കേരളത്തിലെ കോണ്‍ഗ്രസിലെ പാരമ്പര്യ ഗ്രൂപ്പുകളില്‍ നിന്ന് മാറി ശശിതരൂരിന്പിന്നില്‍ കേരളത്തിലെ നേതാക്കള്‍ അണിനിരക്കുന്നു. യുവാക്കള്‍ക്ക് അദേഹത്തിലുള്ള മതിപ്പും, കേരളത്തിന് പുറത്തുള്ള സ്വീകാര്യതയും മുതലാക്കി തങ്ങളുടെ ഗ്രാഫ് കൂടി ഉയര്‍ത്തുകയാണ് ലക്ഷ്യം. പന്തളം സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ സുധാകരന്‍, മാത്യു കുഴലനാടന്‍ തുടങ്ങിയ നേതാക്കള്‍ കഴിഞ്ഞ കുറച്ചുകാലമായി തരൂരുമായി നല്ലബന്ധത്തിലാണ്. ഇതു കൂടാതെ യൂത്ത് കോണ്‍ഗ്രസിലെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ തരൂരിന്റെ പദ്ധതികളോടാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്. പി ടി തോമസിനൊപ്പമുള്ള വിഭാഗമാണ് ഇപ്പോള്‍ താത്പര്യം കാണിക്കുന്നത്. ഐ ഗ്രൂപ്പിന്റെ കണക്കിലാണെങ്കിലും ശബരീനാഥനും തരൂര്‍ പക്ഷത്താണ്. രാഹുലിന്റെ സംസ്ഥാനമെന്ന് ബി ജെ പി വിശേഷിപ്പിക്കുന്ന കേരളത്തില്‍ അദ്ദേഹത്തിനെതിരെ നിലപാട് എടുത്തവര്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുന്നതിന് എ കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അസ്വസ്ഥതയുണ്ട്. ശശി തരൂര്‍ എംപി ഗെസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നു ആന്റണിവിശ്‌സ്ഥനായ പിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. തരൂരിനെതിരെയുള്ള വിമര്‍ശനം അംഗീകരിക്കാനാകില്ലെന്നു പി.ടി.തോമസ് എംഎല്‍എ. തരൂരിനു പിന്തുണയുമായി കെ.എസ് ശബരീനാഥന്‍ എംഎല്‍എയും. രംംത്തുവന്നതോടെയാണ് ഗ്രൂപ്പ് പോര്‍ പുറത്തുവന്നത്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകളില്‍ നിന്നല്ല തരൂര്‍ വിമര്‍ശിക്കുന്നതെന്നു കൊടിക്കുന്നില്‍ വിമര്‍ശിച്ചു. ഗെസ്റ്റ് ആര്‍ട്ടിസ്റ്റായി കോണ്‍ഗ്രസിലേക്കു വന്ന അദ്ദേഹം അങ്ങനെ തന്നെ തുടരുകയാണ് - കൊടിക്കുന്നില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കെ.മുരളീധരന്‍ എംപിയും തരൂരിനെ വിമര്‍ശിച്ചിരുന്നു. തരൂരിനെപ്പോലെയുള്ള വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണമെന്നു പി.ടി.തോമസ് പ്രതികരിച്ചു. എ.കെ.ആന്റണി ദേശീയ രാഷ്ട്രീയത്തില്‍ എടുത്ത നിലപാടിനൊപ്പമാണു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ അതിന്റെ മറപിടിച്ചു തരൂരിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കം നിര്‍ഭാഗ്യകരമാണ്. തരൂര്‍ രാജ്യത്തെ ഏറ്റവും മികച്ച രാഷ്ട്രീയക്കാരില്‍ ഒരാളാണെന്നു ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെല്ലാം പൊതുസമൂഹത്തിനു വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തരൂരിലൂടെയാണെന്നു കെ.എസ്.ശബരീനാഥന്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോണ്‍ഗ്രസിന്റെ വിശാലകാഴ്ചപ്പാടിനും തരൂര്‍ എന്നും മുതല്‍ക്കൂട്ടാണെന്നും ശബരീനാഥന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....