ആര്‍എസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ പി കൃഷ്ണപിള്ള സ്മാരക പഠന കേന്ദ്രത്തിന്റെ ഉത്ഘാടന ചടങ്ങിലായിരുന്നു വിമര്‍ശനം. തലശേരിയില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് ഉയര്‍ത്തിയ മുദ്രാവാക്യം അംഗീകരിക്കാന്‍ കഴിയാത്തത് ആണ്. ഹലാലിന്റെ പേരില്‍ വിദ്വേഷപ്രചാരണം നടത്തുന്നു. ഇത് തിരിച്ചറിഞ്ഞു നാടിനെ ബോധവല്‍ക്കരിക്കണം എന്നും പിണറായി പറഞ്ഞു. മതനിരപേക്ഷത തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്ഷേപിക്കുന്നത്. വര്‍ഗീയതയില്‍ അഭിരമിക്കുന്നവരാണ് ആര്‍എസ്എസുകാര്‍, സംഘടന വളരാന്‍ വര്‍ഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവര്‍. കേരളത്തില്‍ ഇത് നടക്കാത്തത് ഈ നാടിന്റെ പ്രത്യേകത കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ബിജെപിക്ക് വളരാനുള്ള അവസരവാദ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചുവെന്നാണ് പിണറായിയുടെ കുറ്റപ്പെടുത്തല്‍. തലശേരിയില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് ഉയര്‍ത്തിയ മുദ്രാവാക്യം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. ക്രിക്കറ്റ് കളിയില്‍ പോലും ചിലര്‍ വര്‍ഗീയത കാണുകയാണ്. ഇതര ആരാധനാലയങ്ങള്‍ക്ക് എതിരെയാണ് ആര്‍എസ്എസിന്റെ മുദ്രാവാക്യം വിളി. ആശയ പരമായി കൂടുതല്‍ ആയുധമാണിയണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. സര്‍ക്കാരിന് എതിരായി ശത്രുവര്‍ഗം ഇറങ്ങുമെന്നും കരുതിയിരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സന്ദീപ് വധം ഒരു മുന്നറിയിപ്പാണെന്നും ആര്‍എസ്എസ്‌കാരെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു. ഹലാല്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഹലാലിന്റെ പേരില്‍ വിദ്വേഷപ്രചാരണം നടത്തുകയാണെന്നും ഇത് തിരിച്ചറിഞ്ഞു നാടിനെ ബോധവല്‍ക്കരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ മുദ്ര ഭക്ഷ്യയോഗ്യം എന്ന് സര്‍ട്ടിഫൈ ചെയ്യുന്നതാണ്. ആ ഭക്ഷണ രീതി പണ്ടേ ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പി കൃഷ്ണപിള്ള സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉത്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....