News Beyond Headlines

04 Monday
May

‘തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നു’; പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് സാബു എം ജേക്കബ്

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പി വി ശ്രീനിജന്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി കിറ്റെക്സ് എംഡി സാബു എം ജേക്കബ്. ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. പല തവണ സര്‍ക്കാര്‍ വകുപ്പുകള്‍ കിറ്റെക്സില്‍ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സാബു എം ജേക്കബ് പ്രതികരിച്ചു. 'ഇന്നലെ രാത്രിയോടെ ക്യാമ്പിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസ് കരോളിനായി ഇറങ്ങി. ആ സമയത്ത് തൊഴിലാളികളില്‍ ചിലര്‍ തന്നെ പരിപാടി തങ്ങളുടെ ഉറക്കം കളയുമെന്ന് പറഞ്ഞു. അതാണ് തര്‍ക്കത്തിലേക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും എത്താന്‍ കാരണം. വഴക്ക് തുടങ്ങിയപ്പോള്‍ത്തന്നെ ഇടപെട്ട സെക്യൂരിറ്റിക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും അവരെ തടയാന്‍ പറ്റിയില്ല. സെക്യൂരിറ്റിയെയും സൂപ്പര്‍വൈസര്‍മാരെയും ഉപദ്രവിച്ചിരുന്നു. അവരെന്തോ ലഹരി ഉപയോഗിച്ചതാണെന്ന് മനസിലാക്കിയാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതാണ് നടന്നത്. അല്ലാതെ ആരോപണങ്ങള്‍ ഉയര്‍ന്നത് പോലെ കിറ്റെക്സിലെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സംഭവത്തിന് ഒരു ബന്ധവുമില്ല' സാബു എം ജേക്കബ് പറഞ്ഞു. മുപ്പതോ നാല്‍പതോ പേര്‍മാത്രമാണ് സംഘര്‍ഷമുണ്ടാക്കിയത്. ക്യാമ്പ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് യഥാര്‍ത്ഥ പ്രതികളെയല്ല. അക്രമം നടത്തിയത് ആരാണെങ്കിലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആരെയും അനുകൂലിക്കുന്ന നടപടി സ്വീകരിക്കില്ല. തൊഴിലാളികളുടെ കൈവശം ലഹരിവസ്തുക്കള്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ട്. ലഹരി എത്തിയത് എങ്ങനയെന്ന് വിശദമായ അന്വേഷണം വേണമെന്നും കിറ്റെക്സ് എംഡി വ്യക്തമാക്കി. അതേസമയം പൊലീസിനെ ആക്രമിച്ച സംഭവം നീതീകരിക്കാനാകില്ലെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ പറഞ്ഞു. കിറ്റെക്സിലെ പ്രശ്നങ്ങള്‍ മുന്‍പ് ഉന്നയിച്ചപ്പോഴെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന നിലയിലായിരുന്നു എല്ലാവരും കണ്ടതെന്നും എംഎല്‍എ പ്രതികരിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് ചൂരക്കോട് കിറ്റെക്‌സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം. തൊഴിലാളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിന് നേരെ അക്രമികള്‍ സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....