കോട്ടയം ജില്ലയിലെ കേരള കോണ്‍ഗ്രസ് ആരെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ തീരുമാനം ഇന്നറിയാം. യു ഡി എഫിന്റെ പേരില്‍ രാജി വയ്ക്കണം എന്ന തിട്ടൂരം ജോസ് കെ മാണിക്ക് നല്‍കിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മനസ് കുഞ്ഞുമാണിയുടെ മകനൊപ്പമാണ് എന്നത് അവര്‍ക്ക് കരുത്താകുന്നു. ശനിയാഴ്ച്ച യുഡിഎഫിന്റെ ആവശ്യം പരസ്യമായി തള്ളിയ ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫകണറാ നിലപാട് ഇന്ന് പാലയാില്‍ പറയും.നിലപാടെടുക്കുമെന്ന് ഞായറാഴ്ച അറിയാം. പാലാ മരിയ സദനത്തില്‍ ജോസഫ് വിഭാഗം സംഘടിപ്പിക്കുന്ന പാര്‍ടി സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിക്കും. ജോസഫ് വിഭാഗത്തിലെ മുഴുവന്‍ നേതാക്കളും പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പരസ്യമായി തള്ളിയ ജോസ് യുഡിഎഫിനെ വെല്ലുവിളിച്ചെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള നീക്കവുമായി ജോസഫ് മുന്നോട്ട് പോകാനാണ് സാധ്യത. ആദ്യം പിന്തുണച്ച കോണ്‍ഗ്രസ് പിന്‍വലിഞ്ഞതിനാല്‍ അങ്കലാപ്പിലായിരുന്നു ജോസഫ് വിഭാഗം. കോണ്‍ഗ്രസ് പിന്തുണയ്ക്കാതെ ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരാനാകില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജോസിനെതിരെ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യപ്പെടാം. കോണ്‍ഗ്രസാകട്ടെ, ജോസിനെ പിണക്കാനും പിണക്കാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ്. രാജിവയ്ക്കില്ലെന്ന് ജോസ് കെ മാണി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്റെ ആവശ്യം തള്ളി ജോസ് കെ മാണി. കെ എം മാണിയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ കരാര്‍ മാറ്റില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് പോലുള്ള നിര്‍ണായക ഘട്ടങ്ങളില്‍ യുഡിഎഫില്‍ കലഹം സൃഷ്ടിക്കുന്നത് പി ജെ ജോസഫിന്റെ സ്ഥിരം പരിപാടിയാണ്. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ തള്ളണമെന്ന് പറഞ്ഞു. ചിഹ്നവും നിഷേധിച്ചു. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും ജോസ് കെ മാണി ് പറഞ്ഞു.മുന്‍ ധാരണപ്രകാരം ജോസ് വിഭാഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം. അതിനുശേഷമാകാം മറ്റ് ചര്‍ച്ചകളെന്നുമാണ് യുഡിഎഫ് കണ്‍വീനര്‍ കഴിഞ്ഞദിവസം നല്‍കിയ കത്തില്‍ പറയുന്നത്. എട്ടുമാസം ജോസ് വിഭാഗത്തിനും ആറുമാസം ജോസഫ് വിഭാഗത്തിനുമെന്നാണ് ധാരണ. ഇത് പാലിക്കാന്‍ ജോസ് ബാധ്യസ്ഥനാണെന്നും കത്തില്‍ പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു കരാര്‍ ഇല്ലെന്നും മാണിയുമായുണ്ടാക്കിയ കരാര്‍ മാത്രമെ അംഗീകരിക്കൂവെന്നുമാണ് ജോസ് പക്ഷത്തിന്റെ നിലപാട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....