News Beyond Headlines

31 Wednesday
December

കാലാവസ്ഥാ നിരീക്ഷകരെ കുഴപ്പിച്ച് ന്യൂനമര്‍ദങ്ങള്‍; പകലും തകര്‍ത്ത് പെയ്ത് മഴ

കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് വീണ്ടും അപകട നിലയോട് അടുത്തെങ്കിലും പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ പ്രളയത്തിനു സാധ്യതയില്ലെന്ന് കേന്ദ്ര ജല കമ്മിഷനുമായി ബന്ധപ്പെട്ട ഹൈഡ്രോമെറ്റ് വിഭാഗം. മൂന്നു നദികളിലും രാത്രിയോടെ ജലനിരപ്പ് ഉയരുമെങ്കിലും രാവിലെ കുറഞ്ഞേക്കും. കുട്ടനാട് മേഖലയില്‍ നേരിയ പ്രളയഭീഷണി തുടരും. തീവ്രമഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ വിഭാഗം നല്‍കുന്ന സൂചന വിവിധ ജില്ലകള്‍ക്ക് ആശ്വാസം പകരുന്നു. ഞായറാഴ്ചത്തെ ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ട ഉള്‍പ്പെടെ തെക്കന്‍ ജില്ലകളില്‍ യെലോ അലര്‍ട്ടാക്കി കുറച്ചിട്ടുണ്ട്. ശക്തി കുറഞ്ഞ മഴ ഇടയ്ക്കു പെയ്യാനുള്ള സാധ്യതയാണ് യെലോ അലര്‍ട്ട്. ശനി രാത്രി മുതല്‍ ഞായര്‍ വൈകിട്ട് വരെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ലഭിച്ച മഴയാണ് മധ്യതിരുവിതാംകൂറിനെ വീണ്ടും പ്രളയഭീതിയിലാക്കിയത്. കോന്നിയില്‍ 14 സെന്റിമീറ്ററും അയിരൂരില്‍ 7 സെന്റിമീറ്ററും കാഞ്ഞിരപ്പള്ളിയില്‍ 13 സെന്റിമീറ്ററും പീരുമേട്ടില്‍ 8 സെന്റിമീറ്ററും രേഖപ്പെടുത്തി. പതിവുരീതി വിട്ട് പകലും മഴ തകര്‍ത്തുപെയ്തതോടെ ഇടനാടന്‍ പ്രദേശങ്ങളിലെ തോടുകള്‍ കവിഞ്ഞ് പലയിടത്തും മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടു. തലങ്ങും വിലങ്ങും ന്യൂനമര്‍ദം ഒന്നിനു പിറകെ ഒന്നായി രൂപപ്പെടുന്ന ന്യൂനമര്‍ദങ്ങള്‍ കാലാവസ്ഥാ നിരീക്ഷകരെപ്പോലും കുഴയ്ക്കുകയാണ്. ഇതുമൂലം പ്രവചനങ്ങളുടെ കൃത്യതയും കുറയുന്നു. രണ്ടു കടലുകളിലുമായി 2 ന്യൂനമര്‍ദമേഖലകളാണ് നിലവില്‍ മഴപ്പാത്തികളെ സജീവമാക്കുന്നത്. അറബിക്കടലില്‍ ഗോവ തീരത്തോടു ചേര്‍ന്ന് 17നു രൂപപ്പെടാന്‍ പോകുന്ന ന്യൂനമര്‍ദമാണ് ഇതില്‍ ഒന്ന്. ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ ഭാഗത്തു ശക്തമായിക്കൊണ്ടിരിക്കുന്ന ന്യൂനമര്‍ദമാണ് രണ്ടാമത്തേത്. ഈ രണ്ടു ന്യൂനമര്‍ദങ്ങളിലേക്കും മേഘങ്ങള്‍ പരസ്പരം ആകര്‍ഷിക്കപ്പെടും. ഈ മേഘപ്പകര്‍ച്ച കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചതാണ് മധ്യകേരളത്തെ പൂര്‍ണമായും മഴയില്‍ മുക്കിയതെന്നു നിരീക്ഷകര്‍ പറയുന്നു. ഗോവ തീരത്തെ ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനാല്‍ ഉത്തരകേരളത്തിലേക്കാവും ഇനി മഴയുടെ ശക്തി വഴിമാറുക. എന്നാലും തെക്കന്‍-മധ്യ കേരളത്തില്‍ ചിലയിടങ്ങളില്‍ മഴ പ്രതീക്ഷിക്കാം. രാത്രിയിലും പുലര്‍ച്ചെയുമാവും കൂടുതല്‍. ചൊവ്വാഴ്ചയോടെ മധ്യകേരളത്തിലെ മഴയ്ക്കു നേരിയ ശമനം ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) പറയുന്നു. അതേസമയം ആന്‍ഡമാന്‍ കടലിലെ ന്യൂനമര്‍ദം തായ്ലന്‍ഡ് കടലില്‍ നിന്നുള്ള നീരാവി കൂടി വലിച്ചെടുത്ത് തീവ്ര ന്യൂനമര്‍ദമാകും. ഇതിന്റെ പ്രഭാവം നേരിയ തോതില്‍ കേരളത്തിലും അനുഭവപ്പെടും. എന്നാലും അത് പ്രളയത്തിലേക്കു നയിക്കുകയില്ലെന്ന് കൊച്ചി സര്‍വകലാശാലാ റഡാര്‍ കേന്ദ്രത്തിലെ ഡോ. എം.ജി.മനോജ് പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....