News Beyond Headlines

01 Thursday
January

ഫോണ്‍ വിളികള്‍ കണ്ടത്തി എന്‍ ഐ എ

യുഎഇ കോണ്‍സലേറ്റിലെ ഉന്നതരുടെ ഫോണ്‍ വിളികള്‍ എന്‍ഐഎ പരിശോധിച്ചു. സ്വര്‍ണക്കടത്തു നടന്നുവെന്നു കണ്ടെത്തിയ ദിവസങ്ങളിലടക്കം ജൂണ്‍16 മുതല്‍ സ്വര്‍ണക്കടത്തു പിടികൂടിയ ജൂലൈ അഞ്ചുവരെയുള്ള 20 ദിവസങ്ങളില്‍ സ്വപ് നയും അറ്റാഷയും 76 തവണ വിളിച്ചതായി കണ്ടെത്തി. ഡിപ്ലോമാറ്റിക് ബാഗേജിലുണ്ടായിരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയ ജൂലൈ അഞ്ചിന് രാവിലെ 11.43ന് 291 സെക്കന്‍ഡും 11.58 ന് 95 സെക്കന്‍ഡും 12.23ന് 262 സെക്കന്‍ഡും സംസാരിച്ചിരുന്നതായി കണ്ടെത്തി. യുഎഇ കോണ്‍സലേറ്റ് ജനറലിന്റെ ചുമതലയുണ്ടായിരുന്ന അറ്റാഷെ റാഷിദ് അല്‍ സലാമിയുടെ 7999919191 എന്ന മൊബൈല്‍ ഫോണ്‍ നന്പരില്‍നിന്ന് സ്വപ്ന സുരേഷിന്റെ 9072551105 ഫോണ്‍ നമ്പരിലേക്കാണ് ഈ ദിവസങ്ങളില്‍ വിളിച്ചത്. ബാഗേജ് പൊട്ടിച്ചു സ്വര്‍ണമെന്നു കണ്ടെത്തിയ ശേഷമായിരുന്നു അറ്റാഷെയുടെ വിളികളെല്ലാം. സ്വര്‍ണക്കടത്തില്‍ തന്റെ പേരു വെളിപ്പെടുത്തരുതെന്നു പറയാനാണ് അറ്റാഷെ ഈ സമയങ്ങളില്‍ വിളിച്ചതെന്നാണു സ്വപ്ന എന്‍ഐഎക്കു നല്‍കിയ മൊഴി. ബാഗേജ് എത്തിയ ജൂണ്‍ 30 മുതല്‍ ജൂലൈ അഞ്ചുവരെയുള്ള ആറു ദിവസങ്ങളില്‍ മാത്രം 45 തവണ ഇരുവരും ഫോണില്‍ ബന്ധപ്പെട്ടതായും എന്‍ഐഎ ശേഖരിച്ച ഫോണ്‍ രേഖകളില്‍ പറയുന്നു. സ്വര്‍ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സിലെത്തിയ ജൂണ്‍ 30ന് ഒന്‍പതു തവണ ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടു. ബാഗേജ് വിട്ടു കൊടുക്കില്ലെന്നു കസ്റ്റംസ് അറിയിച്ച ശേഷമായിരുന്നു ഈ ഫോണ്‍ വിളികള്‍. ജൂലൈ ഒന്നിനും ഒന്‍പതു തവണ ഇതേ ഫോണുകളില്‍ ബന്ധപ്പെട്ടു. ജൂലൈ രണ്ടിന് നാലു തവണയും മൂന്നിന് 20 തവണയും നാലിന് മൂന്നു തവണയും ഇരുവരും ബന്ധപ്പെട്ടതായും അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. ഡിപ്ലോമാറ്റിക് ബാഗേജ് എത്തുന്നതിന് തൊട്ടു മുന്‍പ് ജൂണ്‍ 29നും അറ്റാഷെയും സ്വപ്നയും തമ്മില്‍ ഒന്‍പതു തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. യുഎഇ കോണ്‍സലേറ്റിലെ ജോലിയില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം സ്വപ്ന സുരേഷുമായി കോണ്‍സലേറ്റ് ഉദ്യോഗസ്ഥര്‍ എന്തിന് ഇത്രയധികം തവണ ബന്ധപ്പെട്ടുവെന്ന ചോദ്യമാണുയരുന്നത്. നേരത്തെ ബാഗേജില്‍ സ്വര്‍ണമെത്തിയെന്നു കണ്ടെത്തിയ ജൂണ്‍ 23 മുതല്‍ 25 വരെയുള്ള തീയതികളില്‍ ഇരുവരും തമ്മില്‍ ആറു തവണ വീതം ബന്ധപ്പെട്ടിരുന്നു. 27ന് ഏഴു തവണയും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. അതിനിടെ, യുഎഇ കോണ്‍സലേറ്റ് ജനറലിന്റെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നന്പരിലും സ്വപ്നയുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നു. കോവിഡിനെത്തുടര്‍ന്നു കോണ്‍സലേറ്റ് ജനറല്‍ രാജ്യത്തു നിന്നു മടങ്ങിയ ശേഷം അറ്റാഷെയ്ക്കായിരുന്നു ചുമതല.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....