കിഫ്ബിക്കെതിരെ ബിജെപികൊണ്ടുവരുന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കുന്ന ചെന്നിത്തലയുടെ നീക്കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അതൃപ്തി.
അവരവുരുടെ മണ്ഡലങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി നടത്തുമ്പോള്‍ അതിനെ വെറുതെ എതിര്‍ക്കുന്നത് ജനങ്ങളുടെ തിരിച്ചടിക്ക് ഇടയാക്കുമെന്ന് ഇവര്‍ പറയുന്നു.
അതുമാത്രമല്ല യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ കിഫ്ബി വഴി അന്നും ലോണ്‍ എടുത്തിരുന്നു. അത് കൂടുതല്‍ വലിയ രീതിയില്‍ നടപ്പാക്കിയത് നേട്ടമായിജനങ്ങള്‍ കരുതുമ്പോള്‍ അവര്‍ക്ക് മനസിലാകാത്ത സാങ്കേതിക കാരണങ്ങളുടെ പേരില്‍ എതിര്‍ത്താല്‍ അത് ഭരണപക്ഷത്തിന് ഗുണമാകുമെന്നും ഇക്കൂട്ടര്‍ പറയുന്നു.
അതുമാത്രമല്ല മുന്‍പ് ഇടതുപക്ഷത്തെക്കുറിച്ച് പറഞ്ഞ വികസന വിരുദ്ധര്‍ എന്ന ആക്ഷേപം തിരിച്ചടിക്കുമെന്നും ഇക്കൂട്ടര്‍ ഭയക്കുന്നു. അതിനാല്‍ പ്രശ്‌നത്തില്‍ നിന്ന് പതിയെ പിന്നോട്ടു പോകണം എന്ന നിലപാട് ഇവര്‍ ചെന്നിത്തലയെയും അറിയിച്ചു കഴിഞ്ഞു. കിഫ്ബി വികസന റിപ്പോര്‍ട്ടു പുറത്തുവിട്ട് സമരത്തിലേക്ക് നീങ്ങാന്‍ സി പി എം തീരുമാനിച്ചാല്‍ പ്രതിരോധിക്കാന്‍ സാധിക്കില്ലന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോള്‍ തന്നെ
മസാല ബോണ്ടിറക്കി വിദേശത്തു നിന്നു കിഫ്ബി 2150 കോടി രൂപ വായ്പയെടുത്തതു ഭരണഘടനാ ലംഘനമാണെന്ന സിഎജി കരട് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ ചീഫ് സെക്രട്ടറിയെക്കൊണ്ടു മറുപടി നല്‍കും.
ധനസെക്രട്ടറിയോ അതിനു താഴെയുള്ള ഉദ്യോഗസ്ഥരോ സിഎജിയുടെ നിരീക്ഷണങ്ങള്‍ക്കു മറുപടി നല്‍കുകയാണു പതിവ്. അതിന് വിപരീതമാണ് ഇപ്പോള്‍ കാര്യങ്ങള്‍.
സംസ്ഥാന സര്‍ക്കാരിനു ബാധകമായ നിയന്ത്രണങ്ങള്‍ കോര്‍പറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ലെന്നാകും ചീഫ് സെക്രട്ടറി മറുപടി നല്‍കുക. അനുച്ഛേദം 293(1) കിഫ്ബിക്കു ബാധകമായാല്‍ പോലും അനുമതിയോടെ വിദേശത്തു നിന്നു പണം സമാഹരിക്കാന്‍ ഭരണഘടന തന്നെ അനുവാദം നല്‍കിയിട്ടുണ്ട്. മസാല ബോണ്ടിറക്കാന്‍ തടസ്സമില്ലെന്നു കാട്ടി റിസര്‍വ് ബാങ്ക് കിഫ്ബിക്കു കൈമാറിയ കത്തും സിഎജിക്കു ചീഫ് സെക്രട്ടറി നല്‍കും.
ചട്ടം 14(1) പ്രകാരം കിഫ്ബിയിലെ എല്ലാത്തരം കണക്കുകളും പരിശോധിക്കാന്‍ കഴിയുമെങ്കിലും ഓഡിറ്റ് നടത്തിയിരിക്കണമെന്ന നിര്‍ബന്ധിത വ്യവസ്ഥയില്ല. സര്‍ക്കാര്‍ പണം കിഫ്ബിയുടെ ആകെ ചെലവിന്റെ 75 ശതമാനത്തിലേറെ വന്നാൽ ഈ ചട്ടമനുസരിച്ചുള്ള ഓഡിറ്റ് മതിയാവില്ല. , മറ്റു മാര്‍ഗങ്ങളിലൂടെ കിഫ്ബി ധനം സമാഹരിച്ച്, സര്‍ക്കാര്‍ സഹായം 75 ശതമാനത്തിനു താഴെയായാല്‍ സിഎജി ഓഡിറ്റ് നിലയ്ക്കുകയും ചെയ്യും. ഈ ചട്ടമനുസരിച്ചുള്ള അനുമതിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സിഎജിക്കു നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ സഹായം 75 ശതമാനത്തിനു താഴെയായാലും 14(2) പ്രകാരം സിഎജിക്ക് ഓഡിറ്റ് ചെയ്യാനാകും. എന്നാല്‍, ഇതിനു സ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....