പി സി ജോർജിനെയും മാണി സി കാപ്പനെയും സ്ഥാനാർത്ഥി ആക്കാനുള്ള മുതിർന്ന നേതാക്കളുടെ നീക്കത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് കോൺഗ്രസിൽ നിന്ന് പ്രധാനനേതാക്കൾ കൂടുമാറ്റത്തിന്ഒ രുങ്ങുന്നു.
ഏറ്റുമാനൂർ, പാലാ, പൂഞ്ഞാർ , കാഞ്ഞിരപ്പള്ളി സീറ്റുകൾ ആഗ്രഹിച്ച് ജോലികൾ തുടങ്ങിവെച്ച ആളുകളെ ലക്ഷ്യമിട്ടാണ് മറുപക്ഷത്തുനിന്ന് നീക്കം തുടങ്ങിയിരിക്കുന്നത്.
കേരള കോൺഗ്രസിലെ ജോസ് കെ മാണി പക്ഷത്തെ പുറത്താക്കിയതോടെ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന ആറിൽ അഞ്ചു സീറ്റുകളും ഇനി കോൺഗ്രസിന് മത്സരിക്കാൻ ലഭിക്കുമെന്ന പ്രതീക്ഷയ്ക്കിടെ പുതിയ നീക്കം കോട്ടയത്തെ കോൺഗ്രസുകാരുടെ സ്ഥിതി വീണ്ടും അധോഗതി ആക്കി.
പൂഞ്ഞാറിലും പാലായിലും ഉൾപ്പെടെ ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി എന്നീ 5 സീറ്റുകളെങ്കിലും കോൺഗ്രസിന് മത്സരിക്കാൻ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കൾ. എന്നാൽ പിസി ജോർജ് തിരികെ വരുന്നതോടെ പൂഞ്ഞാറും മാണി സി കാപ്പൻ എത്തുന്നതോടെ പാലായും നഷ്ടപ്പെടുമെന്നുറപ്പായി. മുൻപ് ജോസഫ് വിഭാഗം മത്സരിച്ച ജില്ലയിലെ ഏക സീറ്റെന്ന നിലയിൽ കടുത്തുരുത്തി അവർക്ക് വിട്ടുനൽകുന്നതിൽ ആർക്കും തർക്കമില്ല.
മരിക്കുന്നതിനു മുമ്പ് സിഎഫ് തോമസ് ജോസഫ് വിഭാഗത്തോടൊപ്പമായിരുന്നെന്ന കാരണത്താൽ ചങ്ങനാശ്ശേരിയും ജോസഫ് അവകാശപ്പെടുകയാണ്.
എങ്കിലും അതിനു വഴങ്ങാതെ കോട്ടയത്ത് രണ്ടാം സീറ്റായി ചങ്ങനാശ്ശേരിയും മൂന്നും നാലും സീറ്റുകളായി ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയുമാണ് ജോസഫ് വിഭാഗം അവകാശപ്പെടുന്നത്.
ഇതോടെ ജോസഫിൻറെ നാലും പൂഞ്ഞാറും പാലായും കൂടിയാകുമ്പോൾ മുമ്പ് ജോസ് കെ മാണി വിഭാഗം ഉണ്ടായിരുന്ന കാലത്തെ മുഴുവൻ സീറ്റുകളും വീണ്ടും ഘടകകക്ഷികൾക്കായി മാറുകയാണ്.
ഇങ്ങനെവന്നാൽ കോൺഗ്രസിന് മത്സരിക്കാൻ ലഭിക്കുക പഴയ സീറ്റുകളായ പുതുപ്പള്ളിയും കോട്ടയവും ഇടതു കോട്ടയായ വൈക്കവും മാത്രമാണ്. കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ എന്നിവയിൽ ഒരു സീറ്റുകൂടി ചിലപ്പോൾ ലഭിച്ചേക്കാം.
ജില്ലയിലാകെ മുന്നൂറു പ്രവർത്തകർ തികച്ചില്ലാത്ത ജോസഫിൻറെ പാർട്ടി 4 സീറ്റുകളിൽ മത്സരിക്കുകയാണ് ഇത് അംഗീകരികകാൻ ആവില്ലന്നാണ് ഒരു മുതിർന്ന യുവ നേതാവ് പറഞ്ഞത്.
ചങ്ങനാശ്ശേരിയിൽ ഡോ. അജിസ് ബെൻ മാത്യുവും , ഏറ്റുമാനൂരിൽ ലതികാ സുഭാഷും ഫിലിപ്പ് ജോസഫും, പൂഞ്ഞാറിൽ ടോമി കല്ലാനിയും, കാഞ്ഞിരപ്പള്ളിയിൽ ജോഷി ഫിലിപ്പുമൊക്കെ മത്സരിക്കാൻ തക്കം പാർത്തിരുന്നവരാണ്. പാലായിൽ ജോസഫ് വാഴയ്ക്കനെയും ടോമി കല്ലാനിയെയും പരിഗണിച്ചിരുന്നു.
ഇത്തവണകൂടി അവസരം ലഭിച്ചില്ലെങ്കിൽ കല്ലാനിയേയും ലതികയേയും ജോഷി ഫിലിപ്പിനെപ്പോലെയുമുള്ളവരുടെ രാഷ്ട്രീയ ഭാവിതന്നെ അവതാളത്തിലാകും. ഗോപകുമാർ നാട്ടകം സുസ്ലഷ് തുടങ്ങിയ നേതാക്കളും ഹൈക്കമാന്റിന്റെ തീരുമാനത്തിൽ പ്രതീക്ഷിച്ച് ഇരിക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടായില്ലങ്കിൽ പാരമ്പര്യ സീറ്റുകളിൽ ഇവരിൽ ചിലരെ എതിർ പക്ഷത്ത് കാണാനും ഇടയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....