News Beyond Headlines

22 Wednesday
October

നെഹ്‌റു ട്രോഫി ജലമേള : അച്ചടക്കം ലംഘിച്ചാല്‍ കര്‍ശന നടപടി

നെഹ്‌റു ട്രോഫി ജലമേളയില്‍ അച്ചടക്കം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ക്യാപ്‌റ്റന്‍മാര്‍ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. വള്ളംകളിയുടെ ഭാഗമായുള്ള ക്യാപ്‌റ്റന്‍സ്‌ ക്ലിനിക്ക്‌ വൈ.എം.സി.എ. ഹാളില്‍ ജില്ലാ കലക്‌ടര്‍ വീണ എന്‍. മാധവന്‍ ഉദ്‌ഘാടനം ചെയ്‌തു. സമയക്രമം പാലിച്ച്‌ മത്സരങ്ങള്‍ നടത്താന്‍ സംഘാടകസമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ക്യാപ്‌റ്റന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണം ഉറപ്പാക്കണമെന്ന്‌ കലക്‌ടര്‍ പറഞ്ഞു. ചുരുങ്ങിയത്‌ ഏഴുദിവസമെങ്കിലും പരിശീലനം നടത്തിയില്ലെങ്കില്‍ ബോണസിന്‌ അര്‍ഹതയുണ്ടാകില്ല. യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നിവ ധരിക്കാത്ത ചുണ്ടന്‍ വള്ളങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ചീഫ്‌ സ്‌റ്റാര്‍ട്ടര്‍ക്ക്‌ അധികാരമുണ്ട്‌.
ചുണ്ടന്‍ വള്ളങ്ങളില്‍ തുഴയുന്നവരില്‍ ഇതര സംസ്‌ഥാനക്കാരും ഇതര സംസ്‌ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പടെ 25 ശതമാനത്തില്‍ അധികരിച്ചാല്‍ ശിക്ഷാനടപടി ഉണ്ടാകും. ട്രാക്ക്‌ മാറി തുഴയല്‍, മത്സരത്തിനു തടസമുണ്ടാക്കുക തുടങ്ങിയവ അയോഗ്യതയ്‌ക്ക്‌ കാരണമാകും. ഹീറ്റ്‌സ്‌ മത്സരം കഴിഞ്ഞാലുടന്‍ വള്ളങ്ങള്‍ പുറംകായലിലേക്കു മാറ്റിയിടണം. ട്രാക്കിന്റെ പടിഞ്ഞാറു ഭാഗത്തോ വി.ഐ.പി. പവലിയനു മുമ്പിലോ ട്രാക്കിനു കിഴക്കു ഭാഗത്തെ ഐലന്റ്‌ പവലിയലിനു മുമ്പിലോ കളിവള്ളം പെട്ടാല്‍ അവയ്‌ക്കുള്ള ബോണസില്‍ 50 ശതമാനം കുറവു വരുത്തും. ജലഘോഷയാത്രയിലും മാസ്‌ഡ്രില്‍ സമയത്തും ട്രയല്‍ പരിശീലനം എന്ന പേരില്‍ ചെറുവള്ളങ്ങള്‍ ഫിനിഷിങ്‌ പോയിന്റിലെത്തുന്നത്‌ ശിക്ഷാ നടപടിക്ക്‌ ഇടവരുത്തും.വള്ളംകളിയുടെ ഭാഗമായുള്ള ജലഘോഷയാത്ര കൃത്യം രണ്ടു മണിക്ക്‌ തുടങ്ങും. ഉച്ചയ്‌ക്ക്‌ ഒന്നിനു കായല്‍ കുരിശടിക്കു മുമ്പില്‍ അണിനിരക്കുന്ന വള്ളങ്ങള്‍ ഘോഷയാത്ര പൈലറ്റിന്റെ നിര്‍ദ്ദേശം ലഭിക്കുന്നതോടെ വഞ്ചിപ്പാട്ടു പാടി ഫിനിഷിങ്‌ പോയിന്റിലേക്കു നീങ്ങും. തുടര്‍ന്ന്‌ മാസ്‌ ഡ്രില്ലിന്‌ ശേഷം മത്സരം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special