പിളര്‍ന്നു വളരുന്ന കേരളാ കോണ്‍ഗ്രസ് വീണ്ടുമൊരു പിളര്‍പ്പിന്റെ കേളികൊട്ട്.കോട്ടയത്ത് നടക്കാനിരിക്കുന്ന കേരളാ കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന്റെ കോട്ടയില്‍ നിന്നാണ് പിളര്‍പ്പിന്റെ ചൂളം വിളി ഉയരുന്നത്.കുടുംബത്തില്‍ നിന്നും മറ്റൊരിടത്തേയ്ക്കും നേതൃസ്ഥാനം കൊടുക്കാന്‍ തല്‍ക്കാലം കെ എം മാണി കാറല്‍ മാക്‌സ് (സോഷ്യലിസം) അല്ലാത്തതു കൊണ്ട് മകന്‍ ജോസിനെ പിന്‍ഗാമിയാക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.പാര്‍ട്ടിയില്‍ ജോസിനേക്കാള്‍ മിടുക്കുള്ള മറ്റ് നേതാക്കന്‍മാരില്ലാത്തതുകൊണ്ടല്ല,താന്‍ വെള്ളമൊഴിച്ച് വളമിട്ട് ഫലമുണ്ടാക്കിയെടുത്ത വൃക്ഷത്തിന്റെ കായ്ഫലം തല്‍ക്കാലം മറ്റൊരാള്‍ക്ക് നല്‍കാന്‍ മാണിക്ക് മനസില്ല.ജോസിന്റെ സ്ഥാനാരോഹണം തല്‍ക്കാലം കോട്ടയം സമ്മേളനത്തിലുണ്ടാകില്ലെങ്കിലും പിന്‍ഗാമിയായി ജോസിനെ മാണി പ്രഖ്യാപിക്കുമെന്ന കാര്യം ഉറപ്പാണ്.ആയിരം പൂര്‍ണ ചന്ദ്രന്‍മാരേ കണ്ട മാണി സാറിന് രാഷ്ട്രീയമൊഴിവാക്കി വിശ്രമിക്കാനൊന്നുമല്ല പുതിയ നീക്കം.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസുമായുണ്ടായ തെറ്റിപ്പിരിയലിനെ തുടര്‍ന്ന് ഒരു മുന്നണി രാഷ്ട്രീയത്തിലുമില്ലാതെ നില്‍ക്കുന്ന മാണിയ്ക്ക് എവിടെയെങ്കിലും സീറ്റുറപ്പിക്കണം.അതിന് തന്റെ രാഷ്ട്രീയത്തേക്കാള്‍ നല്ലത് മകന്റെയാണെന്ന് മാണിക്കറിയാം.മാത്രമല്ല അടുത്തു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു നിന്നാല്‍ കരതൊടാന്‍ കഴിയില്ലെന്ന ആശങ്കയും മാണിയ്ക്കുണ്ട്.നിലിവില്‍ പാര്‍ട്ടിയുടെ എം പി സ്ഥാനമുള്ള ജോസിനെ പാര്‍ട്ടിയുടെ കൂടി ചുമതല ഏല്‍പിച്ച് കളി അല്പം കൊഴിപ്പിക്കാനും നീക്കമുണ്ട്
എന്നാല്‍ മാണി സാറിന്റെ ഈ നീക്കത്തിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയ ജോസഫ് വിഭാഗം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനകീയ പാര്‍ട്ടിയ്‌ക്കൊപ്പം പോകാന്‍ മധ്യതിരുവതാംകൂറിലെ മാണികോണ്‍ഗ്രിസിലെ ചില നേതാക്കന്‍മാര്‍ കോപ്പു കൂട്ടുന്നതായും മാണി ക്യാമ്പില്‍ നിന്ന് റിപ്പോര്‍ട്ടുകളുമുണ്ട് പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കന്‍മാര്‍ ഇതിനോടകം ജോസ് കെ മാണിയുടെ പട്ടാഭിഷേകത്തിനെ എതിര്‍ത്തത് മാണി കോണ്‍ഗ്രസിലെി ഭിന്നിപ്പിന്റെ സ്വരം പുറത്തേയ്‌ക്കെത്താന്‍ കാരണമായിട്ടുമുണ്ട്.കേരളാ കോണ്‍ഗ്രസ്(എം)ലെ ജനാധിപത്യ സ്വഭാവത്തെ കുറിച്ച് ആവര്‍ത്തിച്ച് മാണിയും മകനും പറയുന്നുണ്ടെങ്കിലും അത്തരമൊരു ജനാധിപത്യ സംവിധാനമല്ല പാര്‍ട്ടി സ്വീകരിക്കുന്നതെന്നു വ്യക്തം.കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ സ്വീകരിച്ചിരിക്കുന്ന കുടുംബവാഴ്ചയുടെ ചെറുപതിപ്പു തന്നെയാണ് ജോസിന്റെ സ്ഥാനാരോഹണത്തോടെ കേരളാ കോണ്‍ഗ്രസ്(എം)ലും ഉണ്ടാകാന്‍ പോകുന്നത്.
ഒരു എം പിയും ആറ് എം എല്‍ എ മാരുമാണ് നിലവില്‍ പാര്‍ട്ടിക്കുള്ളത്.മാത്രമല്ല പലയിടങ്ങളിലും പാര്‍ട്ടി തദ്ദേശസ്ഥാപനങ്ങളില്‍ നിര്‍ണായക ശക്തിയുമാണ്.നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയ്ക്കുള്ളിലുണ്ടാകുന്ന ഏതി പൊട്ടിത്തെറിയും എന്തു വിലകൊടുത്തും തടയിടാന്‍ മാണിയ്ക്കു കഴിയാത്ത സാഹചര്യമുണ്ടായാല്‍ കേരളാ കോണ്‍ഗ്രസ് (എം )ന്റെ രാഷ്ട്രീയ ഭാവി അപകടത്തിലാക്കും.
കാരണം ഇരുമുന്നണികള്‍ക്കുമൊപ്പമാണോ അതോ കുറച്ചുനാള്‍ മുന്‍പ് കരക്കമ്പി പ്രചരിച്ചിരുന്നതു പോലെ ദേശീയ രാഷ്ട്രീയത്തില്‍ ജോസിന്റെ ഭാവി ഭദ്രമാക്കാന്‍ എന്‍ഡിഎ യ്‌ക്കൊപ്പം പോകാനുള്ള എന്തെങ്കിലും പ്രഖ്യാപനമോ പാര്‍ട്ടി സമ്മേളനത്തില്‍ പ്രഖ്യാപിക്കാന്‍ സാധ്യത കാണുന്നില്ല.മാണി കോണ്‍ഗ്രസിലേക്ക് തിരികെ ചെല്ലുമെന്ന് ചില നേതാക്കളെങ്കിലും കണക്കു കൂട്ടുന്നുണ്ട്.കാരണം മാണിയുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഇടതിനേക്കാള്‍ വലതിനോടാണ് കൂടുതല്‍ ഐക്യപ്പെടുന്നത്.എന്നാല്‍ പ്രാദേശികമായി എന്‍ഡിഎ യ്ക്കു ഗുണകരമാകുന്ന എന്തു തീരുമാനവുമെടുക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശമുണ്ട്.അതുകൊണ്ടു തന്നെ അത്തരമൊരു ചര്‍ച്ചയിലേയ്ക്ക് പോകാനും മാണി മടികാണിക്കില്ല.എന്നാല്‍ ഇതൊക്കെ മകന്റെ രാഷ്ട്രീയഭാവി സുരക്ഷിതമാക്കിക്കൊണ്ടു തന്നെയായിരിക്കും. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ മാണി ,ജോസിനെ പാര്‍ട്ടിയുടെ അധികാരിയായി പ്രഖ്്യാപിക്കുകയും ഏതെങ്കിലും മുന്നണിയിലേക്ക് പോകുന്ന കാര്യവും കൂടി ഒരുമിച്ച് പ്രഖ്യാപിക്കാനും സാധ്യതയില്ല.കാരണം പാര്‍ട്ടിയിലെ എല്ലാനേതാക്കളേയും അനുനയിപ്പിച്ചുകൊണ്ടൊരു നീക്കമാണ് മാണി ലക്ഷ്യമിടുന്നത്.എന്നാല്‍ ജോസിന്റെ സ്ഥാനാരോഹണം സംബന്ധിച്ച് മാണിയുടെ പാളയത്തിലുള്ള ജോസഫിന്റെ മനസ് ഇതുവരെ തുറന്നിട്ടില്ല.കാരണം മാണിയുടെ രാഷ്ട്രീയ ശക്തി മകനുണ്ടോയെന്നും പാര്‍ട്ടിയെ ഒരുമിച്ച് നിര്‍ത്താനുള്ള കഴിവ് മകനുണ്ടോയെന്നും ഇപ്പോഴും അണികള്‍ക്കിടയില്‍ സംശയമുണ്ട്.പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ജോസ് കഴിഞ്ഞ കുറച്ചു കാലമായി നിലനില്ക്കുന്നുണ്ടെങ്കിലും നേതാക്കള്‍ക്കിടയിലും താഴേത്തട്ടിലും മാണിയെപ്പോലെ തന്റെ സ്വാധീനമുറപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല
ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് (എം) ഇനിയുമൊരു പിളര്‍പ്പിലേക്കെന്ന സൂചന തന്നെയാണുള്ളത്.കാരണം രാഷ്ട്രീയത്തില്‍ മാണിയുടെ ചങ്കുപ്പും ചാണക്യതന്ത്രവും മകന്‍ ജോസിന് ഇല്ലെന്നുള്ളത് തന്നെ.കളി പതിനെട്ടും പഠിച്ച മാണിയുടെ രാഷ്ട്രീയ ആര്‍ജ്ജവം പോലും പിളര്‍പ്പിന്റെ രാഷ്ട്രീയത്തെ കേരളാ കോണ്‍ഗ്രസില്‍ പിടിച്ചു നിര്‍ത്താനായിട്ടില്ല. കോട്ടയം സമ്മേളനം കഴിയുനനതോടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ രൂപപ്പെടുമെന്നതില്‍ സംശമില്ല
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....