മൂന്നാര്‍: ഗുണ്ടുമല എസ്റ്റേറ്റില്‍ രണ്ടുവര്‍ഷം മുന്‍പ് എട്ട് വയസ്സുകാരിയെ കൊന്ന് കെട്ടിത്തൂക്കിയതാകാനാണ് സാധ്യതയെന്ന് അന്വേഷണസംഘം. പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും സ്ഥലം പരിശോധിച്ച ഫൊറന്‍സിക് വിദഗ്ധരുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിഗമനം.ഇടുക്കി നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എ.ജി.ലാലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. കഴുത്തില്‍ കയര്‍ വലിച്ചുമുറുക്കിയാണ് കുട്ടിയെ കൊന്നത്. മരണശേഷം വീടിന് മുകള്‍ഭാഗത്ത് കെട്ടിത്തൂക്കിയെന്നും കരുതുന്നു. ഒരു കാരണവശാലും കുട്ടിക്ക് കയറുമായി വീടിന് മുകള്‍ഭാഗത്തുകയറി കുടുക്കിടാന്‍ സാധിക്കില്ല. ഉയരത്തില്‍ കയറുന്നതിനുള്ള കസേര, ഏണി പോലുള്ളവ വീട്ടില്‍ കണ്ടെത്തിയില്ല. മുകളില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് വള്ളി പൊട്ടി താഴെവീണ നിലയിലായിരുന്നു മൃതദേഹം.15 കിലോഗ്രാം ഭാരം മാത്രം താങ്ങാന്‍ കഴിയുന്ന പ്ലാസ്റ്റിക് വള്ളിയില്‍ 20 കിലോയിലധികം ഭാരമുള്ള കുട്ടി തൂങ്ങാന്‍ ശ്രമിച്ചാല്‍, വള്ളിപൊട്ടി താഴെവീണ് ശ്രമം പരാജയപ്പെടുമായിരുന്നു. ഇതുസംബന്ധിച്ച്, കുട്ടിയുടെ ഭാരമുള്ള ഡമ്മി വെച്ച് പരീക്ഷണം നടത്തും. കഴുത്തിലുണ്ടായിരുന്ന വള്ളിക്ക് സമാനമായത് ഉപയോഗിച്ചായിരിക്കും ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019 സെപ്റ്റംബര്‍ ഒമ്പതിനാണ് കണ്ണന്‍ ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റില്‍ അപ്പര്‍ ഡിവിഷനില്‍ പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ചുറ്റി മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. പ്രായമായ മുത്തശ്ശി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.ആത്മഹത്യ എന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൃതദേഹപരിശോധനയില്‍, പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് നീങ്ങിയത്.എസ്റ്റേറ്റിലെ അന്‍പതിലധികം പേരെ പോലീസ് ചോദ്യംചെയ്‌തെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പോളിഗ്രാഫ് പരിശോധനയിലും തെളിവുകള്‍ ലഭിച്ചിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....