ന്യൂഡല്‍ഹി: മദര്‍ തെരേസക്കും അവര്‍ സ്ഥാപിച്ച സന്യാസിനീസഭയായ മിഷനറീസ് ഓഫ് ചാരിറ്റിക്കുമെതിരെ അധിക്ഷേപം ചൊരിഞ്ഞ് ആര്‍.എസ്.എസിന്റെ വാരികയായ പാഞ്ചജന്യ. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത് നുണയുടെ അടിസ്ഥാനത്തിലാണെന്ന് അവകാശപ്പെടുന്ന പാഞ്ചജന്യയിലെ ലേഖനം, മതപരിവര്‍ത്തനം സംബന്ധിച്ചും മറ്റ് ക്രമക്കേടുകള്‍ സംബന്ധിച്ചും മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പുതിയതല്ലെന്നും പറയുന്നു. 'കുരിശേറ്റം, അധികാരം, ഗൂഢാലോചന' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, മദര്‍ തെരേസക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കിയത് ഇന്ത്യയില്‍ മതനിരപേക്ഷ രാഷ്ട്രീയം എന്ന് വിളിക്കപ്പെടുന്നതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണെന്ന് അവകാശപ്പെടുന്നു. നുണയുടെ അടിസ്ഥാനത്തിലാണ് മദര്‍ തെരേസയെ വിശുദ്ധയാക്കിയത്. സേവനത്തിന്റെ പേരില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റി കേന്ദ്രങ്ങളില്‍ അസുഖബാധിതര്‍ക്ക് മരുന്ന് നല്‍കാതെ ക്രൂശിത സമയത്ത് യേശുക്രിസ്തു അനുഭവിച്ച വേദന അനുഭവിപ്പിക്കുകയാണ്. എന്നാല്‍, 1991ല്‍ മദര്‍ തെരേസ അസുഖബാധിതയായപ്പോള്‍ കലിഫോര്‍ണിയയിലെ ആശുപത്രിയിലാണ് ചികിത്സിച്ചത്. മിഷണറീസ് ഓഫ് ചാരിറ്റിയില്‍ അസുഖബാധിതനായ ഒരു കുട്ടിക്ക് മരുന്ന് നല്‍കുന്നതില്‍ നിന്നും വിലക്കിയതിനാല്‍ കന്യാസ്ത്രീ രാജിവെച്ച സംഭവമുണ്ടായിട്ടുണ്ട് -ലേഖനം പറയുന്നു. മാധ്യമങ്ങളെ ഉപയോഗിച്ചാണ് മദര്‍ തെരേസയെ മാതൃത്വത്തിന്റെ പ്രതിരൂപമായി സൃഷ്ടിച്ചെടുത്തത്. മതനിരപേക്ഷ രാഷ്ട്രീയം എന്ന് വിളിക്കപ്പെടുന്ന ഒന്ന് നിലനില്‍ക്കേണ്ടത് ആവശ്യമായതിനാലാണ് മദര്‍ തെരേസക്ക് ഭാരതരത്‌ന നല്‍കിയത്. ഈയൊരു പ്രഭാവം പതുക്കെ മദര്‍ തെരേസയെ ചോദ്യംചെയ്യരുതാത്ത വ്യക്തിത്വമായി മാറ്റി. നുണയുടെ അടിസ്ഥാനത്തിലാണ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. മദര്‍ തെരേസ അര്‍ബുദം മാറ്റിയെന്ന് അവകാശപ്പെട്ട സ്ത്രീക്ക് ഒരിക്കലും അര്‍ബുദമുണ്ടായിരുന്നില്ല. കുടുംബാസൂത്രണത്തിന് മദര്‍ തെരേസ എതിരായിരുന്നു. അവര്‍ സേവിക്കുന്ന ജനങ്ങളുടെ സാംസ്‌കാരിക ചരിത്രത്തെ കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല -ലേഖനത്തില്‍ പറയുന്നു. ലേഖനത്തിലെ ആരോപണങ്ങളെ കുറിച്ച് മിഷണറീസ് ഓഫ് ചാരിറ്റി പ്രതികരിച്ചിട്ടില്ല. മിഷണറീസ് ഓഫ് ചാരിറ്റിക്ക് വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. 'ഹാനികരമായ വിവരങ്ങള്‍' ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി പുതുക്കാനായി സമര്‍പ്പിച്ച അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളിയത്. ഇത് ഏറെ വിവാദമായിരുന്നു. മതംമാറ്റശ്രമം ആരോപിച്ച് ഗുജറാത്തില്‍ മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ കേസെടുത്ത സംഭവവുമുണ്ടായിരുന്നു. തീവ്ര ഹിന്ദുത്വശക്തികള്‍ രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് മിഷണറീസ് ഓഫ് ചാരിറ്റിയെയും മദര്‍ തെരേസയെയും അധിക്ഷേപിച്ച് ആര്‍.എസ്.എസ് വാരിക രംഗത്തെത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....