News Beyond Headlines

04 Monday
May

ദുരൂഹതകള്‍ ബാക്കി, കുറ്റപത്രം ഒരുങ്ങുന്നു

കൊച്ചി: മോഡലുകളുടെ വാഹനാപകടം സംബന്ധിച്ച കേസില്‍ വര്‍ഷാരംഭത്തില്‍ത്തന്നെ കുറ്റപത്രം കൊടുക്കാനാരുങ്ങുകയാണ് കൊച്ചി സിറ്റി പോലീസ് ക്രൈംബ്രാഞ്ച്. എന്നാല്‍, കേസില്‍ ആദ്യംമുതല്‍ ഉണ്ടായിരുന്ന ദുരൂഹതകള്‍ ഇപ്പോഴും നീങ്ങിയിട്ടില്ല. അപകടത്തിലേക്ക് വഴിവെച്ച കാര്യങ്ങളില്‍ വ്യക്തതക്കുറവുണ്ട്. ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല. നിലവില്‍ പ്രതിചേര്‍ത്തിരിക്കുന്നത് അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന്‍, ഈ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍, ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടലുടമ റോയി ജെ. വയലാട്ട്, ഹോട്ടലിലെ ജീവനക്കാര്‍ എന്നിവരെയാണ്. സൈജു തങ്കച്ചന്‍ മോഡലുകളുടെ മരണം കൂടാതെ മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് മറ്റു കേസുകളിലും കുടുങ്ങിക്കിടക്കുകയാണ്. മറ്റു പ്രതികള്‍ക്ക് നേരത്തെതന്നെ ജാമ്യം ലഭിച്ചിരുന്നു. സൈജുവിന്റെ ഫോണില്‍നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇയാള്‍ക്ക് വിനയായത്. താന്‍ പങ്കെടുത്തിട്ടുള്ള പാര്‍ട്ടികളുടെയെല്ലാം ദൃശ്യങ്ങള്‍ ശേഖരിക്കുന്ന പതിവ് സൈജുവിനുണ്ടായിരുന്നു. എന്നാല്‍, ഒക്ടോബര്‍ 31-ന് നമ്പര്‍ 18 ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ മാത്രം ഇയാള്‍ ചിത്രീകരിച്ചില്ല. ഇതിന് മുമ്പ് ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുമുണ്ട്. ഇതെല്ലാമാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടുന്നത്. സൈജുവിന്റെ ലഹരിബന്ധം സംബന്ധിച്ച് അന്വേഷണം മുറുകിയപ്പോഴാണ് അപകടത്തിലേക്ക് വഴിവെച്ച കാര്യങ്ങളില്‍ അന്വേഷണം നിലച്ചത്. വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഹാര്‍ഡ് ഡിസ്‌കിനായുള്ള അന്വേഷണം നേരത്തെതന്നെ അവസാനിപ്പിച്ചിരുന്നു. ഹാര്‍ഡ് ഡിസ്‌കിന് മാത്രമാണ് യഥാര്‍ഥത്തില്‍ ഹോട്ടലിനകത്ത് എന്താണ് സംഭവിച്ചതെന്ന് പുറത്തുകൊണ്ടുവരാനാകൂ. പാര്‍ട്ടിഹാളിലെയും മറ്റിടങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കാണ് മാറ്റിയിരിക്കുന്നത്. ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുക്കുന്നതില്‍ ആദ്യംമുതല്‍ പോലീസിന്റെ ഭാഗത്തുനിന്ന് നിസ്സംഗത ഉണ്ടായിരുന്നു. ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞുവെന്ന കഥയാണ് ഇപ്പോഴും പോലീസ് വിശ്വസിക്കുന്നത്. ചെറിയ മോഷണക്കേസില്‍ പോലും സംഭവ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പിടിച്ചെടുക്കുന്ന പോലീസ്, ഇത്തരം ഒരു കേസില്‍ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുക്കാന്‍ വൈകിപ്പിച്ചതിന് പിന്നിലും ദൂരൂഹതയുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....