News Beyond Headlines

01 Thursday
January

സ്വര്‍ണകടത്ത് : ഗണ്‍മാനെ നിയോഗിച്ചത് ചെന്നിത്തലയുടെ വിശ്വസ്ഥന്‍

  മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷം പുതിയ ആയുധമായി ഉയത്തിയിരിക്കുന്ന അറ്റാഷയുടെ ഗണ്‍മാനെ നിയോഗിച്ചത് ചെന്നിത്തലയുടെ വിശ്‌സ്ഥനായ പൊലീസ് ഓഫീസര്‍. ഇയാളെ അവിടെ നിയോഗിച്ചത് സ്വര്‍ണകടത്തുകാര്‍ക്ക് വേണ്ടിയാണന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ചെന്നിത്തല ആഭ്യന്തരര മന്ത്രിയായിരുന്നപ്പോള്‍ ഡി ജി പി പദവിില്‍ ഇരുന്ന ആളാണ് ഈ ഓഫീസര്‍. ഇദ്ദേഹം മിടുക്കനായ ഓഫീസറായിരുന്നുവെന്ന് ചെന്നിത്തല നിയമസഭയില്‍ അടക്കം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വസ്ഥനായ ഈ ഓഫീസര്‍ പിന്നീട് ബിജെ പി ക്യാമ്പില്‍ എത്തി. 2017 ജൂണ്‍ 22 നു സംസ്ഥാന പോലീസ് മേധാവി ഒപ്പിട്ടതാണ്. ഗണ്‍മാനെ നിയമിച്ച ഉത്തരവ്. സിവില്‍ പോലീസ് ഓഫിസര്‍ ടി 4106 ജയാഘോഷിനെ യു എ ഇ കോണ്‍സുലേറ്റ് ജനറലിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി നിയമിച്ചു കൊണ്ട്. ചെന്നിത്തല ആ രോ പിക്കും പോലെയാണെങ്കില്‍ എന്തിനായിരുന്നു ആ നിയമനം എന്നാണ് ഇനി കണ്ടത്തേണ്ടത്. 2016-ലെ സര്‍ക്കാര്‍ ഉത്തരവ്ജി .ഒ. (ആര്‍.ടി) നം. 3369/2016/ഹോം 08-11-2016) പ്രകാരമാണ് യു.എ.ഇ കോണ്‍സല്‍ ജനറലിന് എക്‌സ് കാറ്റഗറിയില്‍ പെഴ്‌സണല്‍ സെക്യൂരിറ്റി അനുവദിച്ചത്. യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ കത്ത് പ്രകാരം 2016 ഒക്ടോബര്‍ 21-ന് ചേര്‍ന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി തീരുമാന പ്രകാരമാണ് സെക്യൂരിറ്റി നല്‍കിയത്.

* എന്താണ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി
വിഐപികള്‍ക്കും മറ്റ് വ്യക്തികള്‍ക്കും പരിരക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യെല്ലോ ബുക്ക് പുറത്തിറക്കും. അതിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതാണ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി. സുരക്ഷാ ഭീഷണി നേരിടുന്നവര്‍ക്ക് സുരക്ഷ നല്‍കുന്നതിന് തീരുമാനമെടുക്കുന്ന ആ സമിതിയുടെ ചുമതല. ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന ഇന്റലിജന്‍സ് മേധാവി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സബ്‌സിഡിയറി ഇന്റലിജന്‍സ് ബ്യൂറോയുടെ ജോയന്റ് / ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (സെക്യൂരിറ്റി) എന്നിവരാണ് റിവ്യൂ കമ്മിറ്റി അംഗങ്ങ . ഐജി റാങ്കിലുള്ള ഒരു ഓഫീസറാണ് സാധാരണ ഈ കമ്മിറ്റിയില്‍ കേന്ദ്രത്തിന്റെ പ്രതിനിധി.
*നീട്ടിക്കൊടുത്തത് എങ്ങനെ
യുഎഇ കോണ്‍സുലര്‍ ജനറല്‍ സുരക്ഷാ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷനല്‍കുന്നു. അതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തയാറാക്കുന്നു. 21-10-2016-നു ചേര്‍ന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി അത് പരിശോധിച്ച യു.എ.ഇ കോണ്‍സുലാര്‍ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ അനുവദിക്കുന്നു. . തുടര്‍ന്ന് 2017, 2018, 2019 വര്‍ഷങ്ങളില്‍ കൂടിയ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിതന്നെ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ സുരക്ഷാ ഭീഷണി വിലയിരുത്തി സുരക്ഷ നീട്ടി നല്‍കുന്നു. വി.ഐ.പി.കളുടെ സുരക്ഷാ ജീവനക്കാരായി നിയമിക്കുന്ന ഉദ്യോഗസ്ഥന് 5 വര്‍ഷം വരെ ആവശ്യാനുസരണം തുടരുവാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കോണ്‍സുലാര്‍ ജനറലിന് മാത്രമല്ല കോണ്‍സുലാര്‍ ജനറലിന്റെ വീടിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട നല്‍കിയ കത്ത് സര്‍ക്കാര്‍ പരിശോധിച്ച ശേഷം വീടിനും സ്ഥിരമായി സുരക്ഷ അനുവദിച്ച് നല്‍കിയിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....