News Beyond Headlines

27 Saturday
December

അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം വീണ്ടും സജീവമായി

അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം വീണ്ടും സജീവമാകുന്നു. അധികൃതര്‍ക്ക് മൗനം. നേരത്തെ ഉത്സവങ്ങളേയും മറ്റും മറയാക്കി കോഴിയങ്കത്തില്‍ ഏര്‍പ്പെട്ട സംഘം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഉള്‍വലിഞ്ഞിരുന്നുവെങ്കിലും നിലവില്‍ പൂര്‍വ്വാധികം ശക്തിയോടെയാണ് സജീവമായത്. ഞായറാഴ്ചകളില്‍ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജനവാസമില്ലാത്ത ആളൊഴിഞ്ഞ പറമ്പുകളിലും കുന്നിന്‍ ചെരിവുകളിലുമാണ് കോഴിയങ്കം സജീവമാവുന്നത്. പൊലീസ് സംഘത്തിന് ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലമാണ് പലപ്പോഴും കോഴിയങ്കക്കാര്‍ തെരഞ്ഞെടുക്കുന്നത്. ചില സ്ഥലങ്ങളില്‍ പൊലീസിന്റെ അനുവാദം വാങ്ങിയാണ് കോഴിപ്പോര് നടത്തുന്നതെന്ന് വരുത്തിതീര്‍ത്താണ് നടത്തിപ്പുകാര്‍ വാതുവെപ്പുകാരെ ആകര്‍ഷിക്കുന്നത്.
ചില സ്ഥലങ്ങളില്‍ ആയിരങ്ങള്‍ മുടക്കിയാണ് കോഴികളെ പോരിനിറക്കുന്നത്. അങ്കകോഴിക്ക് രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ വില നല്‍കുന്നവരുണ്ട്.
വാതുവെപ്പുകാര്‍ ഒരോ ദിവസവും കോഴിയുടെ നിറം നോക്കിയാണ് വിലപേശുന്നത്. പോരിനിറക്കുന്ന അങ്കകോഴിയുടെ കാലില്‍ പ്രത്യേക തരം മുര്‍ച്ചയുള്ള അങ്കവാള്‍ കെട്ടിയാണ് പോരിനിറക്കുന്നത്.
പോരിനിറക്കുന്ന മുറക്ക് വാതുവെപ്പുകാര്‍ പരസ്പരം പന്തയത്തില്‍ ഏര്‍പ്പെടും. പോരിനിറക്കുന്ന കോഴികളില്‍ ഏത് കോഴിയാണോ ചത്ത് വീഴുന്നത് അവ പരാജയപ്പെടുകയും എതിര്‍ കോഴിയുടെ ആള്‍ക്ക് ചത്തു വീഴുന്ന കോഴിയും പന്തയം വെച്ച പണവും സ്വന്തമാവുകയും ചെയ്യാം.
ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിളിംഗാറിന് സമീപം കൊളമ്പെ, പള്ളത്തടുക്കക്ക് സമീപം കാടമന, മാടത്തടുക്ക, ചാലക്കോട്, ഉക്കിനടുക്കയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷനോട് ചേര്‍ന്നു കിടക്കുന്ന കുന്നിന്‍ ചെരിവ്, പെര്‍ളക്ക് സമീപം ബജക്കൂടല്‍, ബാഡൂര്‍, കൊല്ലങ്കാനത്തിന് സമീപം ഏവിഞ്ച കുന്നിന്‍ ചെരിവ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച കോഴിപ്പോര് സജീവമായിട്ടുള്ളത്.
കോഴിപ്പോരിന് ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയുള്ളതായി അറിയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....