വടകര നിയമസഭ സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഎമ്മിനുള്ളില്‍ ആവശ്യം ഉയരുന്നു. രണ്ട് സോഷ്യലിസ്റ്റു പാര്‍ട്ടികളും സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ ഇരുപാര്‍ട്ടികള്‍ക്കും സീറ്റ് നല്‍കാതെ സിപിഎം തന്നെ മത്സരിക്കണമെന്നാണ് ആവശ്യം. ഇരുപാര്‍ട്ടികളില്‍ ആര്‍ക്ക് സീറ്റ് നല്‍കിയാലും മറുവിഭാഗം പാലം വലിച്ചേക്കും എന്ന അഭിപ്രായമാണ് സിപിഐഎമ്മിനുള്ളില്‍ ഉയരുന്നത്. അതിനാല്‍ സീറ്റ് ഉറപ്പിക്കാന്‍ പാര്‍ട്ടി തന്നെ മത്സരിക്കേണ്ടതുണ്ട് എന്ന അഭിപ്രായമാണ് സിപിഎമ്മിനകത്ത് ഉയരുന്നത്.
സിപിഎം സംസ്ഥാന കമ്മറ്റി അംഗം പുത്തലത്ത് ദിനേശന്‍, ജില്ലാ കമ്മറ്റി അംഗം പികെ ദിവാകരന്‍, ഒഞ്ചിയം ഏരിയ സെക്രട്ടറി ടിപി ബിനീഷ് എന്നിവരാണ് സാധ്യത ചര്‍ച്ചകളിലുള്ളത്. എന്നാല്‍ സീറ്റ് ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളൊന്നും അജണ്ടയില്ലെന്ന നിലപാടാണ് സിപിഐഎം ഇപ്പോള്‍ സ്വീകരിക്കുന്നത്.കഴിഞ്ഞ തവണ ജെഡിഎസ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ മത്സരിച്ചത്. അന്ന് യുഡിഎഫ് മുന്നണിയിലായിരുന്ന എല്‍ജെഡി എല്‍ഡിഎഫിലേക്ക് തിരിച്ചെത്തിയതോടെ അവരും സീറ്റില്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഇവിടെ സോഷ്യലിസ്റ്റ് കക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് വഴി മാറിയത്.
മുന്നണി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാമെന്ന നിലപാടാണ് നിലവിലെ എംഎല്‍എ ജെഡിഎസിന്റെ സികെ നാണുവിന്റെ നിലപാട്. എല്‍ജെഡിയില്‍ അടുത്ത കാലത്ത് മേഖലയിലെ ചില ജെഡിഎസ് നേതാക്കള്‍ ചേര്‍ന്നിരുന്നു. ഇതോടെ വടകരക്ക് വേണ്ടിയുള്ള ആവശ്യം എല്‍ജെഡി ശക്തമായി ഉന്നയിക്കുന്നുണ്ട്. വടകരയില്‍ യുഡിഎഫ് ആര്‍എംപിയെ പിന്തുണച്ചേക്കും. കെകെ രമ മത്സരത്തിനിറങ്ങണം എന്ന ആവശ്യമാണ് യുഡിഎഫ് മുന്നോട്ടുവെച്ചിരിക്കുന്നത്. സിപിഐഎം വടകര ഏറ്റെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ ഏറ്റവും വീറുറ്റ പോരാട്ടത്തിനാവും വടകര സാക്ഷ്യം വഹിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....