കിവിട്ടുവെങ്കില്‍ അത് ശരിയല്ലെന്നും അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....