നിയമസഭാ തിരഞ്ഞെടുപ്പിൽ മത്‌സരത്തിന് ഇല്ലന്ന് ബിജെ പി നേതാവ് ശോഭാ സുരേന്ദ്രൻ വ്യക്തമാകകിയതോടെ അവർക്ക് ദേശീയ നേതൃത്വം നൽകിയ ഓഫറുകളെക്കുറിച്ചാണ് പാർട്ടിക്കുള്ളിൽ ചർച്ച.
സംസ്ഥാന പ്രസിഡന്റ് പദവയിലോ , മുഴുവൻ സമയ ചുമതലയുള്ള വർക്ക്ിങ്ങ് പ്രസിഡന്റ് പദവിയിലോ എത്താനുള്ള സാധ്യതയും ഇവർ പ്രചരിപ്പിക്കുന്നുണ്ട്.
ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പാർട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനുമുന്നിലെ സമരപ്പന്തലിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശോഭാസുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. സമരത്തിനെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എന്നും അവർ പറഞ്ഞു.
'ഏത് മണ്ഡലത്തിൽ മത്സരിക്കും എന്നതടക്കമുള്ള ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന, കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങൾക്ക് മുമ്പേ അറിയിച്ചു. ഇപ്പോൾ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാർത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്', ശോഭ പറഞ്ഞു. ബിജെപിക്ക് തിരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാകുമെന്നും ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകുമെന്നും അവർ അറിയിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യവുമായി 48 മണിക്കൂർ ഉപവാസം ആരംഭിച്ചാണ് ശോഭ വീണ്ടും പൊതുരംഗത്തു സജീവമായത്. സംസ്ഥാനനേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രൻ 10 മാസത്തെ ഇടവേളക്കുശേഷമാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇത് രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ടാണെന്നും സമരം പാർട്ടിയുടെ അനുമതിയോടെയല്ലെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചിലർ പ്രചരിപ്പിച്ചിരുന്നു. പാർട്ടിയുടെ നേതാക്കൾ സമരപ്പന്തലിൽ എത്താത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം പ്രചാരണങ്ങൾ.
അതിനിടെ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബിജെപി സംസ്ഥാനനേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് പി.പി.മുകുന്ദൻ രംഗത്തെത്തിയിരുന്നു. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാനത്തെത്തി ശോഭയോട് സംസാരിച്ചിരുന്നു. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള ദേശീയനേതാക്കളും ശോഭയെ അനുനയിപ്പിച്ചു. സംസ്ഥാനനേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന പരാതിയുമായി ശോഭ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണ്ടിരുന്നു.
ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ശോഭാ സുരേന്ദ്രൻ വീണ്ടും സജീവമായിരിക്കുന്നത്. എന്തായാലും പുതിയ പ്രഖ്യാപനം വെറുതയല്ലന്ന് നിലപാടിലാണ് പാർട്ടിയിലെ സുരേന്ദ്രൻ വിരുദ്ധ ഗ്രൂപ്പ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....