സ്വര്‍ണക്കടത്തില്‍ യുഎഇ അറ്റാഷെ സംശയമുനയിലില്ലെന്ന് വി.മുരളീധരന്‍. അറ്റാഷെയുടെ പങ്കിനെപ്പറ്റി എന്‍.ഐ.എ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലന്ന്് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ തേടമെന്ന അന്വേഷണ ഏജിസികള്‍ ആവശ്യപ്പെട്ടോ എന്ന കാര്യത്തെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയിട്ടില്ല. കേസില്‍ രാജ്യന്തര കണ്ണികള്‍ ഉണ്ടെന്ന് എന്‍ ഐ എ പറയുമ്പോഴാണ് മന്ത്രിയുടെ ഈ നിലപാട്. അറ്റാഷെ രാജ്യം വിട്ടത് അദേഹത്തിന്റെ പേരില്‍ കേസില്ലാത്തതിനാലെന്ന് മനോരമ ന്യൂസ് കൗണ്ടര്‍പോയിന്റിലാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞത്. യു.എ.ഇ അറ്റാഷെ തിരിച്ചുവരില്ലെന്ന് ആരാണ് പറഞ്ഞതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. സ്വര്‍ണക്കടത്ത് നയതന്ത്രബാഗേജിലല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. നയതന്ത്രബാഗേജ് എന്ന വ്യാജേനയാണ് സ്വര്‍ണക്കടത്ത് നടന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരികരണം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യകണ്ണിയായ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാന്‍ വിദേശമന്ത്രാലയത്തിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്ന് വിദേശ സഹമന്ത്രി വി മുരളീധരന്‍. പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍, മറ്റേതെങ്കിലും രാജ്യത്തേക്ക് പോവുകയാണെങ്കില്‍ ഇയാളെ പിടിക്കാന്‍ മറ്റ് നയതന്ത്രമാര്‍ഗങ്ങളിലൂടെ നടപടി സ്വീകരിക്കാം. അതല്ലാതെ വിവാദകേസിലെ മുഖ്യപ്രതിയെ വിട്ടുകിട്ടാന്‍ ഒരു നടപടിയും കേന്ദ്ര ഏജന്‍സി സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി സമ്മതിച്ചു. നിലവില്‍ വിദേശത്തുള്ള ഫൈസല്‍ മറ്റ് രാജ്യങ്ങളിലേക്ക് പോയാല്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ ഇന്ത്യക്ക് വിട്ടുകിട്ടാന്‍ വഴിയുണ്ടാക്കാം. അതിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാന്‍ എന്‍ഐഎയ്ക്ക് നേരിട്ട് ഇടപെടാനാകില്ല. വിദേശമന്ത്രാലയത്തിന് അപേക്ഷ നല്‍കി അതിനുള്ള വഴിയൊരുക്കുകയാണ് രീതി. ഇതിനായി ഒരു നീക്കവും നടന്നിട്ടില്ലെന്നാണ് വിദേശ സഹമന്ത്രിതന്നെ സമ്മതിച്ചത്. ഈ കേസ് ഒതുക്കാനുള്ള നീക്കങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് തുടങ്ങിയെന്ന് ഇന്നലെ ഹെഡ് ലൈന്‍ കേരള റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് ശരിവയ്ക്കുന്ന വിവരങ്ങളാണ് ഒരോദിവസവും പുറത്തുവരുന്നത്. കേസിലെ വിദേശ കണ്ണികളെ പിടിയില്‍ കിട്ടാതെ എന്‍ ഐ എ ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നതാണ് നിലവിലെ സ്ഥിതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....