ശബരിമല പ്രശ്‌നം കത്തിനില്‍ക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നായ കോട്ടയം പിടിച്ചെടുക്കാന്‍ സുരേഷ് കുറുപ്പ് എംഎല്‍എ മല്‍സരിച്ചേക്കും. എന്‍എസ്എസ് നേതൃത്വത്തിന് വിരോധമില്ലാത്ത സിപിഎം നേതാക്കളില്‍ ഒരാളാണ് എന്നതാണ് അദ്ദേഹത്തെ കളത്തില്‍ ഇറക്കാന്‍ ഇടതുമുന്നണിയെ പ്രേരിപ്പിക്കുന്നത്. മധ്യകേരളത്തിലെ തീവ്രഹിന്ദു വികാരത്തെ മറികടക്കാന്‍ സുരേഷ്‌കുറിപ്പിനെ പോലെ മികവുറ്റ ഒരു നേതാവില്ലന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വവും. അതുമാത്രമല്ല മികച്ചപാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പേരെടുത്ത മുതിര്‍ന്ന ഒരാളുടെ സേവനം സിപിഎമ്മിന് ദേശേീയ തലത്തില്‍ ആവശ്യമാണ്. ബിജെപി ഇതര സര്‍ക്കാരാണ് വരുന്നതെങ്കില്‍ കുറുപ്പിന് മന്ത്രി സ്ഥാനവും ലഭിച്ചു കൂടായ്കയില്ല. കോട്ടയംകാര്‍ ഏറ്റവും കൂടുതല്‍ തവണ എംപി യായി സ്വീകരിച്ച കെ സുരേഷ് കുറുപ്പിനെയാണ് എന്നതും പ്‌ളസ് പോയിന്റാണ്. നിലവില്‍ ഏറ്റുമാനൂര്‍ എംഎല്‍എ ആയ കുറുപ്പായിരുന്നു ഏക്കാലും കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ സി പി എമ്മിന്റെ ജയന്റ് കില്ലര്‍. 1984 ലെ ഇന്ദിര തരംഗത്തെ അതിജീവിച്ച് വിജയിച്ച കുറുപ്പിന് 89 ല്‍ രമേശ് ചെന്നിത്തലയോട് അടിതെറ്റി . പക്ഷെ കോട്ടയത്ത് ഹാട്രിക് വിജയം നേടിയ ചെന്നിത്തലയില്‍ നിന്ന് സീറ്റ് തിരികെപ്പിടിച്ചതും ഇതേ കുറുപ്പായിരുന്നു. തുടര്‍ന്ന് മൂന്നു തവണ കോട്ടയത്തുനിന്ന് മിന്നുന്ന വിജയമാണ് കോട്ടയംകാരുടെ പ്രിയ നേതാവ് നേടിയത്. ജോസ് കെ മാണിക്ക് മുന്നില്‍ ചുവട് പിഴച്ചെങ്കിലും തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ഏറ്റുമാനൂര്‍ പിടിച്ചെടുത്ത് കുറുപ്പ് തന്റെ മാജിക് വീണ്ടും കാട്ടി. രണ്ടാം തവണയാണ് സുരേഷ്‌കുറുപ്പ് ഇപ്പോള്‍ ഏറ്റുമാനൂരിനെ പ്രതിനിധീകരിക്കുന്നത്. പൊതു പരിപാടികളിലെല്ലാം നേരത്തെക്കാളും സജീവമാണ് ഒരാഴ്ച്ചയായി പ്രിയപോരാളി. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നുണ്ടെങ്കിലും താന്‍ ഇനി മല്‍സരിക്കാന്‍ ഇല്ലന്ന് മറുപടിയാണ് സുരേഷ് കുറുപ്പ് മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇനി പാര്‍ലമെന്റ് അങ്കത്തിന് വയ്യന്നാണ് കുറുപ്പിന്റെ നിലപാട്. കോട്ടയം മണ്ഡലത്തില്‍ ജയസാധ്യത പ്രധാന ഘടകമാവുമ്പോള്‍ കുറുപ്പിന്റെ പേരുമാത്രമാണ് സി പിഎം നേതാക്കളില്‍ ഭൂരിപക്ഷവും മുന്നോട്ടു വയ്ക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....